ജി20 യോഗം അവസാനിച്ചു, ബ്രസീലിന് അധ്യക്ഷ പദവി കൈമാറി ഇന്ത്യ, വിര്‍ച്വല്‍ ഉച്ചകോടിക്ക് ശുപാര്‍ശ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് ദിവസമായി നടന്നുവന്ന ജി20 ഉച്ചകോടി അവസാനിച്ചു. ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വയ്ക്ക് ജി20 അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി കൈമാറി. പ്രധാനമന്ത്രി തന്നെയാണ് ഡല്‍ഹിയിലെ ഉച്ചകോടി അവസാനിച്ചതായി പ്രഖ്യാപിച്ചത്.
അതേമയം ഇന്ത്യക്ക് ജി20യുടെ ഉത്തരവാദിത്തം നവംബര്‍ വരെയുണ്ട്. ജി20യുടെ ഒരു വിര്‍ച്വല്‍ സെഷന് നവംബറില്‍ നടത്തണമെന്ന് നിര്‍ദേശിക്കുകയാണ്. ഈ രണ്ട് ദിവസങ്ങളിലെ സംഭവവികാസങ്ങളുടെ വിശകലമായി അതിനെ കാണാമെന്നും മോദി പ്രസിഡന്റ് പദവി ബ്രസീലിന് കൈമാറി കൊണ്ട് പറഞ്ഞു.

തുല്യതയില്ലായ്മയെ കുറിച്ചാണ് ബ്രസീലിയന്‍ പ്രസിഡന്റ് ലുല അധ്യക്ഷ പദവി സ്വീകരിച്ച് കൊണ്ട് സംസാരിച്ചത്. ധനികരില്‍ മാത്രം പണം കേന്ദ്രീകരിക്കുന്ന ഒരു വ്യവസ്ഥയിലാണ് നമ്മള് ജീവിക്കുന്നത്. ലക്ഷകണക്കിന് ആളുകള്‍ പട്ടിണിയിലാണ്. ഇവിടെ സുസ്ഥിര വികസനം എപ്പോഴും ഭീഷണികള്‍ നേരിടുന്നു. ഇവയെല്ലാം നമുക്ക് നേരിടണമെങ്കില്‍ തുല്യതയില്ലായ്മയെ കുറിച്ച് നമ്മള് സംസാരിക്കണം. വരുമാനത്തിലെ തുല്യതയില്ലായ്മ, ആരോഗ്യ മേഖല, ചികിത്സ, വിദ്യാഭ്യാസം, ഭക്ഷണം, ലിംഗനീതി, വംശനീതി എന്നിവയെല്ലാം നമ്മള് ചര്‍ച്ചകളുടെ ഭാഗമാക്കണമെന്നും ലുല ആവശ്യപ്പെട്ടു.
സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രചാരണത്തിനും അടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായി. നേരത്തെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ചിരുന്നു ലോകനേതാക്കള്‍. ജി20 പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ ലോക രാജ്യങ്ങളുടെ നേതാക്കള്‍ രാജ്ഘട്ടിലെത്തിയാണ് ഗാന്ധിക്ക് ആദരമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാള്‍ അണിയിച്ചാണ് മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചത്. സബര്‍മതി ആശ്രമത്തെ കുറിച്ചും, മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി നേതാക്കളോട് വിവരിച്ചു.
അതിന് ശേഷം ഒന്നിച്ച് രാജ്ഘട്ടിലേക്ക് എത്തിയ നേതാക്കള്‍ പുഷ്പ ചക്രം അര്‍പ്പിച്ച് ഒരു മിനുട്ടം മൗനമാചരിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അടക്കമുള്ള നേതാക്കള്‍ രാജ്ഘട്ടിലെത്തിയിരുന്നു. അതേസമയം കനത്ത മഴയെ അവഗണിച്ചാണ് നേതാക്കള്‍ രാജ്ഘട്ടില്‍ ഒത്തുകൂടിയത്. ജി20 സംയുക്ത പ്രഖ്യാപന ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി20 അംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം സംയുക്ത പ്രഖ്യാപനത്തില്‍ റഷ്യയോട് വിട്ടുവീഴ്ച്ച ചെയ്തുവെന്ന വിമര്‍ശനം അമേരിക്കന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തി.
-
രക്തക്കുറവ് ചെറിയ സംഗതിയല്ല; ബോധം കെട്ട് വീഴാൻ പോലും സാധ്യത, ഈ പഴങ്ങൾ കഴിച്ചാൽ ഫലം ഉറപ്പ്..! -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications