സ്വര്‍ണവില ഇനിയും കുറയും.. പവന് 8000 രൂപ വരെ ഇടിയും! പവന്‍വില 90000 ത്തിലേക്ക്?

1980 ലും 2011 ലും സ്വര്‍ണവിലയിലുണ്ടായ വലിയ കുതിപ്പിന് ശേഷം സംഭവിച്ച വിലയിടിവിന് സമാനമാണ് ഇപ്പോഴത്തെ സ്വര്‍ണ വിലയിലെ ഇടിവ് എന്ന് ബാങ്ക് ഓഫ് അമേരിക്ക. നിലവില്‍ സ്വര്‍ണവിലയിലുള്ള തിരുത്തല്‍ ഇനിയും കാര്യമായി തുടരാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ വിദഗ്ധര്‍ പറയുന്നത്. വില 3,450 - 3,250 ഡോളര്‍ നിലവാരത്തിലേക്ക് താഴുന്നത് വരെ ഘട്ടം ഘട്ടമായി മാത്രം വാങ്ങലുകള്‍ നടത്തണം എന്നും അവര്‍ നിര്‍ദ്ദേശിച്ചു.

സ്വര്‍ണത്തിന് ദീര്‍ഘകാലം നീണ്ടുനില്‍ക്കാവുന്ന വിലയിടിവിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി സൂചനകള്‍ തങ്ങളുടെ സാങ്കേതിക ഗവേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തി എന്നാണ് ബാങ്ക് ഓഫ് അമേരിക്ക പറയുന്നത്. സമീപകാലത്തെ ഉയര്‍ന്ന നിരക്കില്‍ ആര്‍എസ്‌ഐ സൂചിക 90-ല്‍ എത്തിയത് അതിലൊന്നാണ്. ആര്‍എസ്‌ഐ സൂചിക 90-ല്‍ എത്തിയത് 1980-ലെയും 2011-ലെയും പ്രധാന ഉയര്‍ന്ന നിരക്കുകള്‍ക്ക് സമാനമായ നിലവാരമാണ്.

Gold Rate

121 ആഴ്ച നീണ്ടുനിന്ന മുന്‍കാല മുന്നേറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍, നിലവിലെ തിരുത്തല്‍ പ്രക്രിയയ്ക്ക് 24 ആഴ്ചകളുടെ പഴക്കം മാത്രമേ ആയിട്ടുള്ളൂ എന്ന് ബാങ്ക് ഓഫ് അമേരിക്കയിലെ പോള്‍ സിയാന വ്യക്തമാക്കി. '4,149 ഡോളര്‍ എന്ന 38.2% റിട്രേസ്മെന്റ് നിലവാരം സ്വര്‍ണം മറികടന്നെങ്കിലും, മുന്‍പുണ്ടായ മുന്നേറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തിരുത്തല്‍ വളരെ കുറഞ്ഞ കാലയളവിലേക്ക് മാത്രമുള്ളതായി കാണപ്പെടുന്നു', സിയാന പറഞ്ഞു.

കഴിഞ്ഞ 3 മാസത്തിനിടെ 16.8% വരെ ഇടിവാണ് സ്വര്‍ണത്തിന് ഉണ്ടായത്. 1970-ന് ശേഷം സ്വര്‍ണവിപണിയിലുണ്ടായ മൂന്ന് പ്രധാന ഇടിവുകളിലും മുന്‍പുണ്ടായ മുന്നേറ്റത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും തിരിച്ചുതാഴുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് എന്ന് അവര്‍ ചൂണ്ടിക്കാട്ടി. മുന്‍കാല സാഹചര്യങ്ങള്‍ക്ക് സമാനമായി വില 3,315 ഡോളര്‍ വരെ താഴാനുള്ള സാധ്യതയുണ്ടെന്നാണ് ബാങ്ക് പറയുന്നത്.

അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10000-11000 രൂപ വരെയായി കുറഞ്ഞേക്കാം. എന്നിരുന്നാലും ഈ നിലകളിലേക്കുള്ള മാറ്റം നേരായ രീതിയിലായിരിക്കില്ല എന്നും ഹ്രസ്വകാലയളവില്‍ വിലയില്‍ ഒരു തിരിച്ചുകയറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സിയാന നിരീക്ഷിച്ചു. '3,702 ഡോളറിന് അടുത്തുള്ള നിലയിലേക്ക് വില താഴുന്നതിന് മുന്‍പായി 4,325-4,500 ഡോളര്‍ എന്ന നിലയിലേക്ക് ഒരു തിരിച്ചുകയറ്റം ഉണ്ടായേക്കാം' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അടുത്ത വലിയ വിലയിടിവ് സംഭവിക്കുന്നതിന് മുന്‍പ്, നിക്ഷേപകരെ ആകര്‍ഷിക്കുന്ന തരത്തില്‍ സ്വര്‍ണ വില തിരികെ കയറിയേക്കാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2011-ലെ ഉയര്‍ന്ന നിലവാരത്തിന് ശേഷം വിപണിയില്‍ കണ്ട അതേ രീതിയിലുള്ള ഒരു പ്രവണതയാണിത്.

നിലവിലുള്ള വിലക്കയറ്റ പ്രവണതയ്ക്കിടയിലുള്ള സാധാരണമായ ഒരു ഇടവേളയോ തിരുത്തലോ എന്നതിലുപരി, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന വിലയിടിവിന്റെ തുടക്കമാണ് ഈ തിരുത്തലെങ്കില്‍, 2026-ന്റെ രണ്ടാം പകുതിയില്‍ വിപണി വലിയ തിരിച്ചടി നേരിട്ടേക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു. എന്നിരുന്നാലും സ്വര്‍ണ നിക്ഷേപം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ബാങ്ക് ഓഫ് അമേരിക്ക നിര്‍ദ്ദേശിക്കുന്നില്ല.

പകരം, വിലനിലവാരത്തിനനുസരിച്ച് ഘട്ടംഘട്ടമായി സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന രീതിയാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. '4,000 ഡോളറിന് താഴെ മിതമായ തോതില്‍ സ്വര്‍ണം വാങ്ങാവുന്നതാണ്. എന്നാല്‍ വിലയിടിവിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍, 3,700-3,600 ഡോളര്‍ പരിധിയില്‍ കൂടുതല്‍ വാങ്ങുകയും, 3,450-3,250 ഡോളര്‍ പരിധിയില്‍ നിക്ഷേപം ക്രമീകരിക്കുകയും ചെയ്യുന്നതാണ് ഉചിതം,' സിയാന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+