മുൻ ബിഗ്ബോസ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി: വിഷാദം മരണത്തിലേക്ക് നയിച്ചെന്ന് സൂചന!!
ബെംഗളൂരു: കന്നഡ നടിയും മുൻ ബിഗ് ബോസ് കന്നഡ മത്സരാർത്ഥിയുമായ ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച കർണാടകയിലെ ബെംഗളൂരുവിലെ വൃദ്ധ-പുനരധിവാസ കേന്ദ്രത്തിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുള്ളത്. നടി നേരത്തെ തന്നെ വിഷാദരോഗത്തിന് അടിമയായിരുന്നു. ഇക്കാര്യം നടി സോഷ്യൽ മീഡിയയിൽ സ്വയം വെളിപ്പെടുത്തിയിട്ടുണ്ട്.
വിഷാദരോഗം
ജയശ്രീ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നുമുള്ള പ്പോർട്ടുകളാണ് പുറത്തുവരുന്നത്. കന്നഡ ചലച്ചിത്രമേഖലയ്ക്ക് കനത്ത ആഘാതമേൽപ്പിച്ചുകൊണ്ടാണ് അവരുടെ ആത്മഹത്യ. ജയശ്രീ രാമയ്യയെ ബെംഗളൂരുവിലെ സന്ധ്യ കിരാന ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതോടെ ബെംഗളൂരു ഗ്രാമത്തിലെ മദനനായകനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റും വിഷാദ രോഗവും
വിഷാദരോഗത്തിന് അടിമയാണെന്നും ഈ നശിച്ച ലോകക്ക് നിന്ന് യാത്ര പറയുകയാണെന്നും 2020 ജൂലൈ 22ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. 2020 ജൂലൈ 22 ന് ജയശ്രീ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ചർച്ചയായതോടെ സുഹൃത്തുക്കളും സിനിമാരംഗത്തെ സഹപ്രവർത്തകരും പിന്തുണയുമായി എത്തിയിരുന്നു. കടുത്ത നിലപാടുകളൊന്നും സ്വീകരിക്കരുതെന്ന നിർദേശവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരി 22ന് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുരക്ഷിതയെന്ന്
ഫേസ്ബുക്ക് പോസ്റ്റിട്ട് കുറച്ച് മണിക്കൂറുകൾക്ക് ശേഷം ജയശ്രീ ഫേസ്ബുക്കിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഞാൻ സുരക്ഷിതയാണെന്നും നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നും വ്യക്തമാക്കിക്കൊണ്ട് രണ്ടാമത്തെ പോസ്റ്റും ജയശ്രീ ഫേസ്ബുക്കിലിട്ടിരുന്നു.
Recommended Video
എന്തുകൊണ്ട് മരണം?
"ഞാൻ ഇതെല്ലാം പ്രചാരണത്തിനുവേണ്ടിയല്ല ചെയ്യുന്നത്. സുദീപ് സാറിൽ നിന്നും സാമ്പത്തിക സഹായം ഞാൻ പ്രതീക്ഷിക്കുന്നില്ല. വിഷാദത്തിനെതിരെ പൊരുതാൻ കഴിയാത്തതിനാൽ എന്റെ മരണം മാത്രമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞാൻ സാമ്പത്തികമായി ശക്തയാണ്, പക്ഷേ വിഷാദത്തിനടിമയാണെന്നും ജൂലൈ 25ന് ജയശ്രീ ലൈവിൽ വെളിപ്പെടുത്തിയിരുന്നു. താൻ വളരെയധികം വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുവെന്നും കുട്ടിക്കാലം മുതൽ എന്നെ ഒറ്റിക്കൊടുക്കുകയാണെന്നും അതിൽ നിന്ന് മോചനം നേടാൻ കഴിയുന്നില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.