Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല!! ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്;ചിലതൊളിച്ച് കേന്ദ്രം!!

ജയലളിതയുടെ മരണം സംബന്ധിച്ച ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ ആശുപത്രിയുടെ വിശദീകരണങ്ങള്‍ മാത്രം.

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന്റെ റിപ്പോര്‍ട്ട് പുറത്ത്. ജയലളിത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീണ്ട 75 ദിവസങ്ങളിലും ആശുപത്രിക്ക് പുറത്ത് പരന്ന കഥകള്‍ക്ക് കയ്യും കണക്കുമില്ലായിരുന്നു. ഇപ്പോഴും മരണം സംബന്ധിച്ച ദുരൂഹതകള്‍ മുഴുവനായും നീങ്ങിയിട്ടില്ല എന്നു തന്നെ പറയേണ്ടി വരും.

ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായത് ഐസിയുവില്‍ നിന്നും മാറ്റിയ ശേഷമാണെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന് വിദ്യാസാഗര്‍ റാവു നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണ് റി്‌പ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഗവർണറുടെ റിപ്പോർട്ട്

ഡിസംബര്‍ 7ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെയാണ് വിവരാവകാശ അപേക്ഷ പ്രകാരം റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

വിവരാവകാശം വഴി

ജയലളിതയുെട മരണം സംബന്ധിച്ച നാല് ചോദ്യങ്ങളുള്ള വിവരാവകാശ അപേക്ഷയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഡിസംബര്‍ 12ന് സമര്‍പ്പിച്ചിരുന്നത്. ജയലളിതയുടെ മരണ സമയവും മരണ കാരണവും കേന്ദ്രസര്‍ക്കാറിന് അറിയാമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഗവര്‍ണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

റിപ്പോർട്ട് പറയുന്നത്

ഗവര്‍ണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. സെപ്റ്റംബര്‍ 22ന് പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തില്‍ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഒരാഴ്ചയ്ക്കു ശേഷം ആരോഗ്യനില താറുമാറായി.

ആരോഗ്യനില..

അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കഠിന ശ്രമങ്ങളുടെ ഫലമായി 50 ദിവസങ്ങള്‍ക്ക് ശേഷം ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായി. ഇതേത്തുടര്‍ന്ന് നവംബര്‍ 19ന് ജയലളിതയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി.

ഹൃദയാഘാതം ഐസിയുവിന് പുറത്ത്

ഡിസംബര്‍ നാലിന് വൈകിട്ട് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതായി മുംബൈയില്‍ ഉണ്ടായിരുന്ന ഗവര്‍ണര്‍ക്ക് വിവരം ലഭിച്ചു. പിന്നീട് എസിഎംഒ എന്ന ജീവന്‍രക്ഷാ ഉപകരണം ജയലളിതയുടെ ശരീരത്തില്‍ ഘടിപ്പിച്ചു. ഗുരുതരമായി തുടര്‍ന്ന ജയലളിത ഡിസംബര്‍ 5ന് മരണത്തിന് കീഴടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പനീർശെൽവം കാണാൻ വന്നു

ജയലളിതയുടെ മരണത്തിന് ശേഷം ഒ പനീര്‍ശെല്‍വം തന്നെ കാണാന്‍ വന്നതായും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഐഎഡിഎംകെ നേതാവായി പനീര്‍ശെല്‍വത്തെ ഐക്യകണ്‌ഠേനെ തെരഞ്ഞെടുത്തതായുള്ള കത്ത് പനീര്‍ശെല്‍വം കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേന്ദ്രത്തിന് മടി..

ജയലളിതയുടെ മരണം സംബന്ധിച്ച ഗവര്‍ണറുടെ റിപ്പോര്‍ട്ട് ആദ്യം പുറത്ത് വിടാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. ഒക്ടോബറിലും നവംബറിലും ഇതേ മാധ്യമപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകള്‍ പരിഗണിക്കപ്പെട്ടിരുന്നില്ല.

ഒളിക്കുന്നതെന്താവാം..

ഒക്ടോബര്‍ ഒന്നിനും 22നും ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷം ഗവര്‍ണര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടാനാവശ്യപ്പെട്ടായിരുന്നു അപേക്ഷ നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ കേന്ദ്രം പുറത്ത് വിട്ടിട്ടില്ല.

വിവരം സ്വകാര്യമത്രേ..

ജയലളിതയുടെ രോഗത്തിന്റെ വിശദാംങ്ങളും ഏത് തരം ചികില്‍സയാണ് നല്‍കിയത് എന്നത് സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ഈ പുറത്ത് വരാത്ത റിപ്പോര്‍ട്ടുകളിലുള്ളത്. ഇവ സ്വകാര്യ വിവരമാണെന്നും പുറത്തുവിടാനാകില്ലെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടി.

പുതുതായൊന്നുമില്ല..

പുറത്ത് വന്നിരിക്കുന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ട വിവരങ്ങള്‍ മാത്രമേയുള്ളു. ആശുപത്രിയുടെ വിശദീകരണങ്ങള്‍ക്കപ്പുറത്തുള്ള വിശദാംശങ്ങളൊന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടിലുമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+