Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉയരുമ്പോള്‍ സുരക്ഷിത താവള ആസ്തികള്‍ക്ക് ഡിമാന്‍ഡേറുന്നത് സാധാരണമാണ്. വിപണികള്‍ക്ക് ഇളക്കം സംഭവിക്കുമ്പോള്‍ നിക്ഷേപകര്‍ സാധാരണയായി ഓഹരികളില്‍ നിന്ന് പുറത്തുപോയി പണം നിക്ഷേപിക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ തേടാറുണ്ട്. സര്‍ക്കാര്‍ ബോണ്ടുകള്‍, ഡോളര്‍, സ്വര്‍ണം എന്നിങ്ങനെയായി നിരവധി ഓപഷനുകള്‍ നിക്ഷേപകര്‍ക്ക് മുന്നിലുണ്ട്.

ലണ്ടന്‍ ബെഞ്ച്മാര്‍ക്ക് അനുസരിച്ച്, സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 5,300 ഡോളറില്‍ നിന്ന് (ഏകദേശം 31 ഗ്രാം) ഏകദേശം 5,000 ഡോളറായി കുറഞ്ഞു. അത് വിചിത്രമാണ്, കാരണം ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദ സമയങ്ങള്‍ സാധാരണയായി നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് തള്ളിവിടാറുണ്ട്. റഷ്യ-ഉക്രെയ്ന്‍, ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷ സമയത്തെല്ലാം ഇത് തന്നെയായിരുന്നു സംഭവിച്ചിരുന്നത്.

Gold Rate

എന്നാല്‍ നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന ഇറാന്‍-യുഎസ്, ഇസ്രായേല്‍ യുദ്ധത്തില്‍ സ്വര്‍ണം വിപരീത പ്രകടനമാണ് നടത്തുന്നത്. അതിനുള്ള ഒരു കാരണം, കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വര്‍ണം ഇതിനകം തന്നെ കുത്തനെ ഉയര്‍ന്നു എന്നതാണ്. ഇത്രയും ശക്തമായ ഒരു മുന്നേറ്റത്തിന് ശേഷം, പെട്ടെന്ന് അത് വാങ്ങുന്നത് അത്ര ആകര്‍ഷകമായി തോന്നിയില്ല. അതേസമയം, യുഎസ് ബോണ്ടുകളുടെ വര്‍ധച്ചുവരുന്ന പലിശനിരക്കുകളും ശക്തമായ ഡോളറും നിക്ഷേപകരെ ആ ദിശയിലേക്ക് ആകര്‍ഷിക്കാന്‍ തുടങ്ങി.

സ്വര്‍ണത്തില്‍ നിന്ന് വ്യത്യസ്തമായി, ബോണ്ടുകള്‍ പലിശ നല്‍കുന്നു, അതിനാല്‍ ആദായം ഉയരുമ്പോള്‍ അവ കൂടുതല്‍ ആകര്‍ഷകമായ ഓപ്ഷനായി മാറുന്നു. മറ്റൊരു കാര്യം കൂടിയുണ്ട്. ഓഹരി വിപണികള്‍ കുത്തനെ ഇടിയുമ്പോള്‍, പല നിക്ഷേപകരും അവരുടെ ട്രേഡിങ് അക്കൗണ്ടുകളില്‍ മാര്‍ജിന്‍ കോളുകള്‍ നേരിടുന്നു. ആ നഷ്ടങ്ങള്‍ നികത്താന്‍, അവര്‍ക്ക് പലപ്പോഴും പെട്ടെന്ന് പണം ആവശ്യമാണ്.

തിടുക്കത്തില്‍ വില്‍ക്കാന്‍ ഏറ്റവും എളുപ്പമുള്ള ആസ്തികളില്‍ ഒന്നാണ് സ്വര്‍ണം. അതിനാല്‍ നിക്ഷേപകര്‍ അവരുടെ സ്വര്‍ണ ഹോള്‍ഡിംഗുകള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ തുടങ്ങുമ്പോള്‍, അത് വ്യാപകമായ വില്‍പ്പന സമ്മര്‍ദ്ദം സൃഷ്ടിക്കുകയും വിലകള്‍ കൂടുതല്‍ താഴേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്വര്‍ണത്തിന്റെ സമീപകാല പെരുമാറ്റത്തിന് പിന്നില്‍ വ്യക്തമല്ലാത്ത ഒരു ഘടകവുമുണ്ട് - ദുബായ്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നാണ് ദുബായ്. വാസ്തവത്തില്‍, ലോകത്തിലെ സ്വര്‍ണത്തിന്റെ ഏകദേശം 20% കഴിഞ്ഞ വര്‍ഷം ദുബായ് വഴിയാണ് കടന്നുപോയത്, ഇത് സ്വിറ്റ്‌സര്‍ലന്‍ഡിന് ശേഷമുള്ള രണ്ടാമത്തെ വലിയ കേന്ദ്രമായി ദുബായിയെ മാറ്റുന്നു. യുഎസ്-ഇറാന്‍-ഇസ്രായേല്‍ യുദ്ധം മൂലമുണ്ടായ മിഡില്‍ ഈസ്റ്റിലെ സമീപകാല സംഘര്‍ഷങ്ങള്‍ മേഖലയിലെ ചരക്ക് നീക്കത്തെ തടസപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രശ്‌നം.

മാലി, ഘാന, ഗിനിയ, സുഡാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ദുബായ് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. അത് ശുദ്ധീകരിച്ച ശേഷം, ആ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ഇന്ത്യ പോലുള്ള പ്രധാന ഡിമാന്‍ഡ് കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നു, പലപ്പോഴും യാത്രാ വിമാനങ്ങളിലെ ചരക്ക് വഴിയാണ്. എന്നാല്‍ വ്യോമാതിര്‍ത്തികള്‍ അടച്ചതിനാല്‍, ആ ഒഴുക്ക് മന്ദഗതിയിലായി.

കൂടാതെ, വലിയ അളവില്‍ സ്വര്‍ണം നിലവറകളില്‍ സൂക്ഷിക്കുന്നത് സംഭരണ, ഇന്‍ഷുറന്‍സ് ചെലവുകള്‍ കുന്നുകൂടാന്‍ തുടങ്ങുന്നു. അതിനാല്‍ ഇന്‍വെന്ററി വേഗത്തില്‍ നീക്കാന്‍, ദുബായിലെ വ്യാപാരികള്‍ ലണ്ടന്‍ ബെഞ്ച്മാര്‍ക്കിനെ അപേക്ഷിച്ച് ട്രോയ് ഔണ്‍സിന് 30 ഡോളര്‍ വരെ കിഴിവില്‍ സ്വര്‍ണം വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അത് ഗ്രാമിന് ഏകദേശം 100 രൂപ കുറവാണ്.

ഉയര്‍ന്ന ബോണ്ട് വരുമാനം, നിക്ഷേപകരുടെ നിര്‍ബന്ധിത വില്‍പ്പന, ദുബായില്‍ വില്‍ക്കുന്ന ഡിസ്‌കൗണ്ട് സ്വര്‍ണം എന്നിവയ്ക്കിടയില്‍, ലോഹത്തിന്റെ വില പതിവിലും അല്പം വ്യത്യസ്തമായി പെരുമാറുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+