മതപരിവര്‍ത്തന നിരോധന നിയമം; ഉത്തര്‍പ്രദേശില്‍ ആദ്യ അറസ്റ്റ്, പിടിയിലായത് മുസ്ലിം യുവാവ്
ലഖ്നൗ: നിർബന്ധിത മതപരിവർത്തനത്തിനെതിരായ ഓർഡിനൻസ് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് കഴിയുന്നതിന് മുമ്പെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ഉത്തര്‍പ്രദേസ് പൊലീസ്. ഉത്തർപ്രദേശിലെ ബറേലിയിലെ മുസ്ലീം യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ലവ് ജിഹാദിനെതിരായ ആദ്യ കേസ് ഡിയോറാനിയ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതിന് അഞ്ച് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. പ്രതികളെ ജയിലിലേക്ക് അയച്ചിട്ടുണ്ട്. 21 കാരനായ പ്രതിക്ക് ഒരു ഹിന്ദു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നുമായിരുന്നു പരാതി.
കേരള കോണ്‍ഗ്രസിനെ ചൊല്ലി എല്‍ഡിഎഫില്‍ കലഹം; സ്വതന്ത്രനെ പിന്തുണച്ച് എല്‍ജെഡി, ചിരി കോണ്‍ഗ്രസിന്
കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് പെൺകുട്ടിയെ പിതാവ് മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു നല്‍കുകയും ചെയ്തിരുന്നു. മതം മാറിയില്ലെങ്കില്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. നവംബർ 28 ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിർബന്ധിത മതപരിവർത്തനം 3/5 വകുപ്പ്, സെക്ഷൻ 504, 506 എന്നീ വകുപ്പുകള്‍ പ്രകരമാണ് ഉത്തർപ്രദേശ് പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച കേസിലെപ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉത്തർ പ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) എന്ന പുതിയ നിയമത്തിന് ശനിയാഴ്ച ഗവര്‍ണ്ണര്‍ അംഗീകാരം നല്കിയ അന്ന് തന്നെയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭ നേരത്ത തന്നെ കരട് ഓർഡിനൻസിന് അംഗീകാരം നൽകിയിരുന്നു. പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും മതം മാറ്റുന്നതും കുറ്റകരമാണെന്നാണ് ഓർഡിനൻസില്‍ പറയുന്നത്. വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി നടത്തുന്ന മതപരിവർത്തനങ്ങൾ കുറ്റകരമായി പ്രഖ്യാപിക്കും.
വിവാഹം കഴിഞ്ഞതിനു ശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം ഏറ്റവും കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും കളക്ടറെ അറിയിക്കണമെന്നും ഒര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾക്ക് പരാതി നൽകാവുന്നതാണ്. നിയമം ലംഘിച്ചെന്ന് ബോധ്യപ്പെട്ടാല്‍ പത്തുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
മുല്ലപ്പള്ളിയെ തള്ളി കല്ലാമല സ്ഥാനാര്‍ത്ഥി, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല
Recommended Video