ഹല്‍ദ്വനി സംഘർഷം: കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി, 5000 പേർക്കെതിരെ കേസെടുത്തു
ഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വനിയിലുണ്ടായ സംഘർഷത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അനധികൃതി ഭൂമിയില്‍ നിർമ്മിച്ച മദ്രസ പൊളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു കഴിഞ്ഞ ദിവസം വലിയ സംഘർഷത്തിലേക്ക് നയിച്ചത്. മസ്ജിദും അതിനോട് ചേർന്ന മദ്രസയും സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ചതാണെന്നും ഇത് പൊളിച്ച് മാറ്റണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്രസ പൊളിച്ചു നീക്കാന്‍ തുടങ്ങിയതോടെയാണ് സംഘർഷമുണ്ടായത്. സംഘടിച്ച് എത്തുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. ഇതോടെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ തിരിഞ്ഞു. പ്രതിഷേധക്കാർക്ക് പുറമെ പൊലീസുകാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരുള്‍പ്പടെ മുന്നൂറിലേറെപ്പേർക്ക് സംഘർഷത്തില്‍ പരിക്കേറ്റിരുന്നു.

പൊലീസ് സ്റ്റേഷനു പുറത്ത് നിർത്തിയിട്ട വാഹനങ്ങളും പൊലീസ് ബസും പ്രതിഷേധക്കാർ കത്തിച്ചതോടെയാണ് ആക്രമം രൂക്ഷമാകുന്നത്. അക്രമത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 50 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അജ്ഞാതരായ 5,000 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയവർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് പോലീസ് മേധാവി അഭിനവ് കുമാർ പറഞ്ഞു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും, ബൻഭൂൽപുരയിൽ നിന്ന് കൂടുതൽ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അക്രമം നടന്ന ഹല്‍ദ്വാനിയുടെ പുറം പ്രദേശങ്ങളിൽ നിന്ന് കർഫ്യൂ പിൻവലിച്ചെങ്കിലും ബൻഭൂൽപുര മേഖലയിൽ നിരോധനാജ്ഞ തുടരുകയാണ്. " സംഘർഷ ബാധിത പ്രദേശത്ത് തുടർച്ചയായി പട്രോളിംഗ് നടക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും," ഹൽദ്‌വാനിയിൽ ക്യാമ്പ് ചെയ്യുന്ന പോലീസ്, ക്രമസമാധാന അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) എ പി അൻഷുമാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഹൽദ്‌വാനിയെ സന്ദർശിക്കുകയും പരിക്കേറ്റവരിൽ ചിലരെ കാണുകയും ചെയ്തു. അക്രമത്തെ "ആസൂത്രിതമായ ആക്രമണം" എന്ന് വിശേഷിപ്പിച്ച അദ്ദേഹം ആയുധങ്ങളും കല്ലുകളും പെട്രോൾ ബോംബുകളും കലാപകാരികൾ ശേഖരിച്ചു വച്ചിരുന്നതായും പറഞ്ഞു. സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ പുഷ്ക്കർ സിങ് ധാമി ഗവർണ്ണറുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
സംഘർഷത്തിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെ വിമർശിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നു. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട അഞ്ചുപേരും വെടിയേറ്റ് മരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications