ഭക്ഷ്യ വിലവർധനവ്; ദരിദ്ര രാജ്യങ്ങളെ മറക്കരുതെന്ന് ഇന്ത്യ
ഡൽഹി: ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവെപ്പിലും വിവേചനത്തിലും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഭക്ഷ്യവിലയിലെ പെട്ടെന്നുള്ള വർദ്ധനവിന് ഇടയിൽ ദരിദ്ര രാജ്യങ്ങളെ മറക്കരുത് എന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു. കോവിഡ് സമയത്ത് കണ്ട വിവേചനം ഈ സാഹചര്യത്തിൽ തുടരരുത്. ദരിദ്ര രാജ്യങ്ങൾ പലതും കോവിഡിനെതിരായ വാക്സിന്റെ പ്രാരംഭ ഡോസുകൾക്ക് ബുദ്ധിമുട്ടിയപ്പോൾ സമ്പന്ന രാജ്യങ്ങൾ പലരും ആവശ്യത്തിലധികം വാക്സിൻ ഉത്പാദിപ്പിച്ചിരുന്നു എന്നും ഇന്ത്യ കുറ്റപ്പെടുത്തി. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ 'ആഗോള ഭക്ഷ്യ സുരക്ഷാ കോൾ ടു ആക്ഷൻ' എന്ന വിഷയത്തിൽ നടന്ന മന്ത്രിതല യോഗത്തിൽ ആണ് ഇന്ത്യ ഇക്കാര്യങ്ങൾ പറഞ്ഞത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനായിരുന്നു യോഗത്തിലെ ഇന്ത്യൻ പ്രതിനിധി.
ഗോതമ്പിന്റെ ആഗോള വിലയിലെ പെട്ടെന്നുള്ള വർധനവ് ഇന്ത്യൻ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുരളീധരൻ പറഞ്ഞു. "നമ്മുടെ ഭക്ഷ്യസുരക്ഷയും നമ്മുടെ അയൽ രാജ്യങ്ങളും മറ്റ് ദുർബല രാജ്യങ്ങളും അപകടത്തിലാക്കുന്നു." എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. "ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇക്വിറ്റി, താങ്ങാനാവുന്ന വില, പ്രവേശനക്ഷമത എന്നിവയുടെ പ്രാധാന്യം നാമെല്ലാവരും വേണ്ടത്ര വിലമതിക്കേണ്ടത് ആവശ്യമാണ്" എന്നും അദ്ദേഹം പറഞ്ഞു.

ഗോതമ്പ് കയറ്റുമതി നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ തീരുമാനം യഥാർത്ഥ ആവശ്യക്കാരായ രാജ്യങ്ങളെ സഹായിക്കാൻ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷയിലെ പ്രതികൂല ആഘാതം ഫലപ്രദമായി ലഘൂകരിക്കുകയും ആഗോള വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങളിൽ നിന്ന് ദുർബലരായവരെ കുഷ്യൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ അയൽരാജ്യങ്ങളും ആഫ്രിക്കയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന് ആയിരക്കണക്കിന് മെട്രിക് ടൺ ഗോതമ്പ്, അരി, പയർവർഗ്ഗങ്ങൾ എന്നിവയുടെ രൂപത്തിൽ ഞങ്ങൾ ഭക്ഷ്യസഹായം നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ മാനുഷിക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ അവർക്കായി 50,000 മെട്രിക് ടൺ ഗോതമ്പ് സംഭാവന ചെയ്തു എന്നും മന്ത്രി പറഞ്ഞു.
കടുത്ത ചൂടിനെ തുടർന്ന് ഗോതമ്പിന്റെ കൃഷിയിൽ ഒരുപാട് നാശം സംഭവിച്ചിരുന്നു. പിന്നാലെ വിലയും ഉയർന്നു. വീണ്ടും വില ഉയരാതിരിക്കാനാണ് മെയ് 13 ന് ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പണപ്പെരുപ്പം തടയാനും ഭക്ഷ്യക്ഷാമം നേരിടുന്ന മറ്റ് രാജ്യങ്ങളെ സഹായിക്കാനും ഈ നടപടി അനിവാര്യമായിരുന്നു എന്നും മന്ത്രി പറഞ്ഞു. അതേ സമയം കേന്ദ്രസർക്കാരിന്റെ അനുമതിയുടെ അടിസ്ഥാനത്തിൽ ഗോതമ്പ് കയറ്റുമതി അനുവദിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് പറഞ്ഞിരുന്നു. കൂടാതെ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അഭ്യർത്ഥനകൾ വന്നാൽ അവരെ സഹായിക്കുമെന്നും ഇവർ വ്യക്തമാക്കി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications