സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത് 'ഒറ്റ രാഷ്ട്രം, ഒറ്റ ശമ്പള ദിവസം; സന്തോഷ് ഗാംഗ്വാര്‍
സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത് 'ഒറ്റ രാഷ്ട്രം, ഒറ്റ ശമ്പള ദിവസം; സന്തോഷ് ഗാംഗ്വാര്‍
ദില്ലി: തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി, 'ഒരു രാഷ്ട്രം, ഒരു ശമ്പള ദിനം' സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം പദ്ധതിയിടുന്നതായി തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വര്‍. തൊഴിലാളികള്‍ക്ക് യഥാസമയം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ മേഖലകളില്‍ ഓരോ മാസവും പാന്‍-ഇന്ത്യ ഒറ്റ വേതന ദിനം വേണം. ഈ നിയമം ഉടന്‍ പാസാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാലുവാണ്.
കാൻസർ രോഗിയായ വിദ്യാർത്ഥിയെയും സഹോദരനെയും മർദിച്ച കേസിൽ ബി.ജെ.പി നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്
അതുപോലെ തന്നെ തൊഴിലാളികളുടെ മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കാന്‍ അവര്‍ തൊഴിലെടുക്കുന്ന മേഖലകളിലെ ഏകീകൃത മിനിമം വേതനവും പരിശോധിക്കുകയാണെന്ന് ഗംഗ്വാര്‍ പറഞ്ഞു. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി (സിഎപിഎസ്‌ഐ) സംഘടിപ്പിച്ച സെക്യൂരിറ്റി ലീഡര്‍ഷിപ്പ് സമ്മിറ്റ് 2019ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍ കോഡ്(ഒ.എസ്.എച്ച്), വേജസ് കോഡ് എന്നിവ നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റ് ഇതിനകം വേതനം സംബന്ധിച്ച കോഡ് പാസാക്കിയിട്ടുണ്ട്. അത് നടപ്പാക്കുന്നതിന് നിയമങ്ങള്‍ രൂപപ്പെടുത്തുകയാണ് ഇപ്പോള്‍. 2019 ജൂലൈ 23നാണ് ഒഎസ്എച്ച് കോഡ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.
തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട 13 കേന്ദ്ര തൊഴില്‍ നിയമങ്ങളെ ഒരൊറ്റ കോഡിലേക്ക് ലയിപ്പിക്കും. തൊഴിലുടമകളുടെ നിയമന കത്തിന്റെ നിര്‍ബന്ധിത പ്രശ്‌നങ്ങള്‍, തൊഴിലാളികളുടെ വാര്‍ഷിക സൗജന്യ മെഡിക്കല്‍ പരിശോധന, രാജ്യത്തിന് കീഴിലുള്ള എല്ലാത്തരം തൊഴിലാളികളുടെയും കവറേജ് വിപുലീകരിക്കല്‍ തുടങ്ങി നിരവധി പുതിയ സംരംഭങ്ങള്‍ ഒഎസ്എച്ച് കോഡിലുണ്ട്.
2014 ല്‍ അധികാരമേറ്റതിനുശേഷം തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് മോദി സര്‍ക്കാര്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗംഗ്വാര്‍ പറഞ്ഞു. സങ്കീര്‍ണ്ണമായ 44 തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങുകയാണ്. ഈ നിയമങ്ങള്‍ കൂടുതല്‍ ഫലപ്രദവും ഉപയോഗപ്രദവുമാക്കുന്നതിന് എല്ലാ പങ്കാളികളുമായും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.