20കാരിയെ ജീവനോടെ ചുട്ടുകൊന്നു: തിരഞ്ഞെടുപ്പിന് വേണ്ടി സംഭവം പൂഴ്ത്തിയെന്ന് രാഹുൽ ഗാന്ധി
ദില്ലി: ബിഹാറിലെ വൈശാലിയിൽ 20കാരിയെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഭയന്ന് പെൺകുട്ടിയെ ചുട്ടുകൊലപ്പെടുത്തിയ സംഭവം മൂടിവെച്ചുവെച്ചുവെന്നാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിൽ നിതീഷ് കുമാർ സർക്കാരിനെ ആക്രമിച്ച് രംഗത്തെത്തിയ രാഹുൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന മാധ്യമറിപ്പോർട്ടും ഗാഗ് ചെയ്തിട്ടുണ്ട്.

ആരുടെ കുറ്റകൃത്യമാണ് അപകടരം
ആരുടെ കുറ്റകൃത്യമാണ് ഏറ്റവും അപകടരമായിട്ടുള്ളത്. ആരാണ് ഈ മനുഷ്യത്വ രഹിതമായ പ്രവൃത്തികൾ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി മറച്ചുവെക്കുന്നത്. 'മികച്ച ഭരണത്തിന് വേണ്ടിയാണോ ഇത് മറച്ചുവെക്കുന്നതെന്നും ട്വീറ്റിൽ രാഹുൽ ഗാന്ധി ചോദിക്കുന്നു. ആക്രമണത്തിനിരയായി 15 ദിവസം ജീവന് വേണ്ടി മല്ലിട്ട പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

20കാരിയ്ക്ക് നേരെ
വൈശാലിയിലെ ഹാജിപ്പൂരിൽ 20കാരിയായ മുസ്ലിം യുവതിയാണ് ഒരു സംഘം യുവാക്കളിൽ നിന്ന് ഉപദ്രവത്തിനിരയായത്. തുടർന്ന് മണ്ണെണ്ണയൊഴിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ഉപദ്രവത്തെ എതിർത്തതോടെയാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുന്നത്. ചന്ദൻ എന്ന് പേരുള്ള യുവാവാണ് തന്റെ സുഹൃത്തുക്കൾക്കൊപ്പം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഒക്ടോബർ 30നാണ് സംഭവം. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 15 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് കേസെടുത്ത ലോക്കൽ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

മൊഴി രേഖപ്പെടുത്തി
സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം പെൺകുട്ടിയെ ചികിത്സയ്ക്കായി പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ച് വീണ്ടും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വീഡിയോയിൽ ചിത്രീകരിച്ച മൊഴി സോഷ്യൽ മീഡിയ വഴ വ്യാപകമായി പ്രചരിച്ച് വരികയാണ്. ഇതോടെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ കണ്ടിരുന്നു. ഇത് രണ്ട് ദിവസത്തിന് ശേഷമാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. രണ്ടാഴ്ചയോളം ജീവന് വേണ്ടി പോരാടിയ ശേഷം നവംബർ 15ന് മരണം സംഭവിക്കുകയായിരുന്നു.
Recommended Video

പ്രതികളുടെ അറസ്റ്റ്
കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കില്ലെന്നും ബന്ധുക്കൾ ഭീഷണി മുഴക്കിയിട്ടുണ്ട്. തുടർന്ന് പോലീസുമായി നടത്തിയ അനുനയ ചർച്ചയിൽ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാമെന്ന് ബന്ധുക്കൾ സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് കുറ്റവാളികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യപ്രതി ചന്ദനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തിവരുന്നത്. ഇതിനായി ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications