സ്വര്‍ണത്തിന്റെ വരവില്‍ ഇടിവ്.. വെള്ളി ഇറക്കുമതിയും കുറയുന്നു; പൊന്നിന് ക്ഷാമമുണ്ടാകുമോ?

വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവയില്‍ വരുത്തിയ വന്‍ വര്‍ധനവിനെ തുടര്‍ന്ന് ജൂലൈയില്‍ ഇന്ത്യയുടെ സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുറവ്. വാണിജ്യ മന്ത്രാലയം തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ജൂലൈയില്‍ സ്വര്‍ണ ഇറക്കുമതി വെറും 4.77 ശതമാനം മാത്രമാണ് വര്‍ധിച്ചത്. 4.16 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ ഇറക്കുമതി. വെള്ളി ഇറക്കുമതി 66.1 ശതമാനം ഇടിഞ്ഞ് 171.68 ദശലക്ഷം ഡോളറായി കുറഞ്ഞു.

പുറത്തിറങ്ങുമ്പോള്‍ കുടയെടുക്കാന്‍ മറക്കല്ലേ..! ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പുറത്തിറങ്ങുമ്പോള്‍ കുടയെടുക്കാന്‍ മറക്കല്ലേ..! ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മെയ് 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ സര്‍ക്കാര്‍ ഈ ലോഹങ്ങളുടെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. നിലവില്‍ സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് (എല്ലാ നികുതികളും ഉള്‍പ്പെടെ) 1,57,000 രൂപയ്ക്ക് അടുത്താണ്. വെള്ളിയുടെ വില കിലോഗ്രാമിന് ഏകദേശം 2.40 ലക്ഷം രൂപയാണ്. ഏപ്രില്‍-ജൂലൈ കാലയളവില്‍ മൊത്തത്തില്‍ നോക്കുമ്പോള്‍, സ്വര്‍ണ ഇറക്കുമതി 32.41 ശതമാനം വര്‍ധിച്ച് 15.17 ബില്യണ്‍ ഡോളറിലെത്തി.

Gold Import

അതേസമയം വെള്ളി ഇറക്കുമതി 50.81 ശതമാനം കുറഞ്ഞ് 718.42 ദശലക്ഷം ഡോളറായി. ഏപ്രിലില്‍ സ്വര്‍ണ ഇറക്കുമതി 81.69 ശതമാനവും, മെയ് മാസത്തില്‍ 34 ശതമാനവും, ജൂണില്‍ 7 ശതമാനവും വര്‍ധിച്ചിരുന്നു. സ്വര്‍ണ ഇറക്കുമതിയില്‍ ഏകദേശം 40 ശതമാനം വിഹിതവുമായി സ്വിറ്റ്സര്‍ലന്‍ഡ് ഒന്നാമതെത്തിയപ്പോള്‍, യുഎഇ (16 ശതമാനത്തിലധികം), ദക്ഷിണാഫ്രിക്ക (ഏകദേശം 10 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

ഈ രാശിക്കാരാണോ? ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളുടെ നല്ലകാലം തുടങ്ങി
ഈ രാശിക്കാരാണോ? ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളുടെ നല്ലകാലം തുടങ്ങി

രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ 5 ശതമാനത്തിലധികം ഈ വിലയേറിയ ലോഹമാണ് കൈകാര്യം ചെയ്യുന്നത്. ജൂലൈയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള മൊത്തം ഇറക്കുമതി 62.26 ശതമാനം വര്‍ധിച്ച് 2 ബില്യണ്‍ ഡോളറിലെത്തി. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആഭരണ നിര്‍മ്മാണ മേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പ്രധാനമായും ഈ ഇറക്കുമതി നടത്തുന്നത്.

ഈ ഇറക്കുമതി ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അതേസമയം സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസ് വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2026 മെയ് 13-നും ഓഗസ്റ്റ് 2-നും ഇടയില്‍ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ 10,463 കോടി രൂപയാണ് കസ്റ്റംസ് തീരുവയായി സമാഹരിച്ചത്.

സ്വര്‍ണം പണിപറ്റിച്ചു.. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് താഴേക്ക്; വില്‍ക്കാനിരുന്നവര്‍ക്ക് നഷ്ടം
സ്വര്‍ണം പണിപറ്റിച്ചു.. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് താഴേക്ക്; വില്‍ക്കാനിരുന്നവര്‍ക്ക് നഷ്ടം

ആകെ സമാഹരിച്ച തുകയുടെ ഭൂരിഭാഗവും സ്വര്‍ണത്തില്‍ നിന്നുള്ളതാണ്. പ്ലാറ്റിനം പൂശിയ സ്വര്‍ണം ഉള്‍പ്പെടെയുള്ള സ്വര്‍ണ ഇറക്കുമതിയില്‍ നിന്ന് സര്‍ക്കാര്‍ 10,040 കോടി രൂപ നേടിയപ്പോള്‍ വെള്ളി ഇറക്കുമതിയില്‍ നിന്ന് 328 കോടി രൂപയും പ്ലാറ്റിനത്തില്‍ നിന്ന് 95 കോടി രൂപയും ലഭിച്ചു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും യഥാര്‍ത്ഥ ഇറക്കുമതി തീരുവ ഉയര്‍ത്തിയപ്പോള്‍ പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനത്തില്‍ നിന്ന് 15.4 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+