Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി

കന്നഡ നടി രണ്യ റാവു ഉള്‍പ്പെട്ട 102 കോടി രൂപയുടെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. വ്യാജരേഖകളും ബെംഗളൂരു വിമാനത്താവളത്തിലെ വിഐപി സൗകര്യങ്ങളും ഉപയോഗിച്ച്, ദുബായില്‍ നിന്ന് 15 യാത്രകളിലൂടെ 127.87 കിലോഗ്രാം സ്വര്‍ണം രണ്യ റാവു കടത്തിയെന്നാണ് കണ്ടെത്തല്‍.

ഒരു വര്‍ഷത്തിനിടെ 127 കിലോഗ്രാമിലധികം സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയ രണ്യ റാവുവും സംഘവും നടത്തിയ ഈ അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് ശൃംഖല ഇഡിയുടെ നിരീക്ഷണത്തിലാണ്. ബെംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച വിശദമായ കുറ്റപത്രത്തില്‍ നടിയുടെ കൂട്ടാളിയായ തരുണ്‍ കൊണ്ടൂരുവിനെയും ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി സാഹില്‍ സക്കറിയ ജെയിനിനെയും പ്രതിയാക്കിയിട്ടുണ്ട്.

actress ranya rao gold

ദുബായ് വിപണിയില്‍ ഭൂരിഭാഗം സ്വര്‍ണവും ആഫ്രിക്കന്‍ ഖനികളില്‍ നിന്നാണ് വരുന്നതെന്നറിഞ്ഞ രണ്യ റാവുവും കൊണ്ടൂരുവും ആഫ്രിക്കയില്‍ നിന്ന് നേരിട്ട് സ്വര്‍ണം ശേഖരിക്കാന്‍ പദ്ധതിയിട്ടു. ഇതിനായി ദുബായില്‍ 'വീര ഡയമണ്ട്‌സ് ട്രേഡിംഗ്' എന്നൊരു കമ്പനി സ്ഥാപിക്കുകയും ഉഗാണ്ട, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്ന് സ്വര്‍ണ്ണം ലഭിക്കാനുള്ള വഴി തേടുകയും ചെയ്തു.

എന്നാല്‍ ആദ്യശ്രമം വന്‍ തിരിച്ചടിയായി. ഉഗാണ്ടയില്‍ ബെന്‍ എന്ന ഏജന്റിന് 5 കിലോഗ്രാം സ്വര്‍ണം വാങ്ങാന്‍ 23.5 ലക്ഷം രൂപ മുന്‍കൂറായി നല്‍കി. കൂടാതെ, നികുതിയുടെയും മറ്റ് ഫീസുകളുടെയും പേരില്‍ 9.4 ലക്ഷം രൂപ വീതം രണ്ട് ഗഡുക്കളായി വേറെയും നല്‍കി. എന്നാല്‍ സ്വര്‍ണ്ണം ലഭിച്ചില്ല. ഉഗാണ്ട വഴിയുള്ള മറ്റൊരു ശ്രമത്തില്‍ രണ്ട് കോടി രൂപയുടെ നഷ്ടവുമുണ്ടായി എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ദുബായ് വഴി സ്വര്‍ണം കൊണ്ടുവരാന്‍ തുടങ്ങി

ഈ തിരിച്ചടിക്ക് ശേഷം, രണ്യ റാവുവും കൊണ്ടൂരുവും ദുബായിലെ ദെയ്റ ഗോള്‍ഡ് സൂക്കില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. ഇടപാടുകള്‍ പണമായിട്ടായിരുന്നു. ദുബായില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് അല്ലെങ്കില്‍ തായ്ലന്‍ഡ് പോലുള്ള മൂന്നാമതൊരു രാജ്യത്തേക്ക് സ്വര്‍ണം അയച്ചുവെന്ന് വ്യാജ കസ്റ്റംസ് രേഖകള്‍ കൊണ്ടൂരു തയ്യാറാക്കിയിരുന്നു.

എന്നാല്‍ രേഖകള്‍ക്ക് വിരുദ്ധമായി, രണ്യ റാവു ദുബായ് വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്നു പതിവ്. 2024 മാര്‍ച്ചിനും 2025 മാര്‍ച്ചിനും ഇടയില്‍, രണ്യ റാവു 15 തവണ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും ഏകദേശം 127.87 കിലോഗ്രാം സ്വര്‍ണം കടത്തുകയും ചെയ്തു. ഏകദേശം 102 കോടി രൂപ വിലവരുന്ന ഈ സ്വര്‍ണം ഇന്ത്യയിലെ വിവിധ ജ്വല്ലറികള്‍ക്കും ഇടനിലക്കാര്‍ക്കുമാണ് വിറ്റഴിച്ചിരുന്നത്.

രഹസ്യാന്വേഷണ വിവരങ്ങളെത്തുടര്‍ന്നാണ് സ്വര്‍ണ്ണക്കടത്ത് തട്ടിപ്പ് വെളിച്ചത്തുവന്നത്. ദുബായില്‍ നിന്ന് മടങ്ങിയെത്തിയ രണ്യ റാവുവിനെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ തടയുകയും, അവരുടെ കൈവശമുണ്ടായിരുന്ന 12.56 കോടി രൂപ വിലവരുന്ന 14.2 കിലോഗ്രാം സ്വര്‍ണ്ണക്കട്ടികള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വളര്‍ത്തുമകളായിരുന്നതിനാല്‍ രണ്യ റാവു ബെംഗളൂരു വിമാനത്താവളത്തില്‍ വിഐപി പ്രോട്ടോക്കോള്‍ ദുരുപയോഗം ചെയ്തിരുന്നതായി വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഈ സൗകര്യം ഉപയോഗിച്ച് അവള്‍ പലതവണ കസ്റ്റംസ് പരിശോധനകളില്‍ നിന്ന് രക്ഷപ്പെട്ടതായും പറയപ്പെടുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രാണ്യ റാവുവിന്റെ 34 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+