പുതുച്ചേരിയെ മുക്കി ഫെഞ്ചല്‍ ചുഴലിക്കാറ്റ്; ശ്രീലങ്കയിലും വ്യാപക നാശനഷ്ടം
ചെന്നൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി കനത്ത നാശം വിതച്ച് ഫെഞ്ചല്‍ ചുഴലിക്കാറ്റ്. ഇരുരാജ്യങ്ങളിലുമായി 25 പേരാണ് ചുഴലിക്കാറ്റ് കെടുതിയില്‍ മരിച്ചത്. ശനിയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഇന്ത്യയുടെ തെക്കന്‍ തീരം കടന്നതിന് ശേഷം തമിഴ്നാട്ടിലും പുതുച്ചേരിയിലും വെള്ളപ്പൊക്കത്തിനും കാരണമായി. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ 24 മണിക്കൂര്‍ മഴയാണ് പുതുച്ചേരിയില്‍ ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച രാത്രി പുതുച്ചേരിക്ക് സമീപമുള്ള കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ആണ് ഫെഞ്ചല്‍ കരതൊട്ടത്. ചെന്നൈ ഉള്‍പ്പെടെയുള്ള വടക്കന്‍ തമിഴ്നാട് തീരത്തെ ജില്ലകളില്‍ അതിശക്തമായ മഴ ലഭിച്ചു. പുതുച്ചേരിയുടെ ബൊളിവാര്‍ഡ് പരിധിയുടെ പ്രാന്തപ്രദേശത്തുള്ള എല്ലാ ജനവാസ മേഖലകളും വെള്ളത്തിനടിയിലായി. ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി.

എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. പ്രധാന റോഡുകളും പാതകളും വെള്ളത്തിനടിയിലായതിനാല്‍ ദൈനംദിന ജീവിതം താറുമാറായി. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാറുകളും മഴവെള്ളത്തില്‍ ഭാഗികമായി മുങ്ങി. നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച ആളുകളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. പ്രാദേശിക ഭരണകൂടം, പൊലീസ്, സൈന്യം, സ്പെഷ്യലൈസ്ഡ് റെസ്ക്യൂ ടീമുകള്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ചെന്നൈയുടെ താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലായി.
ശനിയാഴ്ച നഗരത്തില്‍ നിന്നുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും ഞായറാഴ്ച രാവിലെ മുതല്‍ പുനരാരംഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പലൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിവലാടുതുറെ, നാഗപട്ടണം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും എന്ന മുന്നറിയിപ്പും മണ്ണിടിച്ചിലിന് ഉള്ള സാധ്യതയും ഉണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാഗപട്ടണം, മൈലാടുതുറൈ. തിരുവാരൂര്‍, തഞ്ചാവൂര്‍, കടലൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ കാഞ്ചീപുരം എന്നീ ജില്ലകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ 9 പേരാണ് ചുഴലിക്കാറ്റ് കെടുതിയി്ല് മരിച്ചത്. ശ്രീലങ്കയിലും ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടമുണ്ടാക്കി. ശ്രീലങ്കയില്‍ 15 പേരുമാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. ശ്രീലങ്കയിലാകെ 138,944 കുടുംബങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications