കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടുന്ന കാറിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തത് സഹപാഠിയും ബന്ധുക്കളും! ക്രൂരമായി പീഡിപ്പിച്ചത്

  • By Desk
Google Oneindia Malayalam News

ദില്ലി: കത്വ, ഉന്നോവ, സൂറത്ത് ബലാത്സംഗങ്ങളില്‍ രാജ്യത്ത് പ്രതിഷേധം കത്തി നില്‍ക്കുന്നതിനിടെ ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയില്‍ പെണ്‍കുട്ടിയ്ക്ക് നേരെ ക്രൂരപീഡനം. ഓടുന്ന കാറില്‍ വെച്ചാണ് പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

rape6

സ്കൂള്‍ ബസ് ലഭിക്കാതായപ്പോള്‍ വീട്ടിലേക്ക് നടക്കുകയായിരുന്ന പെണ്‍കുട്ടി. ഒപ്പം സഹപാഠിയായ ആണ്‍ സുഹൃത്തും ഉണ്ടായിരുന്നു. ഇതിനിടയില്‍ കുട്ടിയുടെ അടുത്ത ബന്ധുവായ നവീന്‍ എന്ന യുവാവ് കാറുമായി അതുവഴി എത്തുകയും ഇരുവര്‍ക്കും ലിഫ്റ്റ് ഓഫര്‍ ചെയ്യുകയും ചെയ്തു. നവീനൊപ്പം രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. കാറില്‍ കയറിയ പെണ്‍കുട്ടിയെ ക്ലോറോഫോം ഉപയോഗിച്ച് മയക്കിയ ശേഷം സഹപാഠി ഉള്‍പ്പെടെ നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ഏകദേശം പതിനൊന്ന് മണിക്കൂറോളം പീഡനത്തിനിരയാക്കിയ സംഘം ഗ്രേറ്റര്‍ നോയിഡയിലെ നോളേജ് പാര്‍ക്കില്‍ തള്ളി കടന്നു കളഞ്ഞു. ബോധരഹിതയായ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ കേസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും തിങ്കളാഴ്ചയോട് കൂടിയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. പോലീസ് കേസില്‍ വീഴ്ച വരുത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുക എന്നതിനൊപ്പം മറ്റു ലൈംഗിക പീഡനക്കേസുകളിലെ ശിക്ഷകള്‍ക്ക് കാഠിന്യം കൂട്ടുന്ന ഭേദഗതികളും ഓര്‍ഡിനന്‍സിലുണ്ട്.

English summary
Class 11 Student Gang-raped in Moving Car by Classmate And Relative in Greater Noida
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X