Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ യുഎഇയില്‍ നിന്ന് ഇത്രയധികം സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കാരണമെന്ത്? ഇളവ് വല്ലതുമുണ്ടോ?

അനാവശ്യമായ സ്വര്‍ണ വാങ്ങലുകള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുകയും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുകയും ചെയ്തിട്ടും ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയരുകയാണ്. എന്നാല്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതിയിലുണ്ടായ വലിയ വര്‍ധനവ് ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള ഒരു ശതമാനം തീരുവ ഇളവിനെ ശ്രദ്ധേയമാക്കുന്നു.

രണ്ടാമതൊരു ബെംഗളൂരു നഗരം കൂടി നിര്‍മിക്കണം; കര്‍ണാടക സര്‍ക്കാരിനോട് നീതി ആയോഗ്
രണ്ടാമതൊരു ബെംഗളൂരു നഗരം കൂടി നിര്‍മിക്കണം; കര്‍ണാടക സര്‍ക്കാരിനോട് നീതി ആയോഗ്

2025 ഏപ്രില്‍-ജൂണ്‍ കാലയളവിലെ 7.49 ബില്യണ്‍ ഡോളറില്‍ നിന്ന് 2026 ഏപ്രില്‍-ജൂണില്‍ ഇന്ത്യയുടെ സ്വര്‍ണക്കട്ടി ഇറക്കുമതി 47.1 ശതമാനം വര്‍ധിച്ച് 11.01 ബില്യണ്‍ ഡോളറിലെത്തി. മെയ് 13-ന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടും ഈ വര്‍ധനവ് ഉണ്ടായി. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണ വിലയിലുണ്ടായ വര്‍ധനവും ഇറക്കുമതി മൂല്യം കൂടാന്‍ കാരണമായി.

Gold Import

എന്നാല്‍, രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അസാധാരണമായ ഒരു പ്രവണതയാണ് കാണാന്‍ കഴിയുന്നത്. 2025 ജൂണിലെ 235.9 ദശലക്ഷം ഡോളറില്‍ നിന്ന് 175.2 ശതമാനം വര്‍ധിച്ച്, 2026 ജൂണില്‍ യുഎഇയില്‍ നിന്ന് 649.4 ദശലക്ഷം ഡോളര്‍ മൂല്യമുള്ള സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്തു. അതേസമയം, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ഇറക്കുമതി 17.7 ശതമാനം കുറഞ്ഞ് 1.60 ബില്യണ്‍ ഡോളറില്‍ നിന്ന് 1.32 ബില്യണ്‍ ഡോളറായി.

ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ വരവ് കുറയും... സെപ്തംബറില്‍ മാത്രം സംഭവിക്കുക 15% ഇടിവ്!
ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ വരവ് കുറയും... സെപ്തംബറില്‍ മാത്രം സംഭവിക്കുക 15% ഇടിവ്!

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഈ വ്യത്യാസം കൂടുതല്‍ പ്രകടമായിരുന്നു. യുഎഇയില്‍ നിന്നുള്ള സ്വര്‍ണ്ണ ഇറക്കുമതി ഇരട്ടിയിലധികമായി വര്‍ധിച്ചു. മുന്‍വര്‍ഷത്തെ 1.40 ബില്യണ്‍ ഡോളറില്‍ നിന്ന് 124.8 ശതമാനം വര്‍ധിച്ച് അത് 3.14 ബില്യണ്‍ ഡോളറിലെത്തി. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ഇറക്കുമതി 29.3 ശതമാനം വര്‍ധിച്ച് 7.87 ബില്യണ്‍ ഡോളറാവുകയും ചെയ്തു.

ഈ പാദത്തില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ ഇറക്കുമതിയില്‍ 3.53 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായി. ഇതില്‍ 1.74 ബില്യണ്‍ ഡോളറും, അതായത് വര്‍ധനവിന്റെ പകുതിയോളം ഭാഗവും യുഎഇയില്‍ നിന്നുള്ളതാണ്. ഇന്ത്യയുടെ ത്രൈമാസ സ്വര്‍ണ ഇറക്കുമതിയില്‍ യുഎഇയുടെ വിഹിതം 18.7 ശതമാനത്തില്‍ നിന്ന് 28.5 ശതമാനമായി ഉയര്‍ന്നു. വെറുമൊരു വിതരണക്കാരന്‍ എന്നതിലുപരി, ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്നതില്‍ യുഎഇ ഒരു പ്രധാന ഘടകമായി മാറിയെന്ന് ജിടിആര്‍ഐ വിലയിരുത്തുന്നു.

