മകൻ മരണപ്പെട്ടു, തനിച്ചായ മരുമകളെ ജീവിത സഖിയാക്കി അമ്മായിഅച്ഛൻ; ആശിർവദിച്ച് ബന്ധുക്കളും നാട്ടുകാരും
ബിലാസ്പൂര്‍: മകന്റെ മരണത്തെ തുടര്‍ന്ന് തനിച്ചായ മരുമകളെ വിവാഹം ചെയ്ത് ഭര്‍തൃപിതാവ്. ചത്തീസ്ഗഢിലെ ബിലാസ് പൂരിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. 22 കാരിയായ പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് വിവാഹം നടത്തിക്കൊടുത്തത്. വിധവയായ ആര്‍തിയുടെ കഴുത്തില്‍ ഭര്‍ത്താവിന്റെ പിതാവായ കൃഷ്ണസിംഗ് രാജ്പുത് എന്ന മധ്യ വയ്സ്കന്‍ വിവാഹം കഴിക്കുകയായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.
2018ല്‍ മരണമടഞ്ഞു
കൃഷ്ണസിംഗ് രാജ്പുതിന്റെ മകന് ഗൗതം സിംഗും ആര്‍തിയുമായുള്ള വിവാഹം 2016ലായിരുന്നു നടന്നത്. അന്ന് ആര്‍തിക്ക് 18 വയസായിരുന്നു. തുടര്‍ന്ന് 2018ല്‍ ഗൗതം സിംഗ് മരണപ്പെട്ടു. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഗൗതം സിംഗ് മരണപ്പെട്ടതിന് ശേഷം ആര്‍തി ഭര്‍തൃപിതാവിന്റെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞത്.
ഭാവി ജീവിതം
എന്നാല്‍ യുവതിയുടെ ഭാവി ജീവിതത്തില്‍ ആശങ്ക അറിയിച്ചതോടെയാണ് മറ്റൊരു വിവാഹം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചത്. ഇവരുള്‍പ്പെടുന്ന രാജ്പുത് ക്ഷത്രീയ മഹാസഭ അംഗങ്ങള്‍ യുവതിയുടെ ജീവിതത്തില്‍ ആശങ്ക അറിയിച്ചതോടെയാണ് വിവാഹക്കാര്യത്തില്‍ തീരുമാനമായത്.
സമ്മതം അറിയിച്ച് ഭര്‍തൃപിതാവ്
ആര്‍തിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ സമുദായത്തില്‍ ആരംഭിച്ചു കഴിഞ്ഞു. വിധവയായ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാമെന്ന ആചാരം പിന്തുടരുന്ന സമുദായമായിരുന്നു ഇവരുടേത്. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആര്‍തിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് ഭര്‍തൃപിതാവായ കൃ്ഷണസിംഗ് രാജ് പുത് അറിയിച്ചു.
യുവതിക്കും സമ്മതം
ഭര്‍തൃപിതാവ് വിവാഹം കഴിക്കാന്‍ തയ്യാറെണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സമുദായ അംഗങ്ങള്‍ ആര്‍തിയോട് അഭിപ്രായം ചോദിച്ചു. ആര്‍തിയും വിവാഹത്തിന് സമ്മതം മൂളിയതോടെ സമുദായ അംഗങ്ങളുടെ നേതൃത്വത്തില്‍ ആചാരപ്രകാരം വിവാഹം നടത്തുകയായിരുന്നു.
കൊവിഡ്
കൊവിഡ് മാനദണ്ഡങ്ങള്‍ നടക്കുന്നതിനാല്‍ വളരെ ചുരുക്കിയായിരുന്നു വിവാഹ ആഘോഷങ്ങള്‍ നടന്നത്. ബന്ധുക്കളും കുറച്ചു നാട്ടുകാരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ജോസിന്റെ ഇടതുപ്രവേശനം കടുക്കും, രണ്ടും കല്‍പ്പിച്ച് ഇടഞ്ഞ് കാനം; 1965 കോടിയേരി വീണ്ടും വായിക്കണം..!
ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് മദ്യപിച്ചയാൾക്ക് കൊവിഡ്, കുപ്പി എത്തിച്ച സുഹൃത്തുക്കൾക്ക് മുട്ടൻപണി!!
നടന് വിജയ്യുടെ ചെന്നൈയിലെ വീട്ടില്‍ ബോംബ് വച്ചെന്ന് സന്ദേശം, ഫോണ്‍ കോള്‍ പിന്തുടര്ന്ന് പൊലീസ്