ലോക്ക്ഡൌൺ ലംഘനത്തിൽ നാല് പേർ അറസ്റ്റിൽ: അതിഥി തൊഴിലാളികളെ കടത്തിയത് ലോറികളിൽ!!
ദില്ലി: ലോക്ക്ഡൌണിനിടെ അതിഥി തൊഴിലാളികളെ ലോറിയിൽ കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. രണ്ട് ലോറി ഡ്രൈവർമാരുൾപ്പെടെ നാല് പേരാണ് ദില്ലിയിൽ അറസ്റ്റിലായത്. ദില്ലിയിൽ നിന്ന് ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും അനധികൃതമായി കടത്താൻ ശ്രമിക്കുമ്പോഴാണ് സംഭവം. ലോറിയിൽ 20-25നുമടുത്ത് ആളുകളുമായി പോയ സംഭവത്തിൽ ലോറി ഡ്രൈവറെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദില്ലി ഒഖ്ല ഫേസ് 2 വിലായിരുന്നു സംഭവം. ഇവർ സോഷ്യൽ ഡിസ്റ്റൻസിംഗ് മാനദണ്ഡങ്ങളും ഇവർ പാലിച്ചിരുന്നില്ല.
അർണബിന്റെ റിപബ്ലിക് ചാനലിനെ 'പൂട്ടാൻ' ഉറച്ച് കോൺഗ്രസ്? ചാനലിനെ കുറിച്ച് അടിമുടി അന്വേഷണം!
അതിഥി തൊഴിലാളികളെ അനധികൃതമായി കടത്താൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി. ഈ സംഭവത്തോടെ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് ലോറികൾ പാർക്ക് ചെയ്തതായി വിവരം ലഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. അവിനാഷ് തിവാരി, മനോജ് കുമാർ യാദവ്, ഇവരാണ് അറസ്റ്റിലായിട്ടുള്ളത്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർ മറ്റ് രണ്ടുപേരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും കഴിഞ്ഞ4.5 ദിവസമായി ഈ സംഘം ഇത്തരത്തിൽ അതിഥി തൊഴിലാളികളെ ബിഹാറിലേക്ക് എത്തിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയത്. ഇതോടെ അക്ലു ബിന്ദ്, രവി ശങ്കർ എന്നിവരാണ് പിന്നീട് അറസ്റ്റിലായത്. ഈ സംഘം ഇത്തരത്തിൽ 20 ഓളം അതിഥി തൊഴിലാളികളെയാണ് ലോറികളിൽ കയറ്റി സ്വദേശത്തേക്ക് എത്തിച്ചത്. ഇരുവരും ദില്ലിയിലെ ഓഖ് ല ഫേസ്2 കോളിനി നിവാസികളാണ്. സംഭവത്തിൽ രണ്ട് ഡ്രൈവർമാരുൾപ്പെടെ നാല് പേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.