ഗുലാം അലി വരണാസി ക്ഷേത്രത്തില്‍ പാടും;തടയുമെന്ന് ബി.ജെ.പി എം.പി
മുംബൈ: വിഖ്യാത ഗസല്‍ ഗായകന് ഗുലാം അലിയുടെ വരണാസിയിലെ സങ്കട് മോചന് ഹനുമാന് ക്ഷേത്രത്തില്‍ ഏപ്രില്‍ 26 നു നടക്കാനിരിക്കുന്ന സംഗീത പരിപാടി തടയുമെന്ന് ബി.ജെ.പി ഗൊരഖ്പുര്‍ എം.പി യോഗി ആദിത്യനാഥ്.ഹനുമാന് ജയന്തിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ സംഘടിപ്പിക്കാറുളള വാര്‍ഷിക സംഗീതോത്സവത്തിലാണ് ഉദ്ഘാടനദിവസം ഗുലാം അലി പങ്കെടുക്കുന്നത്. അതേസമയം ക്ഷേത്ര ഭാരവാഹികള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി,പാകിസ്താന് ഹൈ കമ്മീഷണര്‍ അബ്ദുള്‍ ബസിത് ,നടന് അമിതാബ് ബച്ചന് തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.

പാക് ഹൈ കമ്മീഷണര്‍ അബ്ദുള്‍ ബസിതിനെയും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി യുടെ ഗൊരഖ്പുര്‍ ജില്ലാ പ്രസിഡന്റ് സുനില്‍ സിങും അറിയിച്ചിട്ടുണ്ട്.ഗുലാം അലി പാകിസ്താന് പൗരനാണ് ഹിന്ദു ക്ഷേത്രത്തില്‍ സംഗീത പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും 2006 ല്‍ ക്ഷേത്രത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒട്ടേറെ നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും സുനില്‍ സിങ് പറയുന്നു.
പക്ഷേ ക്ഷേത്രത്തില്‍ നടക്കുന്നത് സാസ്കാരിക പരിപാടിയാണെന്നും ഗുലാംഅലിയുടെ പരിപാടി തടയാന്‍ ആരെയും അനുവദിക്കില്ലെന്നുമാണ് ക്ഷേത്ര ട്രസ്റ്റിലെ മുതിര്‍ന്ന അംഗം വിശ്വഭര്നാഥ് മിശ്രയുടെ മറുപടി.എതിര്‍പ്പുമായി വരുന്നവരോട് താന്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മിശ്ര പറഞ്ഞു.പ്രശസ്തരായ സംഗീതജ്ഞരുള്പ്പെടെ നിരവധി പേരാണ് ആറു ദിവസത്തെ സംഗീതോത്സവത്തില്‍ പങ്കെടുക്കുക.
ഈ വര്‍ഷം ജനുവരിയില്‍ ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാകിസ്ഥാന് പൗരനായ ഗുലാം അലിയുടെ മുംബൈയിലെ ഗസല്‍ പരിപാടി ഉപേക്ഷിച്ചിരുന്നു.ഇത് വലിയ ചര്‍ച്ചയായിരുന്നു.അതിനു ശേഷം കോഴിക്കോട്ടും തിരവനന്തപുരത്തും ഗുലാം അലിയുടെ ഗസല്‍ പരിപാടി സംഘടിപ്പിച്ചിരുന്നു
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications