''അമിത് ഷായുമായുളള ചർച്ചയുടെ വിവരങ്ങൾ പുറത്ത് വിടരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം'': ബജ്രംഗ് പൂനിയ
ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ശനിയാഴ്ച രാത്രി നടത്തിയ ചര്‍ച്ചയെ കുറിച്ചുളള വിവരങ്ങള്‍ പുറത്ത് വിടരുത് എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുളളതെന്ന് ദേശീയ ഗുസ്തി താരം ബജ്രംഗ് പൂനിയ. ഗുസ്തി ഫെഡറേഷന് തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിന് എതിരെയാണ് ഗുസ്തി താരങ്ങള്‍ സമരരംഗത്തുളളത്. പ്രായപൂര്‍ത്തിയാകാത്ത വനിതാ താരം അടക്കമുളളവര്‍ ബ്രിജ് ഭൂഷണിന് എതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ചിരുന്നു.
സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമിത് ഷായുമായി ഏതെങ്കിലും തരത്തിലുളള ധാരണയിലെത്തിയെന്നുളള റിപ്പോര്‍ട്ടുകള്‍ ബജ്രംഗ് പൂനിയ തളളിക്കളഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അമിത് ഷാ പറഞ്ഞതെന്ന് പൂനിയ വ്യക്തമാക്കി.

''പ്രതിഷേധ സമരം അവസാനിപ്പിച്ചിട്ടില്ല. സമരം തുടരുക തന്നെ ചെയ്യും. എങ്ങനെ സമരം മുന്നോട്ട് കൊണ്ട് പോകാം എന്ന് ഞങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്, ബജ്രംഗ് പൂനിയ പറഞ്ഞു. സര്‍ക്കാരുമായി ഗുസ്തി താരങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്നും ഇനി സമരം മുന്നോട്ട് പോകില്ലെന്നും അഭ്യൂഹം പ്രചരിക്കുന്നുണ്ട്''. അമിത് ഷായുമായുളള ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് സര്‍ക്കാര്‍ തങ്ങളോട് പറഞ്ഞെങ്കിലും ആ വിവരങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ പുറത്തായെന്ന് ബജ്രംഗ് പൂനിയ ആരോപിച്ചു.
''സമരത്തോടുളള സര്‍ക്കാരിന്റെ പ്രതികരണത്തില്‍ ഗുസ്തി താരങ്ങള്‍ തൃപ്തരല്ല. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളോട് സര്‍ക്കാരിന് അനുകൂല മനോഭാവമല്ല ഉളളത്. എന്തുകൊണ്ടാണ് ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്തത് എന്നും അദ്ദേഹത്തിന് സംരക്ഷണം ലഭിക്കുന്നുണ്ടോ എന്നും അമിത് ഷായോട് തങ്ങള്‍ ചോദിച്ചു. അക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും നടപടിയുണ്ടാകും എന്നുമാണ് അമിത് ഷാ നല്കിയ ഉറപ്പ്''.
''ജനുവരിയില്‍ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറിയത് സര്‍ക്കാര്‍ നല്കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ അവയെല്ലാം നുണകളായിരുന്നുവെന്ന് പിന്നീട് വെളിവായി'' എന്നും പൂനിയ പറഞ്ഞു. താനും സാക്ഷി മാലിക്കും അടക്കമുളളവര്‍ സമരം ഉപേക്ഷിച്ച് ജോലിയില്‍ തിരികെ ചേര്‍ന്നു എന്നുളള ആരോപണങ്ങള്‍ക്കും പൂനിയ എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ മറുപടി പറഞ്ഞു.
''ജോലിയില്‍ നിന്ന് ലീവെടുത്താണ് സമരത്തിനിറങ്ങിയത്. ജന്തര്‍ മന്ദിറിലെ സമരവേദിയില്‍ നിന്നും തങ്ങളെ ഒഴിപ്പിച്ചതിന് ശേഷം ഒരു ദിവസം തിരികെ ജോലിയില്‍ പ്രവേശിച്ച് ഒപ്പിടുക മാത്രമാണ് ചെയ്തത്. അല്ലാതെ ഇതുവരെ ജോലിയില്‍ തിരികെ കയറിയിട്ടില്ല. തങ്ങളുടെ ജോലി അടക്കം എല്ലാം അപകടത്തിലാണ്. സമരത്തിന് സര്‍ക്കാര്‍ ജോലി ഒരു തടസ്സമാണെങ്കില്‍ അത് ഉപേക്ഷിക്കാനും തയ്യാറാണ്'' എന്നും ബജ്രംഗ് പൂനിയ കൂട്ടിച്ചേര്‍ത്തു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications