Get Updates
Get notified of breaking news, exclusive insights, and must-see stories!

യെച്ചൂരിക്ക് വിട പറഞ്ഞ് രാജ്യം; ഭൗതികശരീരം വൈദ്യപഠനത്തിന് എയിംസിന് കൈമാറി

ഡൽഹി: സി പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യാത്ര പറഞ്ഞ് രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. എ കെ ജി ഭവനിൽ നിന്നും യെച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സി പി എമ്മിന്റെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും എ കെ ജി ഭവനിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ പങ്കെടുത്തു.

yechury

രാഷ്ട്രപതി ഉൾപ്പെടെ വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഉന്നത നേതാക്കളും പ്രവർത്തകരും വിദ്യാർത്ഥികളും യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഉള്ള പി ബി അം​ഗങ്ങളും കേന്ദ്ര കമ്മിറ്റി അം​ഗങ്ങളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്

ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് യെച്ചൂരിയുടെ അന്ത്യം. 32 വർഷമായി സി പി എം പോളിറ്റ് ബ്യൂറോ അം​ഗമായി പ്രവർത്തിക്കുന്ന യെച്ചൂരി 2015 ൽ ആണ് ജനറൽ സെക്രട്ടറി പദവിയിൽ എത്തിയത്. 2005 മുതൽ‌ 2017 വരെ ബം​ഗാളിൽ നിന്നുള്ള രാജ്യ സഭാം​ഗമായിരുന്നു.

സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ആ​ഗസ്റ്റ് 12 ന് ചെന്നൈയിലാണ് യെച്ചൂരി സീതരാമ റാവു ജനിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജെ എൻ യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരു​ദം നേടി. ജെ എൻ യുവിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായ സീതാറാം യെച്ചൂരി 1974 ൽ എസ് എഫ് ഐയിൽ അം​ഗമായി.

മൂന്ന് വട്ടം ജെ എൻ യു സർവകലാശാല യൂണിയൻ പ്രസിഡന്റായി. ജെ എൻ യു വിൽ പി എച്ച് ഡിക്ക് ചേർന്നുവെങ്കിലും അടിയന്തരാവസ്ഥ കാലത്തെ ഒളിവ് ജീവിതം കാരണം അദ്ദേഹത്തിന് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹം അറസ്റ്റിലായിരുന്നു. 1978 ൽ എസ് എഫ് ഐയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1989 ൽ എസ് എഫ് ഐ ദേശീയ പ്രസിഡന്റായി. 1984ൽ യെച്ചൂരി സി പി എം കേന്ദ്ര കമ്മിറ്റി അം​ഗമായി. 1988 ൽ കേന്ദ്ര സെക്രട്ടറിയറ്റ് അം​ഗമായി. 1992 ൽ പോളിറ്റ് ബ്യൂറോ അം​ഗമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+