ബിജെപിയെ എങ്ങനെ തടയാമെന്നത് ഹൈദരാബാദ് കാണിച്ചു: കവിത, ഫലം പ്രതീക്ഷയ്ക്കും താഴെ!!
ഹൈദരാബാദ്: ജിഎച്ച്എംഎസി തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തെലങ്കാനയിൽ അധികാരത്തിലിരിക്കുന്ന തെലങ്കാന രാഷ്ട്രസമിതിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് പുതിയ മേയറെ തിരഞ്ഞെടുക്കുന്നതിന് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണ ആവശ്യമാണ്. ഒരു തീരുമാനത്തിലെത്താൻ അതിന് ഇനിയും സമയമുണ്ടെന്നും ഞങ്ങൾ അക്കാര്യം ചർച്ച ചെയ്യുകയുമാണെന്നാണ് മുതിർന്ന തെലങ്കാന രാഷ്ട്രസമിതി നേതാവും ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കവിത വ്യക്തമാക്കിയത്. എൻഡിടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആത്മപരിശോധനയ്ക്ക്
"ആത്മപരിശോധനയ്ക്ക്" ആഹ്വാനം ചെയ്തതായും പാർട്ടിയുടെ പ്രതീക്ഷയേക്കാൾ താഴെയാണെന്നുമാണ് കവിത
ചൊവ്വാഴ്ചത്തെ ജിഎച്ച്എംസി തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കവിതയുടെ പ്രതികരണം. തെലങ്കാന രാഷ്ട്രസമിതിയുടെ കുറഞ്ഞത് ഒരു ഡസൻ വാർഡുകളെങ്കിലും നഷ്ടപ്പെട്ടുവെന്നും പാർട്ടിയ്ക്ക് നേരിയ ഭൂരിപക്ഷം മാത്രമാണ് നേടാൻ കഴിഞ്ഞതെന്നും അവർ ചൂണ്ടിക്കാട്ടി.

ആശയക്കുഴപ്പത്തിലാക്കി
ജിഎച്ച്എംസി തിരഞ്ഞെടുപ്പിൽ നേതാക്കളെ അണിനിരത്തി ബിജെപി വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി. എല്ലായിടത്തും ആക്രമണാത്മകമായി മുന്നോട്ടുപോകാനുള്ള ബിജെപിയുടെ തന്ത്രമാണത്. ഇപ്പോൾ നമുക്ക് ബിജെപിയുടെ തന്ത്രങ്ങൾ മനസ്സിലായിക്കഴിഞ്ഞു. 2023ലെ തിരഞ്ഞെടുപ്പിൽ നമ്മൾ ഒരു പടി മുന്നിലാണെന്ന് നമുക്ക് ഉറപ്പാക്കാം. നമ്മൾ ഒരു ദുർബല പാർട്ടിയല്ല. 60 ലക്ഷം അംഗങ്ങളുള്ള ഒരു സംഘടിത പാർട്ടിയാണ്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാടി ഞങ്ങൾ ഒരു പടി മുന്നിലാണെന്ന് തെളിയിക്കും. കവിത പറയുന്നു.

ബിജെപിയെ തടഞ്ഞു
ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയായി ബിജെപി വളർന്നുവരുന്നത് തടയാൻ ഞങ്ങൾക്ക് കഴിഞ്ഞു. രാജ്യത്തിന്റെ മറ്റുള്ള ഭാഗങ്ങൾ തെലങ്കാന രാഷ്ട്രസമിതിയിൽ നിന്ന് പാഠമുൾക്കൊള്ളണം. ഏത് മാർഗ്ഗത്തിലാണ് ബിജെപിയെ തടയുകയെന്ന് ഹൈദരാബാദ് കാണിച്ചുകഴിഞ്ഞിട്ടുണ്ടെന്നും കവിത വ്യക്തമാക്കി.

ബിജെപിക്ക് 48 വാർഡുകൾ
ജിഎച്ച്എംസിയിലെ 150 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രസമിതി 55 വാർഡുകളിലും ബിജെപി 48 വാർഡുകളിലുമാണ് വിജയിച്ചത്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് 44 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

2023ലെ തിരഞ്ഞെടുപ്പ്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടിആർഎസ് 99 ഉം ബിജെപി നാലെണ്ണവും മാത്രമാണ് നേടിയത്. ടിആർഎസിന്റെ 2016 ലെ വരുമാനത്തിൽ നിന്ന് 40 ശതമാനം ഇടിവാണ് ഇത്തവണ നേരിട്ടു. മൂന്ന് വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് തെലങ്കാന രാഷ്ട്രസമിതിയും ബിജെപിയും ഉൾപ്പെടെയുള്ള പാർട്ടികൾ ഉറ്റുനോക്കുന്നത്.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications