Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുദിനം റെക്കോഡിട്ട സ്വര്‍ണത്തിന് പിടിച്ചുനില്‍ക്കാനാകുന്നില്ല; ഒരുലക്ഷത്തിനും താഴേക്ക് വീഴുമോ?

തുടര്‍ച്ചയായ വിലയില്‍ റെക്കോഡ് സൃഷ്ടിച്ചിരുന്ന സ്വര്‍ണം സമീപകാലത്ത് സമാനതകളില്ലാത്ത സമ്മര്‍ദ്ദമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഔണ്‍സിന് 4,700 ഡോളറിന്റെ പിന്തുണ ലഭിച്ചിട്ടും സ്വര്‍ണ വിപണിക്ക് 4,800 ഡോളര്‍ കടക്കാനാകാതെ ഒരുതരം സ്തംഭനാവസ്ഥയിലാണ്. ഭൗമരാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങള്‍ അമേരിക്കന്‍ ഡോളറിനെ ഒരു സുരക്ഷിത നിക്ഷേപമായി ശക്തിപ്പെടുത്തുന്നതാണ് ഇതിന് പ്രധാന കാരണം.

മിഡില്‍ ഈസ്റ്റിലെ വെടിനിര്‍ത്തല്‍, സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ, സ്വര്‍ണം അടുത്തയാഴ്ച അതിന്റെ താഴ്ന്ന പരിധിയിലേക്ക് എത്താമെന്ന് ചില വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. എണ്ണവില വര്‍ധനവ് പണപ്പെരുപ്പ ഭീതി കൂട്ടുകയും ഫെഡറല്‍ റിസര്‍വിനെ നിലവിലെ പണ നയത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തേക്കാം. പണപ്പെരുപ്പ ഭീതി കൂടുമ്പോള്‍, സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് സ്ഥിരമായി നിലനിര്‍ത്താനോ വര്‍ധിപ്പിക്കാനോ ആണ് സാധ്യത.

Gold Rate

ഈ കര്‍ക്കശ നിലപാട്, റിസ്‌ക്-ഓഫ് സെന്റിമെന്റ് നിലനില്‍ക്കുമ്പോഴും വരുമാനം നല്‍കാത്ത സ്വര്‍ണത്തിന് തിരിച്ചടിയാണ് എന്ന് എഫ്എക്‌സ്ടിഎം സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് ലുക്ക്മാന്‍ ഒടുനുഗ പറഞ്ഞു. ഇറാന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വങ്ങളും, 2026-ല്‍ ഫെഡ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളെ ഇല്ലാതാക്കി. അതിനാല്‍, ഏപ്രിലില്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികമായി, വിലകള്‍ 100-ദിവസത്തെ സിംപിള്‍ മൂവിംഗ് ആവറേജിന് താഴെയാണ്. ഇതിനു താഴെയുള്ള പ്രതിവാര ക്ലോസ് 4,600-4,450 ഡോളര്‍ എന്നിവിടങ്ങളിലേക്ക് വഴിയൊരുക്കിയേക്കാം. എന്നാല്‍ 4,700 ഡോളറിന് മുകളില്‍ നിലനിര്‍ത്തുകയാണെങ്കില്‍, നിക്ഷേപകര്‍ക്ക് 4,870-4,900 ഡോളര്‍ എന്നിവിടങ്ങളിലെ 50-ദിവസത്തെ എസ്എംഎ ലക്ഷ്യമിടാം എന്നും ലുക്ക്മാന്‍ ഒടുനുഗ വ്യക്തമാക്കി.

അടുത്തയാഴ്ച നടക്കുന്ന ഫെഡറല്‍ റിസര്‍വ് മീറ്റിംഗിനെ മുന്നില്‍ക്കണ്ട്, സാമ്പത്തിക, ഭൗമരാഷ്ട്രീയ പ്രക്ഷുബ്ധതകള്‍ കാരണം ഫെഡ് പണനയത്തെക്കുറിച്ചുള്ള വിപണി പ്രവചനങ്ങള്‍ അതീവ ചാഞ്ചാട്ടത്തിലാണ്. കഴിഞ്ഞ മാസം, വര്‍ഷാവസാനത്തോടെ ചെറിയൊരു നിരക്ക് വര്‍ധനയ്ക്കുള്ള സാധ്യത പോലും വിപണികള്‍ കണ്ടിരുന്നു. എന്നിരുന്നാലും, ആ സാഹചര്യം ഇപ്പോള്‍ വിലയിരുത്തലുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ വിപണികള്‍ ചിന്തിക്കുന്നത്. മുമ്പ് 50/50 സാധ്യത കല്‍പ്പിച്ച നിരക്ക് കുറയ്ക്കല്‍ നിലവില്‍ 40 ശതമാനത്തില്‍ താഴെയെത്തി. നിലവിലുള്ള ദുര്‍ബലമായ പണനയ സാഹചര്യത്തില്‍, കെവിന്‍ വാര്‍ഷിനെ പുതിയ ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി നിയമിക്കുന്നതിനുള്ള സ്ഥിരീകരണ പ്രക്രിയ യുഎസ് സെനറ്റ് ബാങ്കിംഗ് കമ്മിറ്റി ആരംഭിച്ചു.

