ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി
ഗാന്ധിനഗര്‍: ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും വിവാദമായ ഏകസിവില്‍ കോഡ് ബില്ല് പാസാക്കി. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമസഭ ബില്ല് പാസാക്കിയത്. എല്ലാവര്ക്കും തുല്യനീതി നടപ്പാക്കാന്‍ സഹായിക്കുന്നതാണ് ബില്ല് എന്ന് ബിജെപി പ്രതികരിച്ചു. മൗലിക അവകാശം ലംഘിക്കുന്നതും മുസ്ലിം വിരുദ്ധവുമാണ് ബില്ല് എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വിവാഹം, വിവാഹ മോചനം, അനന്തരവകാശം, ലിവിങ് ടുഗദര്‍ ബന്ധം എന്നിവയ്ക്കെല്ലാം ഇനി സംസ്ഥാനത്ത് ഒരു നിയമം ആയിരിക്കും. ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസും എഎപിയും ബില്ലിനെ എതിര്‍ത്തു. ബില്ലില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത വ്യവസ്ഥകള്‍ ഉണ്ടെന്നും സബ്ജക്ട് കമ്മിറ്റിക്ക് വിടണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ആണ് ബില്ല് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. ഏകസിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ ഒരാഴ്ച മുമ്പ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. രാജ്യത്ത് ആദ്യമായി ഏകസിവില്‍കോഡ് നിയമം നടപ്പാക്കിയ സംസ്ഥാനം ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് ആണ്. 2024 ഫെബ്രുവരിയിലായിരുന്നു ഇത്. ഇപ്പോള്‍ ഗുജറാത്തും നടപ്പാക്കി.
ആര്‍ക്കാണ് പുതിയ നിയമം ബാധകമാകുക?
ഗുജറാത്ത് ഏകസിവില്‍കോഡ് 2026 എന്നാണ് ബില്ലിന്റെ പേര്. ഗുജറാത്തില്‍ താമസിക്കുന്നവര്‍ക്കും ഗുജറാത്തിന് പുറത്തുള്ള ഗുജറാത്തികള്‍ക്കാണ് നിയമം ബാധകമാകുക. അതേസമയം, പട്ടിക വര്‍ഗ വിഭാഗക്കാരെ ഏകസിവില്‍കോഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഭരണഘടന പ്രത്യേക പരിഗണന നല്കുന്ന ചില വിഭാഗങ്ങളെയും ഒഴിവാക്കി. എല്ലാവരെയും ഉള്‍പ്പെടുത്താതെ എങ്ങനെയാണ് ഏകസിവില്‍കോഡ് ആയി മാറുക എന്ന് പ്രതിപക്ഷം ചോദിക്കുന്നു.
ലിവിങ് ടുഗദര്‍ ആയി ജീവിക്കുന്നവര്‍ ഇനി രജിസ്റ്റര്‍ ചെയ്യണം എന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇവര്‍ ബന്ധം ഒഴിയുന്ന വേളയിലും ഔദ്യോഗികമായി പ്രഖ്യാപനം നടത്തണം. പങ്കാളി ജീവിച്ചിരിക്കുന്ന വേളയില്‍ മറ്റൊരു വിവാഹം കുറ്റകരമാകും. ഇരുവരുടെയും പങ്കാളിമാര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമാണ് പുതിയ വിവാഹം സാധ്യമാകുക. രാജ്യത്തിന്റെ ഐക്യം ഉറപ്പിക്കുന്നതാണ് പുതിയ ബില്ല് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ നീക്കം എന്ന് കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാമര്‍ വിമര്‍ശിച്ചു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടേണ്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നല്കുന്ന ഉറപ്പുകള്‍ ലംഘിക്കുന്നതാണ് ബില്ല് എന്ന് മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ അമിത് ചവദ പറഞ്ഞു. മുസ്ലിം വിരുദ്ധമാണ് എന്ന് ഇംറാന്‍ ഖേദവാല എംഎല്‍എ വിമര്‍ശിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ














Click it and Unblock the Notifications