'മനസാക്ഷിയുടെ ശില്പികള്'; വനിതാ ദിനത്തില്‍ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് ഹൃദ്യമായ കുറിപ്പുമായി ഗൗതം അദാനി
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തന്റെ ജീവിതത്തെ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. ജീവിതത്തില്‍ തന്നെ സ്വാധീനിക്കുകയും മൂല്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത സ്ത്രീകളെക്കുറിച്ചാണ് ലിങ്ക്ഡ്ഇന്നില്‍ അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. തന്റെ അമ്മ, ഭാര്യ പ്രീതി അദാനി, മരുമക്കളായ പരിധി അദാനി, ദിവ ഷാ, കൊച്ചുമക്കള്‍ എന്നിവരെ തന്റെ 'മനസാക്ഷിയുടെ ശില്പികള്' എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. അഹമ്മദാബാദില്‍ നിന്നാണ് അദ്ദേഹം ഈ വൈകാരികമായ സന്ദേശം പങ്കുവെച്ചത്.
രാഷ്ട്രനിര്‍മ്മാണത്തിനു വേണ്ടിയുള്ള തന്റെ സമീപനത്തെ രൂപപ്പെടുത്തിയതില്‍ അവര്‍ നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്ന പുരാണ കഥകളാണ് ധീരതയുടെയും ത്യാഗത്തിന്റെയും കടമയുടെയും പാഠങ്ങള്‍ തനിക്ക് പകര്‍ന്നു നല്‍കിയത്. വെറും 16-ാം വയസില്‍ മുംബൈയിലേക്ക് ഭാഗ്യം തേടി പോകാന്‍ അമ്മ നല്കിയ അനുവാദവും ധൈര്യവുമാണ് തന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാഠപുസ്തകങ്ങളേക്കാള്‍ വലിയ അറിവാണ് അമ്മയുടെ കഥകളില്‍ നിന്ന് തനിക്ക് ലഭിച്ചതെന്നും അദാനി കുറിച്ചു.

തന്റെ മനസാക്ഷിയുടെ സൂക്ഷിപ്പുകാരി എന്നാണ് അദ്ദേഹം ഭാര്യ പ്രീതി അദാനിയെ വിശേഷിപ്പിച്ചത്. യോഗ്യതയുള്ള ദന്ത ഡോക്ടറായിട്ടും അദാനി ഫൗണ്ടേഷന് കെട്ടിപ്പടുക്കുന്നതിനായി പ്രീതി അദാനി തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. അദാനി ഫൗണ്ടേഷനിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്താനാണ് പ്രീതി സമയം കണ്ടെത്തിയത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിര ഉപജീവന മാര്‍ഗം, വികസനം തുടങ്ങിയ മേഖലകളില്‍ ഫൗണ്ടേഷന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി ഒരു കോടിയിലധികം ആളുകളിലേക്ക് എത്തുന്നുണ്ട്.
മരുമക്കളായ പരിധി അദാനിയെയും ദിവ ഷായെയും അദ്ദേഹം അഭിനന്ദിച്ചു. സങ്കീര്‍ണമായ വിഷയങ്ങളില്‍ ഇടപെടാന്‍ കഴിവുള്ള, ചിന്താശേഷിയുള്ള, മൂര്‍ച്ചയുള്ള അഭിഭാഷക എന്നാണ് അദ്ദേഹം പരിധിയെ വിശേഷിപ്പിച്ചത്. പരിധി കഴിവുള്ള ഒരു അഭിഭാഷകയാണെങ്കില്, ദിവ മികച്ച ഭാവനയുള്ള ഡിസൈനറാണെന്നും ഭിന്നശേഷിക്കാരെ സഹായിക്കുന്നതില്‍ അവര്‍ വലിയ താല്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
ജീവിതത്തില്‍ മൂന്ന് പേരക്കുട്ടികള്‍ നല്കുന്ന സന്തോഷത്തെക്കുറിച്ചും അദാനി വാചാലനായി. തന്റെ കൊച്ചുമക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍ ബിസിനസ് ലോകത്തെ സമ്മര്‍ദമേറിയ ചര്‍ച്ചകള്‍ക്കിടയില്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. അടുത്ത തലമുറയോടുള്ള ഉത്തരവാദിത്തം അവരാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വൈദ്യുത നിലയങ്ങള്‍, ബിസിനസുകള്‍ എന്നിവ കെട്ടിപ്പെടുക്കാന്‍ ഒരു വ്യക്തിക്ക് ജീവിതകാലം മുഴുവന്‍ ചെലവഴിക്കാമെങ്കിലും, കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളാണ് ലക്ഷ്യബോധം നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തിലെ ഏറ്റവും ശക്തമായ അടിത്തറ സിമന്റോ ഉരുക്കോ കൊണ്ട് നിര്‍മ്മിക്കുന്നതല്ല, മറിച്ച് ഏറ്റവും വലിയ അടിത്തറ നമ്മെ രൂപപ്പെടുത്തുന്ന മനുഷ്യരാണെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. https://www.linkedin.com/pulse/women-architects-my-conscience-gautam-adani-uxjlf
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം












Click it and Unblock the Notifications