Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യക്തികള്‍ക്കുള്ള ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സിന് ജിഎസ്ടി ഒഴിവാക്കുന്നു? കേന്ദ്രത്തിന്റെ പുതിയ പരിഷ്‌കാരം

ന്യൂഡല്‍ഹി: ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ബീഹാര്‍ ഉപമുഖ്യമന്ത്രിയും ഇന്‍ഷുറന്‍സ് കണ്‍വീനറുമായ ഗോ.എം. സാമ്രാട്ട് ചൗധരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംബന്ധിച്ച മന്ത്രിമാരുടെ സംഘം ജിഎസ്ടി കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ചില സംസ്ഥാന ധനമന്ത്രിമാര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളും ആശങ്കകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് മേഖലയിലെ വ്യക്തികളെയും കുടുംബങ്ങളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശം വ്യക്തമാണ്. ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ സംഘത്തിന്റെ റിപ്പോര്‍ട്ട് കൗണ്‍സിലിന് മുന്നില്‍ അവതരിപ്പിക്കും,' ചൗധരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

GST

നിരക്കുകള്‍ കുറയ്ക്കുന്നതിന് എല്ലാ അംഗങ്ങളും അംഗീകാരം നല്‍കിയിട്ടുണ്ട് എന്നും എന്നാല്‍ ചില സംസ്ഥാനങ്ങള്‍ സ്വന്തം അഭിപ്രായങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നിരക്കുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൗണ്‍സില്‍ എടുക്കും. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് മേഖലകളിലെ 13 അംഗ സംസ്ഥാന മന്ത്രിമാരുടെ സംഘത്തിന്റെ കണ്‍വീനറാണ് സാമ്രാട്ട് ചൗധരി.

ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സിന് ജിഎസ്ടിയില്‍ നിന്ന് പൂര്‍ണ്ണമായ ഇളവ് നല്‍കാന്‍ മന്ത്രിതല സമിതി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ മല്ലു ഭട്ടി വിക്രമാര്‍ക്ക സ്ഥിരീകരിച്ചു. ''ഇതിലൂടെ മൊത്തത്തില്‍ ?9,700 കോടി നഷ്ടമുണ്ടാകും, പക്ഷേ നമ്മള്‍ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. ജിഎസ്ടി ആനുകൂല്യങ്ങള്‍ കമ്പനികള്‍ക്ക് അല്ല, ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം,'' അദ്ദേഹം പറഞ്ഞു.

ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി ഉടമകള്‍ക്ക് കൈമാറുമോ ഇല്ലയോ എന്ന് കുറച്ച് സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ആശങ്കയുള്ളൂ, ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൗണ്‍സിലിന് ഒരു ചട്ടക്കൂട് ഉണ്ടായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് സംബന്ധിച്ച കേന്ദ്രത്തിന്റെ നിര്‍ദ്ദേശം, അടുത്ത തലമുറ ജി എസ് ടി പരിഷ്‌കരണ നിര്‍ദ്ദേശത്തിന്റെ ഭാഗമാണ്.

ഈ നിര്‍ദ്ദേശപ്രകാരം ഉല്‍പ്പന്നങ്ങളുടെ മെറിറ്റും നിലവാരവും അനുസരിച്ച് 5 ശതമാനവും 18 ശതമാനവും എന്ന നിരക്കില്‍ ചരക്ക് സേവന നികുതി ഈടാക്കും. നികുതി നിരക്കുകള്‍ നിര്‍ദ്ദേശിക്കുന്നതിനായി സെപ്റ്റംബറില്‍ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് മേഖലകളിലെ 13 അംഗ മന്ത്രിമാരുടെ സംഘത്തെ രൂപീകരിച്ചിരുന്നു.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക, കേരളം, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, മേഘാലയ, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ഉള്‍പ്പെടുന്ന പാനല്‍ ഒക്ടോബര്‍ അവസാനത്തോടെ ജി.എസ്.ടി കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. 2023-24 ല്‍, കേന്ദ്രവും സംസ്ഥാനങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ജിഎസ്ടി വഴി 8,262.94 കോടി രൂപയാണ് പിരിച്ചെടുത്തത്. അതേസമയം ആരോഗ്യ റീഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ജിഎസ്ടി വഴി 1,484.36 കോടി രൂപ പിരിച്ചെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+