Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രദേശമാകെ സ്വർണം കുമിഞ്ഞ് കൂടി: ജബല്‍പൂരില്‍ മാത്രമല്ല, വേറെയുമുണ്ട്: സർക്കാറിന് വന്‍ പദ്ധതികള്‍

രാജ്യത്തിന്റെ സ്വർണ ഖനന മോഹങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയിരിക്കുകയാണ് മധ്യപ്രദേശിലെ ജബൽപൂർ ജില്ല. വർഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ മേഖലയില്‍ വലിയ തോതിലുള്ള സ്വർണ നിക്ഷേപ സാധ്യതകള്‍ കണ്ടെത്തിയിരിക്കുകയാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) അടുത്തിടെ പൂർത്തിയാക്കിയ പരിശോധനയിൽ ഏകദേശം 100 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സ്വർണ്ണ നിക്ഷേപം ഇവിടെ ഉണ്ടെന്നാണ് അനുമാനം.

സ്വർണ നിക്ഷേപം കണ്ടെത്തിയത് പ്രദേശത്തെ ആളുകളിലും ഖനന കമ്പനികളിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. മധ്യപ്രദേശിനെ ഖനന കേന്ദ്രമാക്കി മാറ്റാനുള്ള മോഹൻ യാദവ് സർക്കാരിന്റെ ദീർഘകാല സ്വപ്നങ്ങള്‍ക്ക് ജബല്‍പൂർ പുതിയ നിറം പകരുന്നു. മധ്യപ്രദേശിലെ മഹാകോശൽ മേഖല, പ്രത്യേകിച്ച് ജബൽപൂരും കട്നി ജില്ലകളും, ഖനന മേഖലയിലെ പ്രധാന കേന്ദ്രങ്ങളാണ്. ഈ മേഖല കേന്ദ്രീകരിച്ചുള്ള നിക്ഷേപത്തിനാണ് സംസ്ഥാന സർക്കാർ വലിയ പദ്ധതികള്‍ തന്നെ ഒരുക്കിയിരിക്കുന്നു.

gold-mine

ഇരുമ്പയിര്, ചെമ്പ്, മാംഗനീസ് (ബാലാഘട്ട് മേഖല), മാർബിൾ (കട്നി) എന്നിവ സമൃദ്ധമായി തന്നെ ഈ മേഖലയില്‍ നിന്നും ലഭിക്കുന്നു. ജിഎസ്ഐ കുറച്ച് വർഷങ്ങളായി മെഹ്ഗവാൻ പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ, ഖനനവും രാസവിശകലനവും ത്വരിതഗതിയിൽ നടത്തി സ്വർണ്ണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. അടുത്ത ഘട്ടമായി, നിക്ഷേപത്തിന്റെ അളവ് കണക്കാക്കി ഖനന പദ്ധതി ആസൂത്രണം ചെയ്യും.

അതേസമയം, സിംഗ്രോളി ജില്ലയിലും 7.29 മില്യൺ ടൺ സ്വർണ്ണ അയിര് നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്, ഇതിന്റെ സർവേ ഹരിയാനയിലെ കുന്ദൻ ഗോൾഡ് മൈൻസിന് നൽകിയിരിക്കുന്നു. 149 ഹെക്ടർ വിസ്തൃതിയിൽ നടക്കുന്ന ഈ സർവേ പ്രദേശത്തിന്റെ സാമ്പത്തിക സാധ്യതകളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇന്ത്യയിൽ പ്രധാന സ്വർണ്ണ നിക്ഷേപങ്ങൾ കർണാടക, ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ്. ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ചെറിയ തോതിൽ സ്വർണ്ണം ലഭിക്കുന്നുണ്ട്.

മധ്യപ്രദേശ് ഇതിനോടകം രാജ്യത്തെ ഡയമണ്ട് (90%), ഡയസ്പോർ (74%), ലാറ്ററൈറ്റ് (55%), പൈറോഫൈലൈറ്റ് (48%), മോളിബ്ഡിനം (41%) എന്നിവയുടെ ഉൽപ്പാദനത്തിൽ മുന്നിലാണ്. 2024 ഒക്ടോബറിൽ ബിജെപി സർക്കാർ ഭോപ്പാലിൽ സംഘടിപ്പിച്ച ഖനന കോൺക്ലേവ് 19,250 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ ആകർഷിച്ചിരുന്നു. ഇതിൽ 5,000 കോടി രൂപയുടെ നിർദ്ദേശം ഇൻവെനയർ പെട്രോഡൈൻ ലിമിറ്റഡിൽ നിന്ന് കോൾ ബെഡ് മീഥേൻ, കോൾ ഗ്യാസിഫിക്കേഷൻ എന്നിവയ്ക്കായി ബേതുൽ, ചിന്ദ്വാര ജില്ലകളിൽ നിന്നായിരുന്നുവെന്നതാണ് ശ്രദ്ധേയം. ജെകെ സിമന്റ്, അംബുജ സിമന്റ്, ഡാൽമിയ സിമന്റ് തുടങ്ങിയ കമ്പനികളും വൻതോതിൽ നിക്ഷേപം നടത്താൻ തയ്യാറാണ്.

മോഹൻ യാദവ് സർക്കാർ മധ്യപ്രദേശിനെ ഇന്ത്യയുടെ ഖനന തലസ്ഥാനമാക്കി മാറ്റാനുള്ള ശക്തമായ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. 2025 ഫെബ്രുവരിയിൽ ഭോപ്പാലിൽ നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റിൽ, ഖനന മേഖലയിൽ സംസ്ഥാനത്തിന്റെ വൻ സാധ്യതകൾ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. "പന്ന ജില്ലയിൽ ഡയമണ്ട് കല്ലുകൾ പോലും എളുപ്പത്തിൽ കണ്ടെത്താം," എന്ന് അദ്ദേഹം പറഞ്ഞു, സംസ്ഥാനത്തിന്റെ ധാതു വിഭവങ്ങൾ വിശദീകരിച്ചു.

ഈ കോൺക്ലേവിൽ, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡുമായി ചേർന്ന് ചെമ്പ്, മറ്റ് തന്ത്രപ്രധാന ധാതുക്കളുടെ പര്യവേഷണത്തിനായി ഒരു കരാറും സംസ്ഥാനം ഒപ്പിട്ടു. ഖനന വരുമാനം അഞ്ചിരട്ടിയാക്കുക എന്ന ലക്ഷ്യവും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. സിംഗ്രോളിയിൽ മൂന്ന് സ്വർണ്ണ ഖനന ബ്ലോക്കുകളുടെ ലേലനടപടികൾ പുരോഗമിക്കുന്നു, ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ ഊർജം പകരും.

അതേസമയം, ജബൽപൂർ മേഖലയിലെ സമ്പന്നമായ ജൈവവൈവിധ്യവും വന്യജീവികളേയം കണക്കിലെടുക്കുമ്പോൾ, സ്വർണ്ണ ഖനനം പരിസ്ഥിതിക്ക് ഭീഷണിയാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന് ശ്രദ്ധ നൽകുന്നുണ്ടെന്ന് അവകാശപ്പെടുന്ന സർക്കാർ നൂതന സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ചും പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാത്ത തരത്തിലുള്ള വികസനമാണ് മുന്നോട്ട് വെക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+