കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തെന്നാരോപണം; കണ്ണന് ഗോപിനാഥനെതിരെ എഫ്ഐആര്‍
മുംബൈ: രാജിവെച്ച മലയാളി ഐഎഎസ് ഓഫീസര്‍ കണ്ണന് ഗോപിനാഥനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്നാരോപിച്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തിലെ രാജകോട്ട് ഭക്തിനഗര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തതിനെ പിന്നാലെയായിരുന്നു മലയാളി ഐഎഎസ് ഓഫീസര്‍ കണ്ണന് ഗോപിനാഥന് രാജി വെച്ചത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു രാജി. എന്നാല്‍ കണ്ണന് ഗോപിനാഥിന്റെ രാജി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.

കണ്ണന് ഗോപിനാഥിനോട് തിരികെ സര്‍വ്വീസിലേക്ക് കയറാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ 2005 ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമപ്രകാരമാണ് ഉത്തരവ്. എന്നാല്‍ താന്‍ തിരിച്ച് സര്‍വ്വീസിലേക്ക് പ്രവേശിക്കില്ലെന്ന നിലപാടിലായിരുന്നു കണ്ണന് ഗോപിനാഥന്. രാജിവെച്ച് എട്ട് മാസത്തിന് ശേഷവും സര്‍വ്വീസില്‍ തിരിച്ച് കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് തന്നെ ദ്രോഹിക്കാനാണെന്നുമായിരുന്നു കണ്ണന് ഗോപിനാഥന്റെ പ്രതികരണം.
ജനങ്ങളോയും ഉദ്യോഗസ്ഥരേയും ദ്രോഹിക്കുകയാണ്. തന്നെ ഇനിയും ഉപദ്രവിക്കുകയെന്നത് മാത്രമാണ് ഉദേശമെന്ന് തനിക്കറിയാം. എങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ തയ്യാറാണ്. പക്ഷെ ഐഎഎസിലേക്ക് തിരികെയില്ലായെന്നായിരുന്നു കണ്ണന് ഗോപിനാഥന് പ്രതികരിച്ചത്.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ഓഗസ്റ്റ് 27ന് അയച്ച കത്തില്‍ കണ്ണന് ഗോപിനാഥനോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല എന്നും പുതിയ ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്.
എന്നാല്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന് നല്കിയ മറുപടി കത്തും കണ്ണന് ഗോപിനാഥന് പുറത്ത് വിട്ടിരുന്നു. 'കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍വ്വീസില്‍ തിരികെകയറാന് ഉത്തരവ് ഇട്ടുകൊണ്ടുള്ള മെയില്‍ ലഭിച്ചു ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. 8 മാസങ്ങള്‍ക്ക് മുന്‍പ് ഓഗസ്റ്റ് 2019ലാണ് താന്‍ ഐഎഎസില്‍ നിന്ന് രാജി വെച്ചത്.അന്ന് മുതല്‍ തനിക്ക് ശമ്പളം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ മറുപടി പറയേണ്ട ആവശ്യവും ഇല്ല. കൊറോണയെ ചെറുക്കാനുളള പോരാട്ടത്തില്‍ വ്യക്തിപരമായി താന്‍ സര്‍ക്കാരിനേയും സന്നദ്ധ സംഘടനകളേയും സഹായിക്കുന്നുണ്ട്. എന്നിരിക്കിലും ശാരീരികമായും സാമ്പത്തികമായും അടക്കം ദാദ്ര നാഗര്ഹവേലിയിലേയും ദാമന്ദിയുവിലേയും ജനങ്ങളേയും സര്‍ക്കാരിനേയും സഹായിക്കാന്‍ സന്നദ്ധമാണ്.' എന്നായിരുന്നു കണ്ണന് ഗോപിനാഥന് മറുപടി നല്‍കിയത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications