വീട്ടിലെ സ്വര്‍ണമെല്ലാം പുറത്തെത്തിച്ചാല്‍ ജ്വല്ലറികള്‍ക്ക് ഇന്‍സെന്റീവ്! വമ്പന്‍ നീക്കവുമായി കേന്ദ്രം

കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വഴി ജ്വല്ലറി വ്യാപാരികള്‍ക്കും നേട്ടം കൊയ്യാന്‍ അവസരമൊരുങ്ങുന്നു. സ്വര്‍ണ വ്യാപാരികള്‍ക്ക് തങ്ങള്‍ ശേഖരിക്കുന്ന ഓരോ പഴയ സ്വര്‍ണത്തിലും അധികമായി 1% ലാഭം നേടാന്‍ ഉടന്‍ സാധിച്ചേക്കും എന്നാണ് വിവരം. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശപ്രകാരം, ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന സ്വര്‍ണം വ്യാപാരികള്‍ റിഫൈനര്‍മാര്‍ക്ക് കൈമാറും.

അതിന് പകരമായി റിഫൈനര്‍മാരില്‍ നിന്ന് ഏകദേശം 1% നേരിട്ടുള്ള ആനുകൂല്യം നേടുകയും ചെയ്യും. കൈകാര്യം ചെയ്യുന്ന സ്വര്‍ണത്തിന്റെ ആകെ മൂല്യത്തിന്മേല്‍ ഏകദേശം 1% കമ്മീഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഐബിജെഎ പ്രസിഡന്റ് പൃഥ്വിരാജ് കോത്താരി ഇക്കണോമിക്‌സ് ടൈംസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Gold

ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശം വെറുതെ കിടക്കുന്ന ഏകദേശം 30,000 ടണ്‍ സ്വര്‍ണം സമാഹരിക്കുന്നതിനായി, പരിഷ്‌കരിച്ച സ്വര്‍ണ സമ്പാദന പദ്ധതിയില്‍ സ്വര്‍ണ വ്യാപാരികളെയും പങ്കാളികളാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.

ജ്വല്ലറി വ്യാപാരികളെ ഇതില്‍ പങ്കാളികളാക്കുന്നത് ഇതാദ്യമായാണ്. ഇവരെക്കൂടി ഉള്‍പ്പെടുത്തുന്നത് മന്ദഗതിയിലായ ഈ പദ്ധതിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കാന്‍ സഹായിക്കും എന്നാണ് കണക്കുകൂട്ടല്‍. ഓരോ വ്യക്തിയും ആത്യന്തികമായി സ്വര്‍ണം വാങ്ങുന്നത് ജ്വല്ലറികള്‍ വഴിയാണ്. കമ്മീഷന്‍ നേരിട്ട് ജ്വല്ലറികള്‍ക്ക് നല്‍കിയാല്‍ അവര്‍ ഈ പദ്ധതി സജീവമായി പ്രോത്സാഹിപ്പിക്കും.

അതുവഴി ഓരോ വീട്ടിലും പദ്ധതി എത്തിക്കുന്നതില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായി ജ്വല്ലറി വ്യാപാരികള്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും കോത്താരി കൂട്ടിച്ചേര്‍ത്തു. നേരിട്ടുള്ള ഇടപാടുകളെ അപേക്ഷിച്ച് ചെറിയൊരു തുക ലാഭിക്കാന്‍ കഴിയുമെങ്കില്‍ പോലും ജ്വല്ലറികള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ നിര്‍ദ്ദേശത്തില്‍ 0.75% മുതല്‍ 1% വരെ ഇന്‍സെന്റീവ് നല്‍കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ അന്തിമ നിരക്ക് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. നിര്‍ദ്ദേശിക്കപ്പെട്ട ഈ 1% പേ-ഔട്ട് പ്രകാരം, ശേഖരിച്ച് കൈമാറ്റം ചെയ്യുന്ന സ്വര്‍ണത്തിന്റെ ആകെ മൂല്യത്തിന്മേല്‍ ജ്വല്ലറികള്‍ക്ക് 1% ലാഭം ലഭിക്കും,' അദ്ദേഹം വ്യക്തമാക്കി.

ബാങ്കുകള്‍ക്ക് ആവശ്യമായ ജീവനക്കാരുടെ കുറവുണ്ടായിരുന്നതിനാലാണ് ഈ പദ്ധതി ശരിയായി നടപ്പിലാക്കാന്‍ കഴിയാതിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഏതൊക്കെ ബാങ്ക് ശാഖകളാണ് സ്വര്‍ണ നിക്ഷേപം സ്വീകരിക്കുന്നതെന്ന് ആളുകള്‍ക്ക് അറിവുണ്ടായിരുന്നില്ല. ഞങ്ങളുടെ പുതിയ സംവിധാനത്തില്‍, സ്വര്‍ണം ശേഖരിക്കുന്നതില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനപരമായ പങ്കാളിത്തമൊന്നുമില്ല.

നിക്ഷേപം ബാങ്കുകളില്‍ തന്നെ സൂക്ഷിക്കപ്പെടുമെങ്കിലും, ഉപഭോക്താക്കളുമായുള്ള നേരിട്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തിപ്പും പൂര്‍ണമായും ജ്വല്ലറികളാണ് നിര്‍വ്വഹിക്കുക എന്നും അദ്ദേഹം പറഞ്ഞു. 'ഇത് നടപ്പിലാക്കുന്നതിനുള്ള സമയക്രമം നിലവില്‍ അനിശ്ചിതത്വത്തിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ സൂക്ഷ്മമായി പരിശോധിക്കുകയും എതിര്‍പ്പുകള്‍ ഉന്നയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ സമയമെടുത്തേക്കാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് സ്വര്‍ണം സ്വീകരിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നും, അതുവഴി കടകളിലേക്കുള്ള ഉപഭോക്താക്കളുടെ വരവ് വര്‍ധിപ്പിക്കാനും അവരുമായുള്ള ബന്ധം ദൃഢമാക്കാനും കഴിയുമെന്നും സെന്‍കോ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുവങ്കര്‍ സെന്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് പൂര്‍ണ്ണമായും അനുകൂലമായ ഒരു പുതിയ സേവനമാണ് ഇതിലൂടെ ലഭ്യമാകുന്നത്. ജ്വല്ലറി ഉടമകള്‍ ഇതില്‍ സജീവമായി പങ്കാളികളാകുമ്പോള്‍ പദ്ധതി വിജയിക്കാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിക്കും,' അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+