ശ്രീനഗറിൽ സുരക്ഷാസേനയ്ക്ക് നേരെ ഗ്രേനേഡ് ആക്രമണം, 2 പ്രദേശവാസികൾക്ക് പരുക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനറിൽ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തി. ശ്രീനഗറിലെ ഹസ്രാത്ബൽ പ്രദേശത്ത് ഹബാബ് ചൗക്കിലാണ് ആക്രമണം ഉണ്ടായത്. 2 പേർക്ക് പരുക്കേറ്റതായാണ് വിവരം.. പ്രദേശത്ത് സുരക്ഷാ സേനാ തിരച്ചിൽ നടത്തുകയാണ്.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം മലപ്പുറത്തിന്
സിആർപിഎഫ് ജവാന്മാർക്ക് നേരെ എറിഞ്ഞ ഗ്രേനേഡ് ലക്ഷ്യം തെററി സമീപത്ത് വീഴുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ചാണ് 2 പ്രദേശവാസികൾക്ക് പരുക്കേറ്റതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ മാസം ആദ്യം ശ്രീനഗറിലെ കവ്ദ്വാര പ്രദേശത്ത് സിആർപിഎഫ് സംഘത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. പ്രദേശവാസിയായ 16കാരനും ഈ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ആക്രമണത്തിൽ രണ്ട് വാഹനങ്ങളും തകർന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പുതുവർഷ ദിനത്തിൽ ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. രജൗജി ജില്ലയിലെ നൗഷേര സെക്ടറിലാണ് ആക്രമണം ഉണ്ടായത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നത് പാകിസ്താൻ അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്താനിലെ തീവ്രവാദ പരിശീലന കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന് കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ മുന്നറിയിപ്പ് നൽകിയിരുന്നു.