'ഹിന്ദു വിരുദ്ധന്‍;അഗ്നിവേശിനായി കാലന് ഇത്രയും കാത്തിരുന്നത് എന്തുകൊണ്ട്":സിബിഐ മുന്‍ ഡയറക്ടര്‍
ദില്ലി: അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് സ്വാമി അഗ്നിവേശിനെതിരെ വിവാദ പരാമര്‍ശവുമായി സിബിഐ മുന്‍ ഡയറക്ടര്‍ നാഗേശ്വര റാവു. കാവി വേഷത്തിലെ ഹിന്ദു വിരുദ്ധനാണ് അഗ്നിവേശ് എന്നായിരുന്നു നാഗേശ്വര റാവുവിന്റെ പരാമര്‍ശം. അഗ്നിവേശിനായി കാലന് ഇത്രയും കാത്തിരുന്നത് എന്തുകൊണ്ടാണെന്നും നാഗേശ്വര റാവു ചോദിച്ചു. എന്നാല്‍ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

സ്വാമി അഗ്നിവേശ്
കരള്‍ രോഗത്തെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച്ച സ്വാമി അഗ്നിവേശ് അന്തരിച്ചത്. സാമൂഹിക പ്രവര്ത്തകന്, ആര്യ സമാജം പണ്ഡിതന് എന്നീ നിലകളില്‍ പ്രശ്സ്തനായ ഇദ്ദേഹം ഫാസിസത്തിനെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പോരാടിയ വ്യക്തികൂടിയായിരുന്നു. നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ്.

നാഗേശ്വര റാവു
എന്നാല്‍ അഗ്നിവേശിനെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് നാഗേശ്വര റാവു. 'കാവി വേഷം ധരിച്ച ഹിന്ദു വിരുദ്ധനാണ് സ്വാമി അഗ്നിവേശ്. നിങ്ങള്‍ ഹിന്ദു മതത്തിന് വലിയ കളങ്കം സൃഷ്ടിച്ചു. നിങ്ങള്‍ ഒരു തെലുങ്കു ബ്രാഹ്മണനായി ജനിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു. ആട്ടിന്‍തോലിട്ട ചെന്നായയാണ് നിങ്ങള്‍. എന്റെ ആവലാതി മറ്റൊന്നാണ് കാലന് എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് വേണ്ടി ഇത്രയും കാത്തിരുന്നത്.' എന്നായിരുന്നു നാഗേശ്വര റാവുവിന്റെ ട്വീറ്റ്.

മരണം ആഘോഷിക്കുക
ട്വീറ്റിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് നാഗേശ്വര റാവുവിനെതിരെ ഉയരുന്നത്. ഇവിടെ ഒരു ഉയര്‍ന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥാന് ഒരു സാമൂഹിക പ്രവര്‍ത്തകന്റെ മരണം ആഘോഷിക്കുകയാണെന്നും ബിജെപിക്കെതിരെ നിലകൊണ്ടത് കൊണ്ടാണ് സ്വാമി അഗ്നിവേശിനെ ഹിന്ദുത്വ വിരുദ്ധനായി ചിത്രീകരിക്കുന്നതെന്നും ചിലര്‍ വ്യക്തമാക്കി.

മോദി സര്‍ക്കാര്‍
സിബിഐ മുന്‍ ഡയറക്ടറുടെ പ്രതികരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേയും നരേന്ദ്രമോദിക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ സിബിഐ ഓഫീസര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് മോദി സര്‍ക്കാര്‍ ഈ രാജ്യത്തെ എല്ലാ സംവിധാനത്തേയും തകിടം മറിച്ചിരിക്കുകയാണെന്നാണ് മറ്റ് ചിലര്‍ പ്രതികരിച്ചു.
Recommended Video

വിദ്വേഷം
'വിഷം മനസില്‍ കൊണ്ട് നടക്കുന്നവരെ മോദി മനപൂര്‍വ്വം ഉയര്‍ന്ന തസ്തികകളിലേക്ക് തെരഞ്ഞെടുക്കുകയാണ്. ഇരുവരും ഒരേ മനോഭാവമുള്ളവരും വിദ്വേഷം പ്രചരിപ്പിക്കുന്നവരുമാണ്,' ട്വീറ്റിനോടുള്ള മറ്റൊരു പ്രതികരണം ഇപ്രകാരമായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications