ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധ പടരുന്നു; എട്ട് മരണം, ഏഴ് പേര് ചികിത്സയില്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധ പടരുന്നു. ചൊവ്വാഴ്ച രണ്ട് കുട്ടികള്‍ കൂടി രോഗബാധ മൂലം മരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ അണുബാധ മൂലമുണ്ടായ മരണങ്ങളുടെ എണ്ണം എട്ടായി. 15 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു. സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, ഖേദ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് ഇതുവരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്ന് കേസുകള്‍ (രാജസ്ഥാനില്‍ നിന്ന് രണ്ട്, മധ്യപ്രദേശില്‍ നിന്ന് ഒന്ന്) - ഗുജറാത്ത് ആശുപത്രികളിലും ചികിത്സിച്ചതായി പട്ടേല്‍ പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള രണ്ട് രോഗികളില്‍ ഒരാള്‍ മരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് രോഗബാധിത ജില്ലകളില്‍ നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും ചന്ദിപുര ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുള്ള സംശയാസ്പദമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ചന്ദിപുര കേസില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. ചികിത്സ ലഭിക്കാന്‍ കാലതാമസം ഉണ്ടായാല്‍ ഒരു രോഗിക്ക് അതിജീവിക്കാന്‍ പ്രയാസമാണ്,' അദ്ദേഹം പറഞ്ഞു. രോഗി കോമയിലേക്ക് പോയാല്‍ മരണനിരക്ക് ഏകദേശം 50% വരെ ഉയരുമെന്ന് ശിശുരോഗ വിദഗ്ധന്‍ രാജേഷ് മഹേശ്വരി പറഞ്ഞു. ഒരിക്കല്‍ വൈറസ് ബാധിച്ചാല്‍ അതിന്റെ വ്യാപനം തടയുന്നത് ബുദ്ധിമുട്ടാണ് എന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ കീടനാശിനികള്‍ തളിക്കുന്നതും കന്നുകാലികളുടെ ശരിയായ ശുചീകരണവും ഫ്യൂമിഗേഷനും വൈറസ് തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പത് മാസം മുതല്‍ 14 വയസ് വരെയുള്ള കുട്ടികളിലാണ് വൈറസ് വേഗത്തില്‍ എത്തുന്നത്. സംശയാസ്പദമായ കേസുകള്‍ സബര്‍കാന്തയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മുന്‍കരുതല്‍ നടപടിയായി 26 റെസിഡന്‍ഷ്യല്‍ സോണുകളിലായി 8,600 വീടുകളിലെ 44,000-ത്തിലധികം ആളുകളെ പരിശോധിച്ചു.
സബര്‍കാന്ത ജില്ലയില്‍ നിന്നുള്ള രണ്ട് രോഗികളും ആരവല്ലിയില്‍ നിന്നുള്ള മൂന്ന് പേരും മഹിസാഗര്‍, രാജ്കോട്ട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ വീതവും രാജസ്ഥാനില്‍ നിന്നുള്ള ഒരാളുമാണ് ഇതുവരെ ആശുപത്രികളില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സബര്‍കാന്ത ജില്ലയിലെ ഹിമത്നഗറിലെ സിവില്‍ ആശുപത്രിയിലാണ് ചന്ദിപുരയെന്ന് സംശയിക്കുന്ന ആദ്യ നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജൂലൈ 10 ന് നാല് കുട്ടികള്‍ മരിച്ചു. തുടര്‍ന്ന്, സ്ഥിരീകരണത്തിനായി രോഗികളുടെ രക്ത സാമ്പിളുകള്‍ പൂനെ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. ഈ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. പനി, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി, അക്യൂട്ട് എന്‍സെഫലൈറ്റിസ് (തലച്ചോറിന്റെ വീക്കം) എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ചന്ദിപുരക്ക് ഉണ്ടാകുക.
റബ്ഡോവിറിഡേ കുടുംബത്തിലെ വെസിക്കുലോവൈറസ് ജനുസിലെ അംഗമാണ് രോഗകാരി. കൊതുകുകള്‍, ഈച്ചകള്‍, ചെറിയ പ്രാണികള്‍ എന്നിവയാണ് രോഗം പരത്തുന്നത്. 2003-04 കാലയളവില്‍ ഈ രോഗം ആന്ധ്രാപ്രദേശിലും ഗുജറാത്തിലും 56% മുതല്‍ 75% വരെ മരണനിരക്ക് രേഖപ്പെടുത്തിയിരുന്നു. 1965 ല്‍ ഇന്ത്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞ വൈറസ് മഹാരാഷ്ട്രയിലെ ചന്ദിപുര ഗ്രാമത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications