മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് ജിവപര്യന്തം ശിക്ഷ വിധിച്ച് പോക്സോ കോടതി
ഗൂഡല്ലൂര്‍: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ജിവപര്യന്തം തടവും പത്ത് ലക്ഷം രൂപ പിഴയും. ഊട്ടി പോക്‌സോ കോടതിയുടേതാണ് വിധി. കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതിന് വേറെയും ശിക്ഷ അനുഭവിക്കണം. ഗൂഡല്ലൂര്‍ കോത്തവയല്‍ സ്വദേശിയായ 40കാരനെയാണ് പോക്‌സോ കോടതി ജഡ്‌ജ് അരുണാചലം ശിക്ഷ വിധിച്ചത്.
മാതാവ് പിണങ്ങിപ്പോയ സമയത്ത് 2014മുതല്‍ മൂന്ന് വര്‍ഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ചതായും പുറത്തുപറഞ്ഞാല്‍ മാതാവിനേയും സഹോദരനേയും കൊല്ലുമെന്നും ഭിഷണിപ്പെടുത്തിയതിനാല്‍ കുട്ടി സംഭവം പുറത്തുപറയാതെ വരുകയായിരുന്നു. എന്നാല്‍ പീഡനം പതിവായതോടെ പെണ്‍കുട്ടി മാതാവിനോട് സംഭവം തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് ഗൂഡല്ലൂര്‍ വനിത പോലിസില്‍ പരാതിപ്പെട്ടു.
കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം
2017സെപ്‌റ്റംബര്‍ 21നാണ് പിതാവ് കേസില്‍ അറസ്റ്റിലാകുന്നത്. ഇയാള്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. വ്യാഴാഴ്‌ച്ച വിധിയുണ്ടാവുമെന്ന് അറിയിപ്പുണ്ടായതോടെ ഇയാളെ പോലീസ് വീണ്ടും കോടതിയില്‍ ഹാജരാക്കി.
പത്ത് ലക്ഷം രൂപ പിഴ ഒടുക്കിയില്ലങ്കില്‍ അഞ്ചുവര്‍ഷം കൂടുതല്‍ കാലം ശിക്ഷയനുഭവിക്കണമെന്നും കോടതി വിധിച്ചു. ഗവ.പ്ലീനര്‍ മാലിനിയാണ് പ്രോസിക്യൂഷന്‍ അഭിഭാഷകയായി കേസ് വാദിച്ചത്.
നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം
Recommended Video