സ്വര്‍ണഖനി കാണാന്‍ പോകണോ? വമ്പന്‍ പദ്ധതിയുമായി കര്‍ണാടക.. നടപ്പിലായാല്‍ ചരിത്രം
സ്വര്‍ണഖനി ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കായിതാ ഒരു സുവര്‍ണാവസരം ഒരുക്കാന്‍ ഒരുങ്ങുകയാണ് കര്‍ണാടക. നിരവധി സ്വര്‍ണ ഖനന കേന്ദ്രങ്ങള്‍ ഉള്ളതായി പറയപ്പെടുന്ന കപ്പതഗുദ്ദ വന്യജീവി സങ്കേതത്തിലെ സുവര്‍ണഗിരി (കനകഗിരി എന്നും അറിയപ്പെടുന്നു) ശ്രേണിയില്‍ 'സ്വര്‍ണ ടൂറിസം' ആരംഭിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് വനം വകുപ്പ്.
ഇത് സംബന്ധിച്ച ഒരു നിര്‍ദ്ദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ഇത് നടപ്പിലായാല്‍ ഒരുകാലത്ത് തൊഴിലാളികളുടെയും ഖനന ഉപകരണങ്ങളുടെയും ശബ്ദങ്ങളാല്‍ മുഖരിതമായിരുന്ന എന്നാല്‍ ഇപ്പോള്‍ ഭയാനകമായി നിശബ്ദവുമായിരുന്ന മറഞ്ഞിരിക്കുന്ന സ്വര്‍ണഖനി ലോകത്തിലേക്ക് വിനോദസഞ്ചാരികള്‍ക്ക് എത്തിപ്പെടാനാകും. ഇന്ത്യയിലെ ആദ്യത്തെ നിഷ്‌ക്രിയ സ്വര്‍ണ ഖനന കേന്ദ്രമാണിത്.

വകുപ്പ് തയ്യാറാക്കിയ കപ്പതഗുദ്ദ മാനേജ്‌മെന്റ് പ്ലാന്‍ അനുസരിച്ച്, ബ്രിട്ടീഷ് കാലഘട്ടത്തില്‍ സ്വര്‍ണ ഖനനത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തുരങ്കങ്ങള്‍ വഴി സന്ദര്‍ശകര്‍ക്ക് അവസരമൊരുങ്ങും. നൂറുകണക്കിന് കിലോമീറ്ററുകളില്‍ സ്ഥാപിച്ചിട്ടുള്ള റെയില്‍വേ റെയിലിംഗുകള്‍, മെക്കാനിക്കല്‍ ലിഫ്റ്റുകള്‍, അവശേഷിക്കുന്ന സ്വര്‍ണത്തിന്റെ സൂക്ഷ്മമായ അടയാളങ്ങള്‍ എന്നിവയും വിനോദസഞ്ചാരികള്‍ക്ക് കാണാന്‍ കഴിയും.
പുതുതായി പ്രഖ്യാപിച്ച വന്യജീവി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശത്ത് ഏകദേശം 519 സ്വര്‍ണ്ണ ഖനന കേന്ദ്രങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഖനനത്തിനായി ഉപയോഗിച്ചിരുന്ന ഡസന്‍ കണക്കിന് എലി-ദ്വാര തുരങ്കങ്ങളും 'ശുദ്ധീകരിച്ച സ്വര്‍ണം' ഉപരിതലത്തിലേക്ക് ഉയര്‍ത്താന്‍ ഉപയോഗിച്ചിരുന്ന മെക്കാനിക്കല്‍ ലിഫ്റ്റ് ഏരിയകളും ഉണ്ട്. 1900ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി കപ്പതഗുദ്ദയില്‍ സ്വര്‍ണ ഖനനം ആരംഭിച്ചതായി വിശ്വസിക്കപ്പെടുന്നു.
സ്വാതന്ത്ര്യാനന്തരം, 1982 വരെ ഹട്ടി ഗോള്‍ഡ് മൈനിംഗ് ലിമിറ്റഡ്, ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ പ്രദേശങ്ങളില്‍ നിന്ന് മഞ്ഞ ലോഹം വേര്‍തിരിച്ചെടുക്കുന്നുണ്ടായിരുന്നു. ഒരു ടണ്‍ ഭൂമിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെ അളവ് വേര്‍തിരിച്ചെടുക്കുന്ന ചെലവിനേക്കാള്‍ വളരെ കുറവായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വര്‍ണ്ണം ഖനനം ചെയ്യുന്നത് നിര്‍ത്തിവച്ചതായി വൃത്തങ്ങള്‍ പറയുന്നു.
ബാല്‍ഡോട്ട ഗ്രൂപ്പ് കമ്പനിയായ രാംഗഡ് മിനറല്‍സ് ആന്‍ഡ് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഈ ധാതു സമ്പന്നമായ പ്രദേശത്ത് ഖനനം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിയമപരമായ തര്‍ക്കങ്ങളും നാട്ടുകാരുടെയും മതനേതാക്കളുടെയും എതിര്‍പ്പും സംരക്ഷിത പ്രദേശത്ത് ഖനനം നടത്താന്‍ അനുമതി നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ഇത് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിരുന്നു.
ഇതോടെ, അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഈ പ്രദേശത്തിന് കൂടുതല്‍ സംരക്ഷണം ലഭിച്ചു. അതേസമയം പ്രദേശവാസിയായ വീരണ്ണ ഗൗണ്ടര്‍ പറയുന്നതനുസരിച്ച് ഖനന സ്ഥലങ്ങള്‍ക്ക് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളിലെ താമസക്കാര്‍ അനധികൃതമായി സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ തുരങ്കങ്ങളില്‍ കയറിയിരുന്നു. ഇതിനിടെ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
സര്‍ക്കാര്‍ കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇപ്പോള്‍ ആരും ഈ തുരങ്കങ്ങളില്‍ പ്രവേശിക്കുന്നില്ല. കപ്പതഗുദ്ദയെ ഒരു ഇക്കോ-ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള മാനേജ്മെന്റ് പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ഗഡാഗ് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ സന്തോഷ്‌കുമാര്‍ കെഞ്ചപ്പനവര്‍ പറഞ്ഞു.
'സ്വര്‍ണ ടൂറിസം ഒരു ഘടകമാണ്. സന്ദര്‍ശകരുടെ സുരക്ഷ പരമപ്രധാനമാണ്. അതിനാല്‍ സുരക്ഷിതമായ രീതികളിലും തുരങ്കങ്ങള്‍ തിരിച്ചറിയുന്നതിലും വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു. നിര്‍ദ്ദേശം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും സ്വര്‍ണ്ണ ഖനികളില്‍ ട്രെക്കിംഗ് ആരംഭിക്കാന്‍ വകുപ്പ് സമയമെടുത്തേക്കാമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.
കപ്പതഗുദ്ദ വളരെ പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമാണെന്നും അത് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ടൂറിസം, ജില്ലാ ചുമതലയുള്ള മന്ത്രി എച്ച് കെ പാട്ടീല്‍ പറഞ്ഞു. 'സ്വര്‍ണ്ണ ടൂറിസത്തിനായുള്ള ഒരു നിര്‍ദ്ദേശം അയച്ചിട്ടുണ്ട്. നമുക്ക് നല്ലത് പ്രതീക്ഷിക്കാം,' അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications