Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകും? കണക്കിലെ കളികള്‍ ഇങ്ങനെ

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയതോടെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകാന്‍ സാധ്യതയേറുന്നു. ഈ വര്‍ഷം അവസാനം ഗുജറാത്തിലും അടുത്ത വര്‍ഷം കര്‍ണാടകയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനത്തിന് കഴിഞ്ഞില്ലെങ്കില്‍ അടുത്ത രാജ്യസഭ തെരഞ്ഞെടുപ്പോടെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകും. മൊത്തം അംഗബലത്തിന്റെ 25 ശതമാനമെങ്കിലും വേണമെന്നാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള മാനദണ്ഡം.

നിലവില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്. നിലവില്‍ 34 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. അസം, കേരളം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ഇക്കൊല്ലമുണ്ടാകുന്ന ഒഴിവുകള്‍ നികത്തുന്നതോടെ ഏഴ് അംഗങ്ങളെയെങ്കിലും കോണ്‍ഗ്രസിന് നഷ്ടപ്പെടും. രാജ്യസഭയിലെ 13 ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31-നാണ് നടക്കുന്നത്. പഞ്ചാബില്‍ അഞ്ചും കേരളത്തില്‍ മൂന്നും ഹിമാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങളിലായി അഞ്ചും സീറ്റുകളാണ് ഒഴിയുന്നത്.

1

ഇതില്‍ പഞ്ചാബിലെ രണ്ടും കേരളത്തിലെ ഒന്നും അംഗങ്ങള്‍ കോണ്‍ഗ്രസിലേതാണ്. അതേസമയം ജൂലൈയോടെ, രാജ്യസഭയില്‍ രണ്ട് വലിയ മാറ്റങ്ങളുണ്ടാകും. ഒന്ന്, ഒരു ശിരോമണി അകാലിദള്‍ അംഗം പോലും രാജ്യസഭയില്‍ ഉണ്ടാകില്ല. രണ്ടാമത്, ഒരു ബി എസ് പി അംഗം മാത്രമേ സഭയില്‍ അവശേഷിക്കൂ. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് ഈ മാറ്റങ്ങളെ സൂചിപ്പിക്കുന്നത്. പഞ്ചാബിലെ ഏഴ് സീറ്റുകളും ഈ വര്‍ഷം ഒഴിഞ്ഞുകിടക്കുകയാണ്. അഞ്ച് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈയില്‍ രണ്ടെണ്ണം തിരഞ്ഞെടുപ്പ് നടക്കും.

2

ഈ സീറ്റുകളെല്ലാം 92 സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ മൂന്ന് പേര്‍ കോണ്‍ഗ്രസിനും ശിരോമണി അകാലിദളിനൊപ്പവും ഒരാള്‍ ബി ജെ പിക്കൊപ്പവുമാണ്. ഉത്തര്‍ പ്രദേശ് 31 അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കുന്നു. ഇതില്‍ 11 എണ്ണം ജൂലൈയില്‍ ഒഴിയും. സ്ഥാനമൊഴിയുന്നവരുടെ പട്ടികയില്‍ ബി എസ് പി മുതിര്‍ന്ന നേതാവും മായാവതിയുടെ വിശ്വസ്തനുമായ സതീഷ് മിശ്രയും ഉള്‍പ്പെടുന്നു. വ്യാഴാഴ്ചത്തെ ഫലത്തോടെ, പഞ്ചാബിലെ മൂന്ന് സീറ്റുകളും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സീറ്റും കോണ്‍ഗ്രസിന് നഷ്ടപ്പെടും.

3

സ്ഥാനമൊഴിയുന്നവരുടെ പട്ടികയില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്ത മുന്‍ മന്ത്രി കപില്‍ സിബലും പഞ്ചാബില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംബികാ സോണിയും ഉള്‍പ്പെടും. അങ്ങനെ മൊത്തത്തില്‍, കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ നഷ്ടപ്പെടാം. ഇതോടെ,34 അംഗങ്ങളെന്ന നിലവിലെ അംഗസംഖ്യ 26 ആയി കുറയും. മാസങ്ങള്‍ക്ക് ശേഷം രാഷ്ട്രപതി തെരഞ്ഞെടുപ്പും നടക്കാനുണ്ട്. 543 ലോക്സഭാംഗങ്ങളും 233 രാജ്യസഭാംഗങ്ങളും 4,120 എം എല്‍ എമാരും അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് ഇന്ത്യയുടെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ലോക്സഭാ, രാജ്യസഭാ അംഗങ്ങളുടെ വോട്ടിന്റെ മൂല്യം സംസ്ഥാനത്തുടനീളം ഒരേ പോലെ നില നില്‍ക്കുന്നുണ്ടെങ്കിലും എം എല്‍ എമാരുടെ മൂല്യം സംസ്ഥാനത്തെ ജനസംഖ്യയെ ആശ്രയിച്ചിരിക്കുന്നു.

4

അതുകൊണ്ട് തന്നെ ഉത്തര്‍പ്രദേശിലെ ഒരു എം എല്‍ എയുടെ വോട്ടിന്റെ മൂല്യം രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണ്. ബി ജെ പി സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരു പൊതു സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് സാധ്യത. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പോടെ ലോക്സഭയിലെ പ്രതിപക്ഷ നേതൃപദവി കോണ്‍ഗ്രസിനു കൈവിട്ടിരുന്നു. കുറഞ്ഞത് 10 ശതമാനം അംഗങ്ങളുണ്ടാകണമെന്ന നിബന്ധനയ്ക്ക് ഒപ്പമെത്താന്‍ കഴിയാതിരുന്നതോടെയാണ് ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+