ബിജെപിയെ എങ്ങനെ തടയാമെന്നത് ഹൈദരാബാദ് കാണിച്ചു: കവിത, ഫലം പ്രതീക്ഷയ്ക്കും താഴെ!!
ഹൈദരാബാദ്: ജിഎച്ച്എംഎസി തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തെലങ്കാനയിൽ അധികാരത്തിലിരിക്കുന്ന തെലങ്കാന രാഷ്ട്രസമിതിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് പുതിയ മേയറെ തിരഞ്ഞെടുക്കുന്നതിന് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണ ആവശ്യമാണ്. ഒരു തീരുമാനത്തിലെത്താൻ അതിന് ഇനിയും സമയമുണ്ടെന്നും ഞങ്ങൾ അക്കാര്യം ചർച്ച ചെയ്യുകയുമാണെന്നാണ് മുതിർന്ന തെലങ്കാന രാഷ്ട്രസമിതി നേതാവും ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കവിത വ്യക്തമാക്കിയത്. എൻഡിടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആത്മപരിശോധനയ്ക്ക്
"ആത്മപരിശോധനയ്ക്ക്"
ആഹ്വാനം
ചെയ്തതായും
പാർട്ടിയുടെ
പ്രതീക്ഷയേക്കാൾ
താഴെയാണെന്നുമാണ്
കവിത
ചൊവ്വാഴ്ചത്തെ
ജിഎച്ച്എംസി
തിരഞ്ഞെടുപ്പ്
ഫലത്തെക്കുറിച്ച്
കവിതയുടെ
പ്രതികരണം.
തെലങ്കാന
രാഷ്ട്രസമിതിയുടെ
കുറഞ്ഞത്
ഒരു
ഡസൻ
വാർഡുകളെങ്കിലും
നഷ്ടപ്പെട്ടുവെന്നും
പാർട്ടിയ്ക്ക്
നേരിയ
ഭൂരിപക്ഷം
മാത്രമാണ്
നേടാൻ
കഴിഞ്ഞതെന്നും
അവർ
ചൂണ്ടിക്കാട്ടി.
ആശയക്കുഴപ്പത്തിലാക്കി
ജിഎച്ച്എംസി
തിരഞ്ഞെടുപ്പിൽ
നേതാക്കളെ
അണിനിരത്തി
ബിജെപി
വോട്ടർമാരെ
ആശയക്കുഴപ്പത്തിലാക്കി.
എല്ലായിടത്തും
ആക്രമണാത്മകമായി
മുന്നോട്ടുപോകാനുള്ള
ബിജെപിയുടെ
തന്ത്രമാണത്.
ഇപ്പോൾ
നമുക്ക്
ബിജെപിയുടെ
തന്ത്രങ്ങൾ
മനസ്സിലായിക്കഴിഞ്ഞു.
2023ലെ
തിരഞ്ഞെടുപ്പിൽ
നമ്മൾ
ഒരു
പടി
മുന്നിലാണെന്ന്
നമുക്ക്
ഉറപ്പാക്കാം.
നമ്മൾ
ഒരു
ദുർബല
പാർട്ടിയല്ല.
60
ലക്ഷം
അംഗങ്ങളുള്ള
ഒരു
സംഘടിത
പാർട്ടിയാണ്.
2023
ലെ
നിയമസഭാ
തിരഞ്ഞെടുപ്പിൽ
പോരാടി
ഞങ്ങൾ
ഒരു
പടി
മുന്നിലാണെന്ന്
തെളിയിക്കും.
കവിത
പറയുന്നു.
ബിജെപിയെ തടഞ്ഞു
ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയായി ബിജെപി വളർന്നുവരുന്നത് തടയാൻ ഞങ്ങൾക്ക് കഴിഞ്ഞു. രാജ്യത്തിന്റെ മറ്റുള്ള ഭാഗങ്ങൾ തെലങ്കാന രാഷ്ട്രസമിതിയിൽ നിന്ന് പാഠമുൾക്കൊള്ളണം. ഏത് മാർഗ്ഗത്തിലാണ് ബിജെപിയെ തടയുകയെന്ന് ഹൈദരാബാദ് കാണിച്ചുകഴിഞ്ഞിട്ടുണ്ടെന്നും കവിത വ്യക്തമാക്കി.
ബിജെപിക്ക് 48 വാർഡുകൾ
ജിഎച്ച്എംസിയിലെ 150 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രസമിതി 55 വാർഡുകളിലും ബിജെപി 48 വാർഡുകളിലുമാണ് വിജയിച്ചത്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് 44 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
2023ലെ തിരഞ്ഞെടുപ്പ്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടിആർഎസ് 99 ഉം ബിജെപി നാലെണ്ണവും മാത്രമാണ് നേടിയത്. ടിആർഎസിന്റെ 2016 ലെ വരുമാനത്തിൽ നിന്ന് 40 ശതമാനം ഇടിവാണ് ഇത്തവണ നേരിട്ടു. മൂന്ന് വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് തെലങ്കാന രാഷ്ട്രസമിതിയും ബിജെപിയും ഉൾപ്പെടെയുള്ള പാർട്ടികൾ ഉറ്റുനോക്കുന്നത്.
Recommended Video