ഛത്തീസ്ഗഢിൽ നക്സൽ ആക്രമണം: നാല് ജവാന്മാർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്!!
റാണിപുർ: നംവബർ 12ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢിൽ നക്സൽ ആക്രമണം. ബിജാപൂർ ജില്ലയിലാണ് ആക്രമണം. ആക്രമണത്തിൽ നാല് ജവാന്മാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്ക് പറ്റി.
പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്: എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി!!
സൈനിക വാഹനത്തിന് നേരെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. സൈനികക്യാമ്പിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വൈകീട്ട് നാല് മണിക്കാണ് സംഭവം. നവംബർ 12ന് ഛത്തീസ്‌ഗഡിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. ഡിസംബര്‍ 20നാണ് വോട്ടെണ്ണല്‍.
തുടര്‍ച്ചയായി മൂന്നുതവണ ബിജെപി അധികാരത്തിലെത്തിയ സംസ്ഥാനമാണ് ഛത്തീസ്ഗഢ്. 90 ആണ് ആകെ സീറ്റ്. ബിജെപി: 50, കോണ്‍ഗ്രസ്: 39, മറ്റുള്ളവര്‍: 11. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റവും ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന സംസ്ഥാനം കൂടിയാണ് ഛത്തീസ്ഗഢ്.
Four Central Reserve Police Force (CRPF) jawans have lost their lives in an encounter with Naxals in Bijapur. Two jawans are injured. More details awaited. #Chhattisgarh pic.twitter.com/Mrb7IobEFJ
— ANI (@ANI) October 27, 2018