കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുടെ മുന്നില്‍ പെണ്‍കുട്ടിക്ക് ക്രൂരപീഡനം..രഹസ്യഭാഗങ്ങളില്‍ അക്രമികൾ ചെയ്തത്!!ഞെട്ടി ബെംഗളൂരു..!

പീഡനവാര്‍ത്തകളില്‍ നിന്നും മോചനമില്ലാതെ ബെംഗളൂരു നഗരം.

  • By അനാമിക
Google Oneindia Malayalam News

ബെംഗളൂരു: പുതുവര്‍ഷ ദിനാഘോഷത്തിനിടെ നൂറുകണക്കിന് പെണ്‍കുട്ടികള്‍ ബെംഗളൂരുവിലെ തെരുവുകളില്‍ അപമാനിക്കപ്പെട്ടതിന് പിന്നാലെ നിരവധി പീഡന വാര്‍ത്തകളാണ് ബെംഗളൂരുവില്‍ നിന്നു തന്നെ പുറത്തുവന്നത്. ഏറ്റവും ഒടുവിലായി വന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.

അമ്മയുടെ കണ്‍മുമ്പില്‍ വെച്ചാണ് ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി അതിക്രൂരമായ നിലയില്‍ പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ അക്രമികള്‍ മുളകുപൊടി വിതറി.

ഞെട്ടിക്കുന്ന ക്രൂരത

ബെംഗളൂരുവിലെ ലക്ഷ്മി ദേവി നഗറിലെ ഇരുപതുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. പെണ്‍കുട്ടിയേയും അമ്മയേയും തട്ടിക്കൊണ്ടുപോയാണ് അക്രമികള്‍ ക്രൂരത കാട്ടിയത്.

അക്രമം സംശയത്തിൻ പേരിൽ

സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെയാണ്. പെണ്‍കുട്ടിയും അമ്മയും താമസിക്കുന്ന വീട്ടിനടുത്തുള്ള 15കാരിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ഇരുവരെയും ആക്രമിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടി മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതിന് ഒത്താശ ചെയ്തുവെന്ന് സംശയിച്ചായിരുന്ന അക്രമം.

പ്രണയം വില്ലനായി

22കാരനായ ആസ്സാമി സ്വദേശി ഷൗക്കത്ത് അക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സഹപ്രവര്‍ത്തകനാണ്. ഇയാള്‍ ഇടയ്ക്കിടെ ലക്ഷ്മി ദേവി നഗറില്‍ വരാറുണ്ടായിരുന്നു. അങ്ങനെയാണ് 15കാരിയായ പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്.

ഒത്താശ ചെയ്തു കൊടുത്തു..

ഷൗക്കത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നും അതിന് സഹായം ചെയ്തു കൊടുത്തത് അമ്മയും മകളുമാണ് എന്നുമാണ് 15കാരിയുടെ കുടുംബം സംശയിച്ചത്. ഈ കുട്ടിയുടെ ബന്ധുവായ തസിമയാണ് ഇക്കാര്യം ആദ്യം അന്വേഷിച്ചെത്തിയത്.

തട്ടിക്കൊണ്ടുപോയി

തുടര്‍ന്ന് സഹപ്രവര്‍ത്തകനായ ഷൗക്കത്തിനെ പെണ്‍കുട്ടിയുടെ അമ്മ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയേയും ബലം പ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി.

ബന്ദികളാക്കി പീഡനം.

ജനുവരി പതിനാലിന് അര്‍ധരാത്രിയോടെയാണ് പെണ്‍കുട്ടിയേയും അമ്മയേയും തട്ടിക്കൊണ്ടുപോയത്. പഴയ മദ്രാസ് റോഡിനടുത്തുള്ള ആളൊഴിഞ്ഞ ടിന്‍ ഫാക്ടറിയില്‍ ബന്ദികളാക്കിയായിരുന്നു പീഡനം.

മുളകുപൊടിയും ചട്ടുകവും

പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. നഗ്നയാക്കപ്പെട്ട പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു.പെണ്‍കുട്ടിയുടെ കാലില്‍ ചട്ടുകം വെച്ച് പഴുപ്പിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച അമ്മയേയും മര്‍ദ്ദിച്ചു.

പ്രതികൾ പിടിയിൽ

തുടര്‍ന്ന് ഇരുവരേയും വീട്ടില്‍ കൊണ്ടുവന്നു തള്ളി. പെണ്‍കുട്ടിയുടെയും അമ്മയുടേയും പരാതി പ്രകാരം 3 സ്ത്രീകളെയും 2 പുരുഷന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതില്‍ നിന്നും ക്രൂരപീഡനം വ്യക്തമായി.

ബന്ധുക്കൾ പ്രതികൾ

കാണാതായ പെണ്‍കുട്ടിയുടെ ബന്ധുക്കളായ തസീന റഹ്മാന്‍, യാസ്മിന്‍, ഇന്ദ്രമ്മ രാജു, ഇമ്രാന്‍ പാഷ, ജൈബുള്ള വാസിം, എന്നിവരെയാണ് നന്ദിനി പൊലീസ് പിടികൂടിയത്. യശ്വന്ത്പൂര്‍, എംഎസ് പാല്യ, ലക്ഷ്മി ദേവി നഗര്‍ എ്ന്നിവിടങ്ങളില്‍ താമസിക്കുന്നവരാണിവര്‍.

ഷൗക്കത്ത് അറസ്റ്റിൽ

ഷൗക്കത്തിനേയും പെണ്‍കുട്ടിയേയും പിന്നീട് പൊലീസ് കെആര്‍ പുരത്ത് നിന്നും കണ്ടെത്തി. ഷൗക്കത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Young woman brutally attacked in Bengaluru infront of Mother. Police arrested five people related to the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X