Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷക്കണക്കിന് ടൺ സ്വർണ നിക്ഷേപം, അതും മൂന്ന് സംസ്ഥാനങ്ങളിൽ; ഇന്ത്യയ്ക്ക് വൻ ലോട്ടറി

ലോകത്ത് സ്വർണ്ണം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ വാർഷിക ആവശ്യകതയുടെ 0.5% പോലും രാജ്യത്ത് ഉത്പാദിപ്പിക്കുന്നില്ല. വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2024-ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ ആകെ സ്വർണ്ണ ലഭ്യതയുടെ 86% ഇറക്കുമതിയെ ആശ്രയിച്ചാണ്. 2024-ൽ ഇന്ത്യയുടെ സ്വർണ്ണ ആവശ്യം 800 ടണ്ണിലധികമായിരുന്നു. ഇത് ഇറക്കുമതിയിലൂടെയാണ് നികത്തിയത്. വാണിജ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024-ലെ സ്വർണ്ണ ഇറക്കുമതി 724 ടണ്ണിൽ നിന്ന് 812 ടണ്ണായി പുതുക്കി നിശ്ചയിച്ചു. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള ഇറക്കുമതി കണക്കുകളിലെ പുനരവലോകനമാണ് ഇതിന് കാരണം.

2024-ൽ ഇന്ത്യയുടെ ആകെ സ്വർണ്ണ ഉപഭോഗം 802.8 ടണ്ണായിരുന്നു. ഇത് ആഗോള സ്വർണ്ണ ഉപഭോഗത്തിന്റെ 26% വരും. 815.4 ടൺ ഉപഭോഗമുള്ള ചൈനയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പ്രതിവർഷം ഏകദേശം 700-900 ടൺ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിനാൽ, ഏകദേശം 50-60 ബില്യൺ ഡോളർ വിദേശനാണ്യ ശേഖരത്തിൽ നിന്ന് ഓരോ വർഷവും നഷ്ടപ്പെടുന്നുവെന്നാണ് കണക്ക്. . ഈ വലിയ ഇറക്കുമതി രൂപയുടെ മൂല്യം കുറയ്ക്കുകയും കറന്റ് അക്കൗണ്ട് കമ്മി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ആഗോള സ്വർണ്ണവിലയിലെ വ്യതിയാനങ്ങളും ഭൗമരാഷ്ട്രീയ വിതരണ തടസ്സങ്ങളും ഇന്ത്യയെ കാര്യമായി ബാധിക്കുകയും ചെയ്യും.

golddepositnn

എന്തായാലും ആഭ്യന്തര ഉത്പാദനം രാജ്യം വർധിപ്പിക്കണമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുകൾക്കിടെ രാജ്യത്തിന് പ്രതീക്ഷ നൽകിക്കൊണ്ടുള്ള വലിയ കണ്ടെത്തലുകളാണ് ഈ വർഷം നടന്നിരിക്കുന്നത്. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി വലിയ സ്വർണ ഖനികൾ കണ്ടെത്തയതായി എസ്ബിഐ റിസർച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളായ ഒഡീഷ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് കണ്ടെത്തൽ. "കമിങ് ഓഫ് (എ ടർബുലന്റ്) ഏജ്: ദി ഗ്രേറ്റ് ഗ്ലോബൽ ഗോൾഡ് റഷ്" എന്ന പേരിൽ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒഡീഷയിലെ ദിയോഘർ, കിയോൻഝർ, മയൂർഭഞ്ച് എന്നീ ജില്ലകളിലാണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) യുടെ കണക്കനുസരിച്ച് ഇവിടെ ഏകദേശം 1,685 കിലോഗ്രാം സ്വർണ്ണ അയിര് ലഭ്യമായേക്കും. മധ്യപ്രദേശിലെ ജബൽപൂരിൽ ലക്ഷക്കണക്കിന് ടൺ സ്വർണ്ണ ശേഖരം ഉണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ഇന്ത്യയിലെ ആദ്യത്തെ വലിയ സ്വകാര്യ സ്വർണ്ണ ഖനി വാർഷികമായി 750 കിലോഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഈ പുതിയ കണ്ടെത്തലുകൾ രാജ്യത്തിന്റെ സ്വർണ്ണ ഇറക്കുമതി ഭാരം കുറയ്ക്കാനും കറന്റ് അക്കൗണ്ട് ബാലൻസിന് ഗുണകരമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം 25,000 ടണ്ണിലധികം ഭൗതിക സ്വർണ്ണമുണ്ടെന്നാണ് കണക്ക്. ഇത് രാജ്യത്തെ കേന്ദ്രബാങ്കിന്റെ കരുതൽ ശേഖരത്തേക്കാൾ വളരെ കൂടുതലാണ്. 2022 മുതൽ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ വലിയ തോതിൽ സ്വർണ്ണം വാങ്ങുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരം 2025-ൽ ഏകദേശം 880 ടണ്ണായി വർദ്ധിച്ചു.

സ്വർണ വിലയും കുതിക്കുന്നു

സ്വർണവില ഈ വർഷം ഇതുവരെ 50 ശതമാനം വർദ്ധിച്ച് ഔൺസിന് 4,077 ഡോളറിലെത്തി. ഇന്ത്യയിൽ ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 1,22,700 രൂപയാണ് വില. അതേസമയം വില ഉയർന്നതോടെ 2025 ന്റെ മൂന്നാം പാദത്തിൽ ആഭരണങ്ങളുടെ ആവശ്യകതയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് സ്വർണ്ണത്തിന്റെ ഉപഭോക്തൃ ആവശ്യം ഏകദേശം 16% കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പുതിയ സ്വർണ്ണ ഖനികളുടെ കണ്ടെത്തൽ ഇറക്കുമതി സമ്മർദ്ദം കുറയ്ക്കുകയും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് ബാലൻസിന് നല്ല സ്വാധീനം നൽകുകയും ചെയ്യുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 'സ്വർണ്ണവിലയിൽ ഒക്ടോബർ 2025-ൽ കണ്ട റെക്കോർഡ് വർദ്ധനവ് കറന്റ് അക്കൗണ്ട് കമ്മിയിൽ മിതമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. ശേഷിക്കുന്ന മാസങ്ങളിൽ സ്വർണ്ണവില ഔൺസിന് ഏകദേശം 4000 ഡോളറായി തുടരുകയും കഴിഞ്ഞ വർഷത്തെ ഇറക്കുമതിയുടെ 90% സ്വർണ്ണം ഇറക്കുമതി ചെയ്യുകയും ചെയ്താൽ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.3% വരെ വർദ്ധിക്കും,' റിപ്പോർട്ടിൽ പറഞ്ഞു. '2026-ൽ മൊത്തം കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1-1.1% എന്ന നിലയിൽ സുരക്ഷിതമായിരിക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+