രണ്ട് മാസത്തിനിടെ അനുവദിച്ചത് 25 ലക്ഷം കിസാൻ കാർഡുകൾ 25000 കോടിയുടെ വായ്പാ പരിധി
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്; രണ്ടാം ദിനത്തില്‍ 9 പദ്ധതികള്‍ പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്
കൊറോണ വൈറസ് പ്രതിന്ധിക്കിടെ കർഷകർക്കും ഗ്രാമീണ മേഖലയ്ക്കുമായി 86,000 കോടി രൂപയുടെ വായ്പയ്ക്കാണ് കേന്ദ്ര ധനകാര്യമന്ത്രാലയം അംഗീകാരം നൽകിയത്. മൂന്ന് കോടി കർഷകർക്ക് കുറഞ്ഞ വായ്പാ നിരക്കിൽ വായ്പയും ലഭിച്ചിട്ടുണ്ട്. നബാർഡ് വഴി മാർച്ചിൽ മാത്രം 29,000 കോടിയുടെ വായ്പയാണ് പുനക്രമീകരിച്ചിട്ടുള്ളത്. ഇതിനൊപ്പം ശരാശരി വേതനനിരക്ക് 182 രൂപയിൽ നിന്ന് 202 രൂപയായി ഉയർത്തിയിട്ടുണ്ട്. കർഷകർക്ക് പുറമേ കുടിയേറ്റ തൊഴിലാളികൾക്കും പരിഗണന നൽകിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ധനകാര്യ മന്ത്രിയുടേത്.
അടുത്ത രണ്ട് മാസത്തേക്ക് അതിഥി തൊഴിലാളികൾക്ക് സൌജന്യമായി ഭക്ഷ്യധാന്യം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി ഒരാൾക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ ലഭിക്കും. അഞ്ച് കിലോ പരിപ്പും ഇതിനൊപ്പം തന്നെ റേഷൻകടകൾ വഴി വിതരണം ചെയ്യും. രാജ്യത്തെ ഏത് റേഷൻ കടയിൽ നിന്നും ഇത് ലഭ്യമാകുകയും ചെയ്യുമെന്നതാണ് പ്രത്യേകത. അതായത് അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡ് രാജ്യത്ത് എവിടെ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും. ഇതിനായി കേന്ദ്രം 3500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാരുകൾ തയ്യാറാക്കി നൽകുന്ന ഗുണഭോക്താക്കളുടെ പട്ടിക അനുസരിച്ചാണ് റേഷൻ വിതരണം. മാർച്ച് 2021നുള്ളിൽ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർണ്ണമായി നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗ്രീന്‍സോണിലായിരുന്ന ഗോവ വീണ്ടും കൊവിഡ് ഭീതിയില്‍; ഒരു കുടുംബത്തിലെ 5 പേര്‍ക്ക് കൊവിഡ്
Recommended Video
കൊറോണ
വൈറസ്
പ്രതിസന്ധിക്കിടെ
സ്വദേശത്തേക്ക്
തിരിച്ചെത്തിയ
അതിഥിതൊഴിലാളികൾക്ക്
ജോലി
ഉറപ്പാക്കുമെന്ന്
പ്രഖ്യാപിച്ച
മന്ത്രി
അതിഥി
തൊഴിലാളികൾതക്ക്
വേതനം
നൽകുന്നതായി
10,000
കോടി
ചെലവഴിച്ചതായും
കൂട്ടിച്ചേർത്തു.
അതിഥി
തൊഴിലാളികളുടെ
സംരക്ഷണത്തിനായി
11,000
കോടി
രൂപയും
അനുവദിച്ചിട്ടുണ്ട്.
ഇതിനെല്ലാം
പുറമേ
വഴിയോരക്കച്ചവടക്കാർ,
ചെറുകിട
വ്യവസായരംഗം
എന്നിവയ്ക്കുള്ള
ആശ്വാസ
നടപടികൾ
സർക്കാർ
സ്വീകരിക്കുമെന്നും
മന്ത്രി
വ്യക്തമാക്കി.