സ്ത്രീകള്‍ക്ക് മെട്രോ, ബസ് യാത്രകള്‍ സൗജന്യമാക്കുന്നത് ശരിയായ രാഷ്ട്രീയമല്ല; ആഞ്ഞടിച്ച് ഗൗതം ഗംഭീർ
ദില്ലി: സ്ത്രീകള്‍ വളരെയധികം വലിയ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതുപോലെ സൗജന്യ ബസ്സോ മെട്രോ യാത്രയോ നല്‍കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്ന് കിഴക്കന്‍ ദില്ലി എംപി ഗൗതം ഗംഭീര്‍. തങ്ങള്‍ ലിംഗസമത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സ്ത്രീകള്‍ പ്രതിരോധത്തിലേക്ക് പോകുന്നതിനെക്കുറിച്ചും നമ്മുടെ രാജ്യത്ത് നിരവധി വലിയ കാര്യങ്ങള്‍ നേടുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. അതിനാല്‍ ഇപ്പോഴും അവര്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഒന്നും മിണ്ടാതെ ഷാജു....കലിപ്പ് മോഡില്‍ സക്കറിയ, ജോളിയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല, കാരണം ഇതാണ്
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ എല്ലാ ദില്ലിക്കാര്ക്കും വൈദ്യുതിയും വാട്ടര്‍ ബില്ലും വെട്ടിക്കുറയ്ക്കുന്നതിനു പുറമേ സ്ത്രീകള്‍ക്ക് ബസ്, മെട്രോ സവാരി സൗജന്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29 മുതല്‍ സ്ത്രീകള്‍ക്കായി സൗജന്യ ബസ് സവാരി ആരംഭിക്കുമെങ്കിലും സൗജന്യ മെട്രോ സവാരി നടത്താനുള്ള നിര്‍ദേശം കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സൗജന്യങ്ങള്‍ നല്കുന്നതില് താന്‍ വലിയ വിശ്വാസിയല്ല. അവ താങ്ങാന്‍ കഴിയാത്ത ആളുകള്‍ക്ക് നല്‍കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് സൗജന്യ മെട്രോ സവാരി അല്ലെങ്കില്‍ ബസ് സവാരി നല്കുമായിരുന്നുവെങ്കില് തീര്‍ച്ചയായും അതിനെ അനുകൂലിക്കും. ശരിയായ രാഷ്ട്രീയം അതാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയെയും കെജ്രിവാളിനെയും മാത്രം വിമര്‍ശിച്ച ഗംഭീര്‍ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ എന്‍ആര്‍സി, മലിനീകരണം, രാഷ്ട്രീയ ശൈലി വിഷയങ്ങളില്‍ പ്രതികരിച്ചില്ല.