പിഎസ്എ പിന്‍വലിച്ചു; ഒമര്‍ അബ്ദുല്ല മോചിതനായി, 232 ദിവസത്തെ ജയില്‍വാസത്തിന് അന്ത്യം
ശ്രീനഗര്‍: കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല തടങ്കലില്‍ നിന്ന് മോചിതനായി. എട്ട് മാസത്തെ ജയില്‍ ജീവിതത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന പൊതുസുരക്ഷാ നിയമം (പിഎസ്എ) പിന്‍വലിച്ചതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. ഒമര്‍ അബ്ദുല്ലയുടെ പിതാവ് ഫാറൂഖ് അബ്ദുല്ലയെ കഴിഞ്ഞാഴ്ച മോചിപ്പിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് തൊട്ടുമുമ്പാണ് കശ്മീരിലെ പ്രമുഖരായ രാഷ്ട്രീയ-മത നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ തടവിലാക്കിയത്.

രാഷ്ട്രീയ സാഹചര്യം മെച്ചപ്പെട്ടാല്‍ പുറത്തുവിടുമെന്നാണ് നേരത്തെ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്. കശ്മീരിന്റെ മറ്റൊരു മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇപ്പോഴും തടവിലാണ്. കശ്മീര്‍ നേതാക്കളെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. സുപ്രീംകോടതിയിലും ഹര്‍ജികള്‍ എത്തി. അധികം വൈകാതെ എല്ലാവരെയും മോചിപ്പിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചത്.
കഴിഞ്ഞ 232 ദിവസമായി ജയിലായിരുന്നു ഒമര്‍ അബ്ദുല്ല. ആദ്യം മുന്‍കരുതല്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിനെതിരെ പിന്നീട് ദേശീയ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു. കശ്മീരിലെ അഞ്ഞൂറിലധികം നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷമാണ് സംസ്ഥാനത്തിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഒമര്‍ അബ്ദുല്ലയെ തടവിലിട്ടതിനെതിരെ അദ്ദേഹത്തിന്റെ സഹോദരി സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഒമര്‍ അബ്ദുല്ലയെ ഉടന്‍ മോചിപ്പിക്കണമെന്നാണ് സഹോദരി ആവശ്യപ്പെട്ടത്. കേന്ദ്രം ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും സുപ്രീംകോടതി താക്കീത് ചെയ്തിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തോടെയാണ് കശ്മീരിനെ രണ്ടായി വിഭജിച്ചത്. ഇതുപ്രകാരം ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും. അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കുകയും ചെയ്തു. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്പതായി ഉയരുകയും ചെയ്തു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications