പുതുച്ചേരിയെ മുക്കി ഫെഞ്ചല്‍ ചുഴലിക്കാറ്റ്; ശ്രീലങ്കയിലും വ്യാപക നാശനഷ്ടം
ചെന്നൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി കനത്ത നാശം വിതച്ച് ഫെഞ്ചല്‍ ചുഴലിക്കാറ്റ്. ഇരുരാജ്യങ്ങളിലുമായി 25 പേരാണ് ചുഴലിക്കാറ്റ് കെടുതിയില്‍ മരിച്ചത്. ശനിയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഇന്ത്യയുടെ തെക്കന്‍ തീരം കടന്നതിന് ശേഷം തമിഴ്നാട്ടിലും പുതുച്ചേരിയിലും വെള്ളപ്പൊക്കത്തിനും കാരണമായി. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ 24 മണിക്കൂര്‍ മഴയാണ് പുതുച്ചേരിയില്‍ ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച രാത്രി പുതുച്ചേരിക്ക് സമീപമുള്ള കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ആണ് ഫെഞ്ചല്‍ കരതൊട്ടത്. ചെന്നൈ ഉള്‍പ്പെടെയുള്ള വടക്കന്‍ തമിഴ്നാട് തീരത്തെ ജില്ലകളില്‍ അതിശക്തമായ മഴ ലഭിച്ചു. പുതുച്ചേരിയുടെ ബൊളിവാര്‍ഡ് പരിധിയുടെ പ്രാന്തപ്രദേശത്തുള്ള എല്ലാ ജനവാസ മേഖലകളും വെള്ളത്തിനടിയിലായി. ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി.

എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. പ്രധാന റോഡുകളും പാതകളും വെള്ളത്തിനടിയിലായതിനാല്‍ ദൈനംദിന ജീവിതം താറുമാറായി. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാറുകളും മഴവെള്ളത്തില്‍ ഭാഗികമായി മുങ്ങി. നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച ആളുകളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. പ്രാദേശിക ഭരണകൂടം, പൊലീസ്, സൈന്യം, സ്പെഷ്യലൈസ്ഡ് റെസ്ക്യൂ ടീമുകള്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ചെന്നൈയുടെ താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലായി.
ശനിയാഴ്ച നഗരത്തില്‍ നിന്നുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും ഞായറാഴ്ച രാവിലെ മുതല്‍ പുനരാരംഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പലൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിവലാടുതുറെ, നാഗപട്ടണം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും എന്ന മുന്നറിയിപ്പും മണ്ണിടിച്ചിലിന് ഉള്ള സാധ്യതയും ഉണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാഗപട്ടണം, മൈലാടുതുറൈ. തിരുവാരൂര്‍, തഞ്ചാവൂര്‍, കടലൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ കാഞ്ചീപുരം എന്നീ ജില്ലകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ 9 പേരാണ് ചുഴലിക്കാറ്റ് കെടുതിയി്ല് മരിച്ചത്. ശ്രീലങ്കയിലും ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടമുണ്ടാക്കി. ശ്രീലങ്കയില്‍ 15 പേരുമാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. ശ്രീലങ്കയിലാകെ 138,944 കുടുംബങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്












Click it and Unblock the Notifications