ഇന്ത്യ-സൗദി 'ഭായി ഭായി'... ചരിത്ര കൂടിക്കാഴ്ച അര്‍ജന്റീനയിൽ; മോദിയും മുഹമ്മദ് രാജകുമാരനും കൈകോർത്തു
ബ്യൂണസ് അയേഴ്സ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
സൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധം
ഇരു രാജ്യങ്ങള്‍ക്കിടിയിലുള്ള സാംസ്കാരിക, സാമ്പത്തിക, ഊര്‍ജ്ജ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ചത്. സാങ്കേതിക മേഖലയിലും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ മേഖലയലും ഭക്ഷ്യ സുരക്ഷാമേഖലയിലും നിക്ഷേപങ്ങള്‍ നടത്തുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു.
കൂടിക്കാഴ്ചയുടെ ചിത്രം പുറത്ത് വിട്ടത് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. സഫലമായ ആശയ വിനിമയമാണ് സൗദി കിരീടാവകാശിയുമായി നടത്തിയത് എന്നും മോദി കുറിച്ചു.
Had a fruitful interaction with Crown Prince Mohammed bin Salman Al Saud. We discussed multiple aspects of India-Saudi Arabia relations and ways to further boost economic, cultural and energy ties. pic.twitter.com/KYeIiG2FET
— Narendra Modi (@narendramodi) November 29, 2018
അടുത്ത കാലത്തായി സൗദി ഇന്ത്യയുടെ വിലപ്പെട്ട പങ്കാളിയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തോട് ബന്ധപ്പെട്ട കാര്യങ്ങള്‍ക്കപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധവും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് സൗദി. ഇന്ത്യ ആണെങ്കില്‍ എണ്ണ ഉപഭോഗത്തിന്റെ കാര്യത്തിലും മുന്‍ പന്തിയില്‍ ആണ്.
എണ്ണ അടിസ്ഥാനമായുള്ള സമ്പദ് ഘടനയില്‍ നിന്ന് മാറി സഞ്ചരിക്കാനുള്ള പാതയിലാണ് ഇപ്പോള്‍ സൗദി അറേബ്യ. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്മാന് തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.