Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് പണിയായത് കള്ളക്കടത്തുകാര്‍ക്ക്; അനധികൃത സ്വര്‍ണ വരവ് കുറഞ്ഞു!

ചെന്നൈ: രാജ്യത്ത് പിടിച്ചെടുക്കുന്ന കള്ളക്കടത്ത് സ്വര്‍ണത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. 2024-25 വര്‍ഷത്തില്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ പിടിച്ചെടുത്ത കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെ ആകെ അളവും ഇത്തരം കേസുകളുടെ എണ്ണവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 50% കുറഞ്ഞതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2024 സാമ്പത്തിക വര്‍ഷത്തില്‍ 6,599 കേസുകളില്‍ 4,971.68 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തപ്പോള്‍, 2025 സാമ്പത്തിക വര്‍ഷത്തില്‍ പിടിച്ചെടുക്കല്‍ തുകയും കേസുകളുടെ എണ്ണവും യഥാക്രമം 2,600 കിലോഗ്രാമായും 3,005 കിലോഗ്രാമായും കുറഞ്ഞു. രാജ്യത്തുടനീളമുള്ള കര, കടല്‍, മറ്റ് മാര്‍ഗങ്ങളിലൂടെ കടത്തിയ സ്വര്‍ണം പിടിച്ചെടുക്കല്‍ ആണ് ഡാറ്റയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Gold

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് അടുത്തിടെ നടത്തിയ വലിയ കള്ളക്കടത്ത് സ്വര്‍ണ്ണവേട്ട ഈ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. രാജ്യത്തുടനീളം കസ്റ്റംസ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചെടുത്ത വിമാനത്താവളങ്ങളില്‍ ഒന്നാണ് ചെന്നൈ. ആകെ പിടിച്ച സ്വര്‍ണത്തിന്റെ 6 ശതമാനവും ഇവിടെ നിന്നാണ്. അതേസമയം ചെന്നൈ കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ ആകെ അളവ് 2024 സാമ്പത്തിക വര്‍ഷത്തില്‍ 310 കിലോഗ്രാം ആയിരുന്നു.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 160 കിലോഗ്രാമായി കുറഞ്ഞിട്ടുണ്ട്. 2024 ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വര്‍ണ ഇറക്കുമതി തീരുവ 15% ല്‍ നിന്ന് 6% ആയി കുറച്ചതാണ് ഇതിന് പ്രധാന കാരണം. ഇത് സ്വര്‍ണക്കടത്ത് ലാഭകരമല്ലാത്ത ഒരു ബിസിനസാക്കി മാറ്റി. സ്വര്‍ണ്ണ കള്ളക്കടത്ത് വ്യാപാരത്തിലെ ലാഭം ഇറക്കുമതി തീരുവയാണെന്നും അതിനാല്‍ അതിന്റെ കുറവ് അവരുടെ ലാഭത്തില്‍ ആനുപാതികമായ സ്വാധീനം ചെലുത്തുന്നുവെന്നും വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം തീരുവ കുറയ്ക്കുന്നത് മൊത്ത ലാഭം കുറയ്ക്കുമെങ്കിലും സ്വര്‍ണ്ണം കടത്തുന്ന സ്വര്‍ണ്ണവാഹകര്‍ക്ക് നല്‍കുന്ന കമ്മീഷനിലും ഉദ്യോഗസ്ഥര്‍ക്കും സംഘത്തിലെ മറ്റ് കൂട്ടാളികള്‍ക്കും നല്‍കുന്ന കൈക്കൂലിയിലും ആനുപാതികമായ കുറവില്ലെന്ന് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, ചെന്നൈയില്‍ 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 10 ഗ്രാമിന് ഏകദേശം 1.02 ലക്ഷം രൂപയാണ്.

ഇത് ദുബായില്‍ ഉള്ളതിനേക്കാള്‍ ഏകദേശം 7,000 രൂപ കൂടുതലാണ്. ഒരു കിലോ സ്വര്‍ണ്ണം കടത്തുന്നതിലൂടെ, കള്ളക്കടത്ത് സംഘത്തിന് 7 ലക്ഷം രൂപ മാത്രമേ മൊത്ത ലാഭം ലഭിക്കൂ. കമ്മീഷന്‍, കൈക്കൂലി, കൂലി എന്നിവ നല്‍കിയ ശേഷം, ഒരു ചെറിയ ഭാഗം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇത് സന്തുലിതമാക്കാന്‍, ലാഭവിഹിതം കൂടുതലുള്ള ഇലക്ട്രോണിക്‌സ്, മയക്കുമരുന്ന്, ഇ-സിഗരറ്റുകള്‍, വിദേശ വന്യജീവികള്‍ എന്നിവ കടത്തുന്നതില്‍ സംഘങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+