ഗുർമീത് സിങിന് ലൈംഗീക ശേഷിയില്ല; അപ്പോൾ കുട്ടികൾ? കോടതിയും പകച്ച് പോയി
Recommended Video
ദില്ലി: ഗുർമീത് റാം റങീം സിങിന് ലൈംഗീക ശേഷിയിലിലെന്ന് കോടതിയിൽ വാദിച്ചതായി റിപ്പോർട്ട്. 1990 മുതൽ തനിക്ക് ലാംഗീക ശേഷി ഇല്ലെന്നാണ് അദ്ദേഹം വാദിച്ചത്. ഗുർമീത് സിങിന് എതിരായ ബലാത്സംഗ കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 1999ലാണ്. അതുകൊണ്ട് തന്നെ ഈ കേസ് നിലനിൽക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ഗുർമീതിന് രണ്ട് പെൺകുട്ടികൾ ഉണ്ടെന്ന കാര്യം പറഞ്ഞ് സിബിഐ കോടതി ഇത് തള്ളി കളയുകയായിരുന്നു.
അതേസമയം ഗുർമീതിന്റെ വാദം തള്ളി കളയാനുള്ള തെളിവുകളൊന്നും പ്രോസിക്യൂഷൻരെ കൈവശം ഉണ്ടായിരുന്നില്ല. ഈ ഒരു കാരണം കൊണ്ട് തന്നെ ഗുർമീത് കോടതിയിൽ നിന്ന് രക്ഷപ്പെടുമായിരുന്നു. ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു.
സാക്ഷികളിൽ ഒരാളുടെ മൊഴി
എന്നാൽ പീഡനം നടക്കുന്നകാലകത്ത് ഗുർമീതിന്റെ മക്കൾ ആശ്രമത്തിലുണ്ടായിരുന്നു. സാക്ഷികളിൽ ഒരാളുടെ ഈ മൊഴിയാണ് ഗുർമീതിന്റെ വാദം തള്ളി ഇടയായത് ഇടയായത്.
ശബ്ദിക്കുന്ന തെളിവ്
ഗുര്‍മിതിന്റെ ലൈംഗിക ശേഷിയുടെ ശബ്ദിക്കുന്ന തെളിവുകളാണ് അവരെന്നും അല്ലെങ്കില്‍ മക്കള്‍ തനിക്കുണ്ടായതല്ലെന്ന് ഗുര്‍മീതിന് പറയേണ്ടിവരുമെന്നും കോടതി ചൂണ്ടികാട്ടി.
പ്രതി ഒരു വന്യമൃഗം
ബലാത്സംഗ കേസിൽ 20 വർഷത്തെ തടവാണ് ഗുർമീതിന് കോടതി വിധിച്ചത്. പ്രതി ഒരു വന്യ മൃഗമാണെന്നും ദയ അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു.
അക്രമം അഴിച്ചുവിടാൻ അനുയായികൾ
അതേസമയം ബലാല്‍സംഗ കേസില്‍ തനിക്കെതിരെ കടുത്ത ശിക്ഷ ഉണ്ടായാല്‍ അക്രമം അഴിച്ചുവിട്ട് രക്ഷപ്പെടാന്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് പദ്ധതിയിട്ടിരുന്നതായി പോലീസ്. ഇതിനായി പ്രത്യോക രഹസ്യ കോഡുകളുമായി ചുറ്റിനും അനുയായികളെ സജ്ജീകരിച്ചിരുന്നുവെന്നും റിപിപോർട്ടുകൾ പുറത്ത് വരുന്നു.
കയ്യിലുണ്ടായിരുന്ന ചുവന്ന ബാഗ്
ജയിലിലേക്ക് കൊണ്ടുപോകാനായി തയ്യാറിക്കിയിരുന്ന പൊലീസ് വാഹനത്തില്‍ ഇരുന്ന് 'ചുവന്ന ബാഗ്' കോഡ് ആക്കിയാണ് അണികളെ ഇളക്കിവിട്ടത്. വിധി എതിരാണെന്നും തന്നെ സ്വതന്ത്രനാക്കാനും സജ്ജരായി നില്‍ക്കുന്ന സ്വന്തം 'സൈന്യ'ത്തെ അറിയിച്ചത് കയ്യിലുണ്ടായിരുന്ന ചുവന്ന ബാഗ് ഉപയോഗിച്ചായിരുന്നു.
കോടതി പരിസരത്ത് നൂറോളം അനുയായികൾ
കുറ്റക്കാരനാണെന്ന് വിധിച്ചത് വെള്ളിയാഴ്ചയാണെങ്കിലും ശിക്ഷവിധിച്ചത് രോഹ്താഗ് ജയിലിലേക്ക് മാറ്റിയ ശേഷം തിങ്കളാഴ്ചയായിരുന്നു. വെള്ളിയാഴ്ച ശിക്ഷാവിധി കേള്‍ക്കാന്‍ പഞ്ച്കുല കോടതി പരിസരത്ത് 100 കാറുകളുടെ അകമ്പടിയോടെ എത്തിയ ദേരാ സച്ചാ സൗദാ തലവന്‍ തന്റെ ഗുണ്ടാ സംഘത്തെ ഒരുക്കി നിര്‍ത്തിയിരുന്നു.
മക്കളും കൂട്ടിന്
വാഹനത്തിലേക്ക് കയറാന്‍ ഗുര്‍മീതും ഹണിപ്രീതും കൂടുതല്‍ സമയമെടുത്തത് അക്രമം പടരാന്‍ സമയം നല്‍കാന്‍ ഉദ്ദേശിച്ചായിരുന്നെന്നും പോലീസ് പറയുന്നു. പോലീസ് വാഹനത്തില്‍ നിന്ന് ഹെലിപാഡിലേക്ക് ഗുര്‍മീതിനെയെത്തിക്കാന്‍ വളരെ ബദ്ധപ്പെടേണ്ടി വന്നുവെന്നും പോലീസ് പറയുന്നു.