ജി 23 സമ്മർദം: സോണിയ ഗാന്ധി ഗുലാംനബി ആസാദുമായി ചർച്ച നടത്തിയേക്കും
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ജി 23 നേതാവായ ഗുലാം നബി ആസാദുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ജി 23 നേതാക്കൾ യോഗം ചേർന്ന സാഹചര്യത്തിൽ കൂടിയാണ് സോണിയ ഗാന്ധി ആസാദുമായി ചർച്ചക്ക് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിമത നേതാക്കളും മറ്റു നേതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നാണ് ജി 23 നേതാക്കൾ വീണ്ടും പ്രതിഷേധ സ്വരം ഉയർത്തി വീണ്ടും രംഗത്തെത്തിയത്.
പരാജയത്തെ തുടർന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. താൻ മക്കളോടൊപ്പം സ്ഥാനങ്ങൾ ഒഴിയാൻ തയ്യാറെന്ന് വ്യക്തമാക്കിയ സോണിയ ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്ത് തുടരാൻ പ്രവർത്തക സമിതി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന നിലപാടാണ് ജി 23 നേതാക്കൾ ആദ്യം മുതൽ സ്വീകരിച്ചത്.

കോൺഗ്രസിന് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നും ഗാന്ധി കുടുംബം സ്ഥാനങ്ങളിൽ നിന്ന് മാറണം എന്ന ആവശ്യവുമായാണ് ജി 23 നേതാക്കൾ രംഗത്തു വരുന്നത്. അഞ്ച് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരാജയത്തിൽ തന്റെ ഹൃദയം നുറുങ്ങുന്നുവെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം. താനുൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ജീവനും ജീവിതവും നൽകിയാണ് കോൺഗ്രസിനെ വളർത്തിയെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ഇന്നലെയും ജി 23 നേതാക്കൾ യോഗം ചേർന്നിരുന്നു. അതിന് ശേഷം സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച ഗുലാം നബി ആസാദ്, കോൺഗ്രസ് പ്രവർത്തന ശൈലി മാറണമെന്ന യോഗത്തിലെ നിലപാട് അവരെ അറിയിച്ചു. അതേ സമയം പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ്പ് 23 നേതാക്കളുടെ നിലപാട്. കോൺഗ്രസിന്‍റെ നിലവിലെ പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഈ നേതാക്കൾ ഉന്നയിക്കുന്നത്.

സോണിയാഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നുമുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ ഗ്രൂപ്പ് 23ല്‍ പെട്ട നേതാക്കളുമായി രാഹുല്‍ഗാന്ധി ചര്‍ച്ച തുടങ്ങിയിരുന്നു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുമായി രാഹുല്‍ സംസാരിച്ചിട്ടുണ്ട്. ഗ്രൂപ്പ് 23 നെ പ്രകോപിപ്പിച്ച് മുന്‍പോട്ട് പോകേണ്ടതില്ലെന്നാണ് ഗാന്ധി കുടംബത്തിന്‍റെ നിലപാട്. ജി23 നേതാക്കളോട് ശക്തരാകാൻ പറയുന്നത് ബിജെപിയാണെന്ന് കോൺഗ്രസ് വക്താവ് ആരോപിച്ചിട്ടുണ്ട്.
Recommended Video
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications