Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനയാത്രക്കാര്‍ക്ക് സൗജന്യ സീറ്റ് സെലക്ഷന്‍; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ വിമാനക്കമ്പനികള്‍

ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ക്ക് അനുകൂലമായ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ എതിര്‍പ്പുമായി വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളെ പ്രതിനിധീകരിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സാണ് (എഫ്‌ഐഎ) കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രംഗത്തുവന്നത്.

വിമാനങ്ങളിലെ 60 ശതമാനം സീറ്റുകളെങ്കിലും യാതൊരു അധിക നിരക്കും ഈടാക്കാതെ യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ വിമാനക്കമ്പനികള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയും ഇത് വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തങ്ങളുമായി കൂടിയാലോചനകള്‍ നടത്താതെയാണ് വ്യോമയാന മന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് കമ്പനികളുടെ പ്രധാന പരാതി.

flight travel

യാത്രക്കാര്‍ക്ക് ന്യായമായ നിരക്കില്‍ സീറ്റുകള്‍ ലഭ്യമാക്കാന്‍ വിമാനങ്ങളിലെ കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും പ്രത്യേക നിരക്ക് ഈടാക്കാതെ നല്‍കണമെന്ന് വ്യോമയാന മന്ത്രാലയം കഴിഞ്ഞ ബുധനാഴ്ചയാണ് ഡിജിസിഎയ്ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഈ തീരുമാനം വ്യോമയാന മേഖലയില്‍ അപ്രതീക്ഷിതമായ തിരിച്ചടികളുണ്ടാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ എഫ്‌ഐഎ ചൂണ്ടിക്കാട്ടുന്നു. സീറ്റ് തിരഞ്ഞെടുക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം നഷ്ടപ്പെടുന്നത് നികത്താന്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ഇത് സീറ്റുകള്‍ പ്രത്യേകം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കാത്ത യാത്രക്കാര്‍ക്ക് പോലും സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഇവര്‍ വാദിക്കുന്നു.

നിലവില്‍ വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധന, അറ്റകുറ്റപ്പണി ചിലവുകള്‍, എയര്‍പോര്‍ട്ട് ചാര്‍ജുകള്‍ എന്നിവ കാരണം വിമാനക്കമ്പനികള്‍ വളരെ കുറഞ്ഞ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സീറ്റ് തിരഞ്ഞെടുക്കുന്നതിനായി ഈടാക്കുന്ന 200 രൂപ മുതല്‍ 2,100 രൂപ വരെയുള്ള തുകയാണ് ഇത്തരം പ്രവര്‍ത്തന ചിലവുകള്‍ നേരിടാന്‍ കമ്പനികളെ സഹായിക്കുന്നത്. എന്നാല്‍ പുതിയ നിയന്ത്രണം വരുന്നതോടെ ഈ വരുമാന മാര്‍ഗം അടയുകയും അത് വിപണിയിലെ വിലനിര്‍ണയ സംവിധാനത്തെ ബാധിക്കുകയും ചെയ്യും. സൗജന്യ സീറ്റ് തിരഞ്ഞെടുക്കല്‍ പ്രകടമായി നോക്കിയാല്‍ യാത്രക്കാര്‍ക്ക് ഗുണകരമാണെന്ന് തോന്നാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് വിമാനയാത്രയുടെ ചെലവ് വര്‍ധിപ്പിക്കാനേ ഉപകരിക്കൂ എന്ന് വിമാനക്കമ്പനികള്‍ വ്യക്തമാക്കുന്നു.

പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങള്‍ കാരണം വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സാധാരണക്കാരായ യാത്രക്കാരെ ലക്ഷ്യം വെച്ചുള്ള സര്‍ക്കാര്‍ നീക്കം യഥാര്‍ത്ഥത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ അവരെ തന്നെയാണ് ബുദ്ധിമുട്ടിലാക്കുന്നതെന്ന് കമ്പനികള്‍ പറയുന്നു. അതിനാല്‍ ഈ ഉത്തരവ് പിന്‍വലിക്കണമെന്നും വിമാനക്കമ്പനികളുടെ സാമ്പത്തിക സ്ഥിതിയും പ്രവര്‍ത്തന വെല്ലുവിളികളും കണക്കിലെടുക്കണമെന്നും എഫ്‌ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്ത് പ്രതികരണം ഉണ്ടാകുമെന്നാണ് വ്യോമയാന മേഖല ഉറ്റുനോക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+