Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കും; നിയമനിർമ്മാണത്തിനൊരുങ്ങി സർക്കാർ

ഡൽഹി: രാജവ്യാപകമായി എല്ലാ ഔദ്യോഗിക, വാണിജ്യ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചു. ഫെബ്രുവരി 14 നകം അഭിപ്രായം അറിയിക്കണമെന്നാണ് നിർദ്ദേശം.

ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) റൂൾസ് 2024 ൽ സമയം ഏകീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കാനാണ് നീക്കം. വാണിജ്യം, ഗതാഗതം , പൊതുഭരണം, നിയമപരമായ കരാറുകൾ, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുളള എല്ലാ മേഖലകളിലും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കുമെന്നാണ് കരട് നിയമത്തിൽ പറയുന്നത്.

cl2-1

ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കായി ഐഎസ്ടി ഒഴികെയുള്ള സമയങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം , സർക്കാർ ഓഫീസുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും ഐഎസ്ടി നിർബന്ധമായും പ്രദർശിപ്പിക്കുക, വിശ്വാസ്യതയും സൈബർ സുരക്ഷയും ഉറപ്പാക്കാൻ സമയക്രമീകരണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് കരട് ചട്ടത്തിലെ മറ്റ് പ്രധാന നിർദേശങ്ങൾ.

ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിംഗ്, പ്രതിരോധം, 5ജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങി വളർന്നുവരുന്ന സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള മേഖലകളിൽ സമയം ഏകീകരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. നാനോ സെക്കൻഡ് കൃത്യതയോടെയുള്ള സമയക്രമം എല്ലാ മേഖലകളിലും നിർണായകമാണെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

അതേസമയം ജ്യോതിശാസ്ത്രം, നാവിഗേഷൻ, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇളവുകൾ അനുവദിച്ചേക്കും. ഐഎസ്ആർഒയുടെ സഹായത്തോടെ കൃത്യമായ രീതിയിലൊരു സമയ സംവിധാനം തയ്യാറാക്കാനുള്ള നടപടികൾ ഉപഭോക്തൃകാര്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് കർശന പിഴ ചുമത്തും. മാത്രമല്ല സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാർഷിക ഓഡിറ്റുകളും ആസൂത്രണം ചെയ്യുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+