ഈ രാശിക്കാരുടെ ശുക്രനുദിച്ചു.. ഇനി വെറുതെയിരുന്നാലും പോക്കറ്റില്‍ പണം വന്ന് നിറയും!
ഈ രാശിക്കാരുടെ ശുക്രനുദിച്ചു.. ഇനി വെറുതെയിരുന്നാലും പോക്കറ്റില്‍ പണം വന്ന് നിറയും!

ഇവിടെയാണ് ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ പ്രസക്തമാകുന്നത്. സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമല്ല യുഎഇ. വ്യാപാര കരാര്‍ പ്രകാരം, നിശ്ചിത ഉത്ഭവ ചട്ടങ്ങള്‍ പാലിക്കുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ 14 ശതമാനം തീരുവ മാത്രമേ നല്‍കേണ്ടതുള്ളൂ, സാധാരണ നിരക്ക് 15 ശതമാനമാണ്. ബുള്ളിയന്‍ വ്യാപാരത്തില്‍ ഒരു ശതമാനം തീരുവയിലെ വ്യത്യാസം പോലും നിര്‍ണ്ണായകമാണെന്ന് ജിടിആര്‍ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു.

കാരണം, ഉയര്‍ന്ന മൂല്യമുള്ളതും എന്നാല്‍ ലാഭവിഹിതം താരതമ്യേന കുറഞ്ഞതുമായ ഉല്‍പ്പന്നമാണ് സ്വര്‍ണം. ഈ ഇളവ് ഇറക്കുമതിക്കാരെ യുഎഇ വഴി കൂടുതല്‍ സ്വര്‍ണം കൊണ്ടുവരാനോ അല്ലെങ്കില്‍ അവിടം വഴി എത്തിക്കാനോ പ്രേരിപ്പിക്കുമോ എന്നതാണ് ആശങ്ക. ഈ ഇളവ് പുനഃപരിശോധിക്കണമെന്നും കരാറിലെ ഉത്ഭവ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും ജിടിആര്‍ഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം തീരുവ വര്‍ധിപ്പിക്കുന്നത് കള്ളക്കടത്ത് വര്‍ധിപ്പിക്കും എന്ന ആശങ്കയും ഉണ്ടാക്കുന്നുണ്ട്. '15 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ ഇന്ത്യ സ്വര്‍ണത്തിന്റെ വരവ് തടയുന്നില്ല. മറിച്ച്, അത് കസ്റ്റംസ് വഴിയാണോ അതോ കള്ളക്കടത്തുകാര്‍ വഴിയാണോ എത്തേണ്ടതെന്ന് തീരുമാനിക്കുക മാത്രമാണ് ചെയ്യുന്നത്. നിലവിലെ നികുതി ഘടന തന്നെ നിയമവിരുദ്ധമായ വ്യാപാരത്തിന് പ്രേരിപ്പിക്കുന്ന ഘടകമായി മാറിയേക്കാമെന്ന് അജയ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

നികുതി നിരക്ക് 6 ശതമാനമായി കുറച്ചാല്‍ കൂടുതല്‍ സ്വര്‍ണം നിയമപരമായതും ജിഎസ്ടി നല്‍കുന്നതും ഹാള്‍മാര്‍ക്ക് ചെയ്തതുമായ വിപണിയിലേക്ക് എത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇറക്കുമതി തീരുവയ്ക്ക് അപ്പുറം ചിന്തിച്ചുകൊണ്ട്, ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള വന്‍തോതിലുള്ള സ്വര്‍ണശേഖരം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനായി സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുക, ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി പരിഷ്‌കരിക്കുക, കയറ്റുമതിക്കാര്‍ക്ക് നികുതിരഹിത സ്വര്‍ണം ലഭ്യമാക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. സ്വയംപര്യാപ്തതയിലേക്കുള്ള നീക്കത്തിന്റെ ഭാഗമായി അനാവശ്യമായ സ്വര്‍ണ വാങ്ങലുകള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+