ശത്രുക്കൾക്ക് നെഞ്ചിടുപ്പ് കൂടി, ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ചു, ഇന്ത്യയുടെ മുന്നറിയിപ്പ്...
. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ യും ഇന്ത്യൻ വ്യോമസേനയും സംയുക്തമായാണ് ബോംബ് വികസിപ്പിച്ചത്. ഒറീസയിലെ ചാന്ദിപ്പൂരിലാണ് ഇവയുടെ പരീക്ഷണം നടന്നത്.
ദില്ലി: ശത്രൂക്കളുടെ സർവനാഷത്തിനായി തയ്യാറായി ഇന്ത്യൻ വ്യോമസേന. വ്യോമസേനയ്ക്ക് കൂടുതൽ കരുത്തു പകരാൻ അത്യാധുനിക ഗ്ലൈഡ് ബോംബുകളും . സൈന്യത്തിന്റെ പ്രഹരശേഷി വർധിപ്പിക്കുന്ന ഗ്ലൈഡ് ബോംബുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഗ്ലൈഡ് ബോംബുകൾ പൂർണ്ണമായും ഇന്ത്യയിൽ തന്നെയാണ് നിർമ്മിച്ചത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ യും ഇന്ത്യൻ വ്യോമസേനയും സംയുക്തമായാണ് ബോംബ് വികസിപ്പിച്ചത്. ഒറീസയിലെ ചാന്ദിപ്പൂരിലാണ് ഇവയുടെ പരീക്ഷണം നടന്നത്.

മൂന്നുതവണ പരീക്ഷിച്ച ബോംബ് മൂന്ന് തവണയും വിജയിച്ചു. 100 കിലോമീറ്ററാണ് പ്രഹര പരിധി. ബോംബിനെ യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കുകയായിരുന്നു. എസ്.എ.എഡബ്ലിയു SAAW (Smart Anti Airfield Weapon) എന്നാണ് ബോംബിന്റെ പേര്.പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാന്‍ ഡിആര്‍ഡിഒയെയും വ്യോമസേനയേയും അഭിനന്ദിച്ചു. ബോംബിനെ ഉടന്‍ തന്നെ വ്യോമസേനയുടെ ഭാഗമാക്കുമെന്ന് ഡിര്‍ഡിഒ വ്യക്തമാക്കി.
ഇന്ത്യൻ വ്യോമസേന യുദ്ധത്തിന് സജ്ജരാണെന്നും നേരത്തെ അറിയിച്ചിരുന്നു. തങ്ങൾ കരുതലോടെയാണ് ആഏരോ ചുവടുകൾ വയ്ക്കുന്നതെന്നും അപ്പോൾ വേണമെങ്കിലും യുദ്ധത്തിന് തയ്യാറാണെന്നു സേനാമേധാവി മാര്‍ഷല്‍ ബി.എസ്.ധനോവ പറഞ്ഞിരുന്നു. ഇനിയൊരു മിന്നലാക്രമണത്തിനു കൂടി തങ്ങൾ തയ്യാറാണെന്നു ധനോവ മുന്നറിയിപ്പു അന്ന് മുന്നറിയിപ്പ് നല്‍കിരുന്നു.












Click it and Unblock the Notifications