മെയ് പകുതിയോടെ ജെറോം പവലിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് സ്ഥിരീകരണം ലഭിക്കാന്‍ സാധ്യതയില്ല. സ്വര്‍ണം 4,650 ഡോളറനും 4,850 ഡോളറിനും ഇടയിലുള്ള 200 ഡോളര്‍ പരിധിയില്‍ തളച്ചിടപ്പെട്ടിരിക്കുകയാണെങ്കിലും, ദൃഢമായ ദീര്‍ഘകാല അടിസ്ഥാന ഘടകങ്ങളില്‍ നിന്ന് പ്രയോജനം നേടാന്‍ വിപണിക്ക് കഴിയുമെന്ന് സാക്‌സോ ബാങ്കിലെ കമ്മോഡിറ്റി സ്ട്രാറ്റജി വിഭാഗം മേധാവി ഓലെ ഹാന്‍സന്‍ പറഞ്ഞു.

''യുഎസ് സമ്പദ്വ്യവസ്ഥ മിതമായ വേഗതയില്‍ പ്രതിരോധശേഷി പ്രകടിപ്പിക്കുന്നിടത്തോളം കാലം ജെറോം പവല്‍ തന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. എന്നാല്‍ പൊതു ധനകാര്യത്തിന്റെ ഗതി കൂടുതല്‍ ആശങ്കാജനകമാണ്. താരിഫ് തിരിച്ചടവുകളും സൈനിക ചെലവുകളും ചേര്‍ന്ന് നിലവിലുള്ള വലിയ കടബാധ്യതയിലേക്ക് ഭാരം കൂട്ടുന്നു,'' ഓലെ ഹാന്‍സന്‍ പറഞ്ഞു.

ഭാവിയിലേക്ക് നോക്കുമ്പോള്‍, സ്വര്‍ണ്ണത്തിന്റെ അടിസ്ഥാനപരമായ പ്രാധാന്യം ഇപ്പോഴും ശക്തമാണ്. ഇറാനെ ചുറ്റിപ്പറ്റിയുള്ള ഭൗമരാഷ്ട്രീയപരമായ പിരിമുറുക്കങ്ങള്‍ ലഘൂകരിക്കപ്പെട്ടാല്‍, സ്വര്‍ണത്തിന്റെ സമീപകാല മുന്നേറ്റത്തിന് കാരണമായ ഘടനാപരമായ ഘടകങ്ങളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ വീണ്ടും തിരിഞ്ഞേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെഡറല്‍ റിസര്‍വിനൊപ്പം, ബാങ്ക് ഓഫ് ജപ്പാന്‍, ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നിവയും ഈ ആഴ്ച പണനയ യോഗങ്ങള്‍ ചേരും. മിഡില്‍ ഈസ്റ്റിലെ പ്രക്ഷുബ്ധത കാരണം 'കാത്തിരുന്ന് കാണുക' എന്ന നിലപാട് ഇവരും സ്വീകരിക്കുമെന്നാണ് വിപണികള്‍ പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പത്തിന്റെ വിവരങ്ങളും വിപണികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

യുഎസ് സര്‍ക്കാര്‍ ഈയാഴ്ച ഒന്നാം പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെയും വ്യക്തിഗത ഉപഭോഗച്ചെലവ് റിപ്പോര്‍ട്ടിന്റെയും ഡാറ്റ പുറത്തുവിടും. ഇറാനുമായുള്ള സംഘര്‍ഷം ഉപഭോക്തൃ വിലകളെ എത്രത്തോളം സ്വാധീനിച്ചുവെന്നറിയാന്‍ മാര്‍ച്ച് മാസത്തെ പണപ്പെരുപ്പ ഡാറ്റ നിര്‍ണായകമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തിനൊപ്പം, സ്വര്‍ണത്തിന്റെ സാങ്കേതികപരമായ വീക്ഷണം ദുര്‍ബലമാവുകയാണെന്ന് ചില വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 4,800 ഡോളറിന് മുകളില്‍ വില നിലനിര്‍ത്താന്‍ കഴിയാത്തതാണ് ഈ ആശങ്കയ്ക്ക് കാരണം. 4,700 ഡോളറില്‍ പ്രാഥമിക പിന്തുണ പിടിച്ചുനിര്‍ത്തിയെങ്കിലും, നാല് ആഴ്ച നീണ്ടുനിന്ന മുന്നേറ്റത്തിന് ഇത് വിരാമമിടുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ 2 ശതമാനത്തിലധികം ഇടിഞ്ഞ്, സ്‌പോട്ട് സ്വര്‍ണം അവസാനമായി വ്യാപാരം നടന്നത് 4,716.10 ഡോളര്‍ ന്ന നിരക്കിലാണ്. ഫോറക്‌സ് മാര്‍ക്കറ്റ് അനലിസ്റ്റ് റസാന്‍ ഹിലാലിന്റെ അഭിപ്രായത്തില്‍, സ്വര്‍ണം, വെള്ളി എന്നിവയ്ക്ക് ഇനിയും വില കുറയാനുള്ള സാധ്യതയുണ്ട്. നിലവില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 4,880 ഡോളറിനും വെള്ളിയുടെ വില 84 ഡോളറിനും താഴെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+