Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളക്കടത്ത് സ്വര്‍ണം മുഴുവന്‍ ആര്‍ബിഐയ്ക്ക്, ഒറ്റ വര്‍ഷം ലഭിച്ചത് 3.4 മെട്രിക് ടണ്‍ സ്വര്‍ണം!

കള്ളക്കടത്ത് വഴി പിടിച്ചെടുത്ത 3.4 മെട്രിക് ടണ്‍ സ്വര്‍ണം ശുദ്ധീകരിച്ച് റിസര്‍വ് ബാങ്കിന് കൈമാറി സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ് പി എം സി ഐ എല്‍). ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെച്ചത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ കണക്കാണ് ഇതെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹിയില്‍ എസ് പി എം സി ഐ എല്ലിന്റെ പുതിയ കോര്‍പ്പറേറ്റ് ആസ്ഥാനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 'കള്ളക്കടത്ത് വഴി കണ്ടുകെട്ടിയ എല്ലാ സ്വര്‍ണവും ഇപ്പോള്‍ എസ് പി എം സി ഐ എല്‍ ശുദ്ധീകരിച്ച് ശുദ്ധീകരിച്ച് ആര്‍ ബി ഐക്ക് കൈമാറുന്നു. കള്ളക്കടത്ത് സ്വര്‍ണത്തിന്റെ വീണ്ടെടുക്കലും ഉപയോഗവും സര്‍ക്കാര്‍ എങ്ങനെ ഔപചാരികമാക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇത്,' മന്ത്രി കൂട്ടിച്ചേര്‍ത്തു.

Gold Price

2023-24 ല്‍ 4869 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണ്ണം ആണ് അധികൃതര്‍ പിടിച്ചെടുത്തത്. മ്യാന്‍മര്‍ അതിര്‍ത്തിയാണ് ഒരു പ്രധാന കടത്ത് മാര്‍ഗമായി ഉയര്‍ന്ന് വന്നത്. അനധികൃത വരവ് തടയുന്നതിനായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി ആര്‍ ഐ) കസ്റ്റംസും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വലിയ തോതിലുള്ള പിടിച്ചെടുക്കലുകള്‍ തുടരുന്നു. ഇത് അതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത് നിയന്ത്രിക്കുന്നതിലെ വെല്ലുവിളികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അതേസമയം പിടിച്ചെടുത്ത സ്വര്‍ണം എസ് പി എം സി ഐ എല്ലിനെ ഏല്‍പ്പിച്ച് ശുദ്ധീകരിച്ച് ആര്‍ ബി ഐക്ക് കൈമാറാനുള്ള സര്‍ക്കാരിന്റെ നീക്കം കള്ളക്കടത്ത് ആസ്തികള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് ഫലപ്രദമായി വഴി തിരിച്ചു വിടുന്നുവെന്ന് ഉറപ്പാക്കുന്നു എന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ചോര്‍ച്ചകള്‍ തടയുന്നതിനും പിടിച്ചെടുത്ത ആസ്തികള്‍ ഉല്‍പ്പാദനപരമായി പ്രയോജനപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ നീക്കം.

പിടിച്ചെടുത്ത സ്വര്‍ണം റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ക്കും. ഇത്തരത്തില്‍ ധനസമ്പാദനം കാര്യക്ഷമമാക്കുന്നതിലൂടെ സര്‍ക്കാരിന്റെ സ്വര്‍ണ്ണ ശേഖരം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രാജ്യത്തുടനീളമുള്ള ബാങ്ക് നോട്ട് അച്ചടി, നാണയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് എസ് പി എം സി ഐ എല്‍ ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, എസ് പി എം സി ഐ എല്‍ 1,200 കോടി ബാങ്ക് നോട്ടുകള്‍ ഉത്പാദിപ്പിച്ചു.

''2016-17-ല്‍ എസ് പി എം സി ഐ എല്‍ അതിന്റെ എല്ലാ വായ്പകളും തിരിച്ചടച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനി 364 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. 'എസ് പി എം സി ഐ എല്‍ ഇപ്പോള്‍ പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്നു,'' ധനമന്ത്രി പറഞ്ഞു. നിലവില്‍, എസ് പി എം സി ഐ എല്ലിനെ ഷെഡ്യൂള്‍ 'എ' മിനി-രത്ന സി പി എസ് ഇ (സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസ്) ആയി തരംതിരിച്ചിട്ടുണ്ട്.

പ്രത്യേക സാമ്പത്തിക, പ്രകടന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍, പ്രത്യേകിച്ച് മൂലധന നിക്ഷേപത്തിലും സംയുക്ത സംരംഭ തീരുമാനങ്ങളിലും, നവരത്ന പദവി അതിന് മെച്ചപ്പെട്ട സ്വയംഭരണം നല്‍കും. അതേസമയം റവന്യൂ, എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള ഫീല്‍ഡ് ഓഫീസുകള്‍ നേരിടുന്ന അടിസ്ഥാന സൗകര്യ വെല്ലുവിളികളെയും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

'റവന്യൂ ഉള്‍പ്പെടെയുള്ള എല്ലാ ഫീല്‍ഡ് രൂപീകരണങ്ങള്‍ക്കും, റെസിഡന്‍ഷ്യല്‍ അക്കോമഡേഷന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നത് ഒരു മുന്‍ഗണനയായി ഞങ്ങള്‍ പരിഗണിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട ജോലി, ജീവിത സാഹചര്യങ്ങള്‍ എന്നീ ആവശ്യങ്ങള്‍ പരിഗണിക്കാനും തയ്യാറാണ്,' അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+