Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സ്ഥാപകനേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യ. 81 വയസ്സായിരുന്നു. വാർധക്യസഹജങ്ങളായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാവുകയും വെന്റിലേറ്റർ സപ്പോർട്ടിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

"ദിശോം ഗുരുജി" എന്നറിയപ്പെട്ട ശിബു സോറൻ, ജാർഖണ്ഡിന്റെ രാഷ്ട്രീയത്തിലും ഗോത്രവർഗ പ്രസ്ഥാനങ്ങളിലും നിർണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു. 38 വർഷം ജെ എം എം നയിച്ച അദ്ദേഹം, ഗോത്രവർഗക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെയാണ് ശ്രദ്ധേയനായി മാറുന്നത്. അതേസമയം തന്നെ കൊലപാതകം, കൈക്കൂലി തുടങ്ങിയ വിവാദങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ എന്നും നിറഞ്ഞ് നിന്നിരുന്നു.

shibhu-soren-

2005, 2008-2009, 2009-2010 കാലയളവുകളിലായിട്ടാണ് ഷിബു സോറന്‍ മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉള്‍പ്പെടെ നാല് മക്കളാണ് ഷിബു സോറനുള്ളത്. ഭാര്യ റൂപി കിസ്കു. മകള്‍: ദുർഗ സോറൻ, ഹേമന്ത് സോറൻ, ബസന്ത് സോറൻ. അഞ്ജലി സോറൻ, ദുർഗ സോറൻ 2009-ൽ വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് മരിച്ചു.

1944 ജനുവരി 11-ന് ഇപ്പോഴത്തെ ജാർഖണ്ഡിലെ റാംഗഢിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ഷിബു സോറന്‍ ജനിക്കുന്നത്. സന്താൾ ഗോത്രവിഭാഗത്തിൽ (ഷെഡ്യൂൾഡ് ട്രൈബ്) പെട്ട അദ്ദേഹത്തിന് ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായി. പിതാവിന്റെ കൊലപാതകത്തെ തുടർന്ന് കുടുംബം കടുത്ത ദാരിദ്രത്തിലായതോടെ ഷിബു സോറന് വിദ്യാഭ്യാസം പൂർത്തിയാക്കാന്‍ കഴിയാതെ മരം വ്യാപാരിയായി ജോലി ചെയ്യേണ്ടി വന്നു.

1972-ൽ, ബംഗാളി മാർക്സിസ്റ്റ് ട്രേഡ് യൂണിയൻ നേതാവ് എകെ. റോയ്, കുർമി-മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോ എന്നിവർക്കൊപ്പം ചേർന്നാണ് ഷിബു സോറൻ ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സ്ഥാപിക്കുന്നത്. ബിഹാറിന്റെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ നിന്ന് ഒരു പ്രത്യേക ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുക എന്നതായിരുന്നു ജെ എം എമ്മിന്റെ പ്രധാന ലക്ഷ്യം. 2000-ത്തിൽ ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടു.

ഗോത്രവർഗക്കാരുടെ ഭൂമി പുറത്തുനിന്നുള്ളവർ കൈയടക്കിയിരുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ജെ എം എം സംഘടിപ്പിച്ചു. ആ സമയത്ത് ഗോത്രവർഗ ഭൂമി തിരിച്ചുപിടിക്കുന്നതിനും, ഭൂവുടമകൾക്കും പണമിടപാടുകാർക്കുമെതിരെ "സ്വന്തം കോടതികൾ" നടത്തി "നീതി" നടപ്പാക്കിയും ഷിബു സോറന്‍ കൂടുതല്‍ ജനകീയനായി മാറി.

മുഖ്യമന്ത്രി പദവിക്ക് പുറമെ 2004-ൽ, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിൽ കൽക്കരി മന്ത്രിയായി മൂന്ന് തവണ (2004, 2004-2005, 2006) അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാൽ, 1975-ലെ ഒരു കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനാൽ 2004-ൽ രാജിവെക്കേണ്ടി വന്നു. 1980 മുതൽ 1984, 1989 മുതൽ 1998, 2002 മുതൽ 2019 വരെ ദുംക മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായിരുന്നു. 2019-ൽ ബി ജെ പിയിലെ സുനിൽ സോറനോട് തോറ്റെങ്കിലും, 2020-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഷിബു സോറനും വിവാദങ്ങളും

1994-ലെ ശശിനാഥ് ഝാ കൊലപാതക കേസ്: ഷുബു സോറന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശശിനാഥ് ഝായെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത് 1994 ലാണ്. 1993-ലെ നരസിംഹ റാവു സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ ജെ എം എമ്മിന്റെ പിന്തുണ നേടാൻ കോൺഗ്രസ് നൽകിയ കൈക്കൂലിയെക്കുറിച്ചുള്ള വിവരങ്ങൾ ഝായ്ക്ക് അറിയാമായിരുന്നുവെന്നും, ഒരു ജെ എം എം പ്രവർത്തകനെ ഝാ ലൈംഗികമായി ഉപദ്രവിച്ചതുമാണ് കൊലപാതകത്തിന്റെ കാരണമെന്നമായിരുന്നു കേസ് അന്വേഷിച്ച സി ബി ഐ വാദം. 2006-ൽ ദില്ലി കോടതി സോറനെ കുറ്റക്കാരനെന്ന് വിധിച്ചെങ്കിലും, 2007-ൽ ദില്ലി ഹൈക്കോടതി വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടു. 2018-ൽ സുപ്രീം കോടതി ഈ വിധി ശരിവച്ചു

1975-ലെ കൂട്ടക്കൊല: 1975 ജനുവരി 23-ന് "പുറത്തുനിന്നുള്ളവരെ" (നോൺ-ട്രൈബൽ) ഓടിക്കാൻ ഷിബു സോറൻ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തില്‍ 11 പേർ കൊല്ലപ്പെട്ടു. 2008-ൽ ഈ കേസിൽ അദ്ദേഹം വെറുതെ വിടപ്പെട്ടു.

1974-ലെ കൊലപാതക കേസ്: 1974-ൽ രണ്ട് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നെങ്കിലും, 2010-ൽ ഈ കേസിലും അദ്ദേഹം വെറുതെ വിടപ്പെട്ടു